ഛത്തീസ്ഗഡില്‍ അങ്കം പൊടിപാറും, പട്ടാനില്‍ അമ്മാവന്-അനന്തരവന് പോര്, ബാഗലിനെതിരെ ബിജെപി തന്ത്രം
ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കെ ബിജെപി അപ്രതീക്ഷിതമായി വ്യാഴാഴ്ച്ച സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചിരിക്കുകയാണ്. പക്ഷേ ഇതില്‍ വമ്പനൊരു തന്ത്രമാണ് ഉള്ളത്. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന്റെ മണ്ഡലത്തില്‍ വന്‍ പോരാട്ടമാണ് ബിജെപി ഒരുക്കിയിരിക്കുന്നത്. അതായത് ഇടം വലം തിരിയാനാവാതെ ബാഗലിനെ പൂട്ടാനാണ് ബിജെപി പ്ലാന്‍ ചെയ്യുന്നത്.
സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ തുറുപ്പീട്ടാണ് ബാഗല്. അദ്ദേഹത്തെ മറ്റിടങ്ങളിലേക്ക് പ്രചാരണത്തിനെത്തിക്കാതെ ബുദ്ധിമുട്ടിലാക്കാനാണ് ബിജെപിയുടെ ശ്രമം. ബാഗലിന്റെ മണ്ഡലമായ പട്ടാനില്‍ സ്വന്തം അനന്തരവനെ തന്നെയാണ് അദ്ദേഹത്തിനെതിരെ ബിജെപി മത്സരിപ്പിക്കുന്നത്.പട്ടാനില്‍ ബാഗലിനോളം പ്രശസ്തനായ ഒരു നേതാവില്ല. അനന്തരവന് വരുന്നതോടെ വോട്ട് ഭിന്നിക്കുമെന്നാണ് അദ്ദേഹം കരുതുന്നത്.

ഭൂപേഷ് ബാഗലിനെ ഈ സീറ്റില്‍ നിന്ന് എന്തായാലും കോണ്‍ഗ്രസ് മാറ്റാനും സാധ്യതയില്ല. കാരണം ഈ മണ്ഡലത്തില്‍ നിന്ന് അഞ്ച് തവണയാണ് അദ്ദേഹം നിയമസഭയിലെത്തിയത്. അതേസമയം അനന്തരവനും, അമ്മാവനും തമ്മിലുള്ള പോരാട്ടം മണ്ഡലത്തില്‍ നടക്കുന്നത് ആദ്യമായിട്ടല്ല. ഇത് നാലാം തവണയാണ് ഇരുവരും പരസ്പരം മത്സരിക്കുന്നത്. 2008ല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി വിജയ് ബാഗല് ഭൂപേഷിനെ പരാജയപ്പെടുത്തിയിരുന്നു. അന്ന് 7500 വോട്ടിനായിരുന്നു വിജയ് ബാഗല് വിജയിച്ചത്.
നേരത്തെ രണ്ട് തവണ ബാഗല് ഈ മണ്ഡലത്തില്‍ നിന്ന് വിജയിച്ചിട്ടുണ്ട്. 2013, 2013, വര്‍ഷങ്ങളിലായിരുന്നു ഭൂപേഷ് ബാഗല് ഇവിടെ നിന്ന് വിജയിച്ചത്. കഴിഞ്ഞ തവണ ബാഗള്‍ ബിജെപിയുടെ മോത്തിലാല്‍ സാഹുവിനെയാണ് നേരിട്ടത്. 27000 വോട്ടിന് ബാഗല് വിജയിക്കുകയും ചെയ്തു. ഭൂപേഷ് ബാഗല് സ്വന്തം കോട്ടയായി കാണുന്ന മണ്ഡലമാണ് പട്ടാന്‍. 1993ലാണ് ബാഗല് എംഎല്‍എയായി പട്ടാനില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നത്.
1998ല്‍ ഈ സീറ്റ് അദ്ദേഹം നിലനിര്‍ത്തി. അടുത്ത തവണയും അത് ആവര്‍ത്തിച്ചു. 2008ലെ തോല്‍വി പക്ഷേ അപ്രതീക്ഷിതമായിരുന്നു. നിലവില്‍ മണ്ഡലത്തില്‍ അതിശക്തനാണ് ബാഗല്. പക്ഷേ വിജയ് ബാഗല് വന്നതോടെ മത്സരം കടുപ്പമായിരിക്കുകയാണ്. മധ്യപ്രദേശിലും ഛത്തീസ്ഗഡിലുമാണ് ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. 29 സ്ഥാനാര്‍ത്ഥികള്‍ വരുന്ന പട്ടികയാണ് ഛത്തീസ്ഗഡില്‍ ഉള്ളത്. എന്നാല്‍ ഈ സീറ്റുകളില്‍ ഭൂരിഭാഗവും സംവരണ മണ്ഡലങ്ങളാണ്.
ബിജെപി ഈ വോട്ടുബാങ്കിലേക്ക് ശക്തമായി ഇറങ്ങി ചെല്ലാന്‍ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ ഈ സീറ്റുകളില്‍ ഭൂരിഭാഗവും കോണ്‍ഗ്രസിനൊപ്പമാണ്. നേരത്തെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത് മണ്ഡലങ്ങളില്‍ കൂടുതല്‍ സമയം ബിജെപി നേതാക്കള്‍ക്ക് അവസരമൊരുക്കും. ഗ്വാളിയോര്‍-ചമ്പല്‍ മേഖലയില്‍ 2018ല്‍ നിരവധി പേര് പരാജയപ്പെട്ടതാണ്. ഈ മേഖലയിലാണ് ബിജെപി കൂടുതല്‍ ഫോക്കസ് നല്‍കുന്നത്.
-
സ്വര്‍ണത്തിന്റെ കളി എല്ലാവര്ക്കും മനസിലായി.. വാങ്ങാന്‍ ആളുകളുടെ തിരക്ക്; വില കൂടാന്‍ പോകുന്നു? -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും












Click it and Unblock the Notifications