അപകടകരമായ രീതിയില്‍ വാഹനമോടിച്ചതിന് ബിജെപി എംപി രൂപ ഗാംഗുലിയുടെ മകന്‍ അറസ്റ്റില്‍
കൊല്‍ക്കത്ത: അശ്രദ്ധമായി കാര്‍ ഓടിച്ച് കൊല്‍ക്കത്ത ക്ലബ്ബിന്റെ മതിലില്‍ ഇടിച്ചു കയറ്റിയ സംഭവത്തില്‍ ബിജെപി എംപിയും ബംഗാളി നടിയുമായ രൂപ ഗാംഗുലിയുടെ മകന്‍ അറസ്റ്റില്‍. 20 കാരനായ ആകാശ് മുഖോപാധ്യായ മദ്യപിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. റോയല്‍ കൊല്‍ക്കത്ത ഗോള്‍ഫ് ക്ലബിന്റെ മതിലിലേക്ക് കറുത്ത സെഡാന്‍ ഇടിച്ചുകയറിയപ്പോള്‍ പലരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് പൊലീസ് പറയുന്നു. അപകടകരമായ രീതിയില്‍ വാഹനമോടിച്ചതിന് ഇയാളെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. ഇന്നലെ രാത്രി കാര്‍ തകര്‍ന്നപ്പോള്‍ ആകാശ് മദ്യപിച്ചിട്ടുണ്ടായിരുന്നുവോയെന്നത് വൈദ്യപരിശോധനയില്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
കാര്‍ അപകടത്തിന് ശേഷം പുറത്തു വിട്ട തുടര്‍ച്ചയായ ട്വീറ്റുകളില്‍ രൂപ ഗാംഗുലി, രാഷ്്ട്രീയ വിവാദങ്ങളെ കുറിച്ച് പ്രതിപാദിക്കുകയും നിയമം നിയമത്തിന്റെ വഴിക്ക് പോകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. 'എന്റെ മകന്‍ എന്റെ വസതിക്ക് സമീപം ഒരു അപകടം നേരിട്ടു. എല്ലാ നിയമപരമായ പ്രത്യാഘാതങ്ങളോടും മുന്‍കൂട്ടി കണ്ട് ഞാന്‍ പോലീസിനെ വിളിച്ചു. ദയവായി ഒരു രാഷ്ട്രീയവും ഇതിനകത്ത് കാണേണ്ട. ഞാന്‍ എന്റെ മകനെ സ്‌നേഹിക്കുന്നു, പക്ഷേ നിയമം അതിന്റേതായ ഗതി സ്വീകരിക്കണം. അറിഞ്ഞ് കൊണ്ട് തെറ്റ് ചെയ്യാന്‍ എനിക്കാകില്ല. ഒരു തരത്തിലുള്ള വിലപേശലിനും ഞാന്‍ തയ്യാറല്ല. ''പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗുചെയ്ത ട്വീറ്റില്‍ ബിജെപി പാര്‍ലമെന്റ് അംഗം പറഞ്ഞു. 'ഉച്ചകഴിഞ്ഞ് 3 മണിക്ക് ഞാന്‍ മകനോട് സംസാരിച്ചു, ഉച്ചഭക്ഷണത്തെക്കുറിച്ചും മറ്റ് അടിസ്ഥാന കാര്യങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തു. ഇത്തരത്തിലുള്ള മാധ്യമ മണ്ടത്തരങ്ങളാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. ഇന്ന് രാവിലെ 7.50 വിമാനത്തില്‍ അവന്‍ നാട് വിട്ടു. എന്തുതരം രാഷ്ട്രീയ മാലിന്യമാണ് ഇത് മറ്റൊരു ട്വീറ്റില്‍ ് ഗാംഗുലി പറഞ്ഞു.

വീടിനടുത്തുള്ള വളവില്‍ വണ്ടി തിരിക്കവെ ആകാശിന്റെ കാര്‍ ഗോള്‍ഫ് ഗാര്‍ഡന്‍ പ്രദേശത്തെ ക്ലബ്ബിന്റെ മതിലില്‍ ഇടിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേസമയം കാറിന്റെ വേഗത പരിധിക്ക് പുറത്താണെന്ന് പ്രദേശവാസികള്‍ അവകാശപ്പെട്ടു. അതിര്‍ത്തി തകര്‍ത്ത് മതിലിലേക്ക് കാര്‍ ഇടിച്ചു, അതിന്റെ ഒരു ഭാഗം തകര്‍ത്തു, ഡ്രൈവര്‍ അകത്ത് കുടുങ്ങി. മതിലും കാറും തകര്‍ന്നെങ്കിലും ആകാശ് മുഖോപാധ്യായയ്ക്ക് നിസാര പരിക്കുകള്‍ മാത്രമാണ് ഉണ്ടായത്.
Read More: മലേഷ്യന്‍ ഹിന്ദുക്കള്‍ക്കെതിരായ പരാമർശം; സാക്കിർ നായിക്കിനെ ചോദ്യം ചെയ്യും
അവരുടെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് പുറത്തേക്ക് ഓടിയിറങ്ങിയ പിതാവിന്റെ സഹായത്തോടെ ആകാശ് മുഖോപാധ്യായ കാറില്‍ നിന്നിറങ്ങിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പിന്നീട് അര്‍ധരാത്രിയോടെ ഒരു സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പുതിയ റോഡ് സുരക്ഷാ നിയമങ്ങള്‍ക്ക് പ്രകാരം ആകാശിന് കടുത്ത ശിക്ഷ നേരിടേണ്ടിവന്നേക്കാം.












Click it and Unblock the Notifications