യുദ്ധത്തെ പിന്തുണയ്ക്കില്ല; ഇന്ത്യയുടെ പാത ചര്‍ച്ചകളുടേയും നയതന്ത്രത്തിന്റേതുമെന്ന് മോദി
മോസ്കോ: ഇന്ത്യ ചര്‍ച്ചകളേയും നയതന്ത്രത്തേയും പിന്തുണയ്ക്കുന്നു എന്നും യുദ്ധത്തെ പിന്തുണയ്ക്കുന്നില്ല എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യയില്‍ നടന്ന ബ്രിക്സ് ഉച്ചകോടിയുടെ പ്ലീനറി സമ്മേളനത്തില്‍ സംസാരിക്കവെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ന് ബ്രിക്സ് അംഗങ്ങളും ലോകമാകേയും അഭിമുഖീകരിക്കുന്ന നിരവധി വെല്ലുവിളികളുണ്ടെന്നും മോദി ചൂണ്ടിക്കാട്ടി.
'ലോകത്തിലെ എല്ലാ രാജ്യങ്ങള്‍ക്കും മുന്‍ഗണന നല്കുന്ന വിഷയങ്ങളാണ് വിലക്കയറ്റം തടയല്‍, ഭക്ഷണം, ഊര്‍ജം, ആരോഗ്യം, ജല സുരക്ഷ എന്നിവ ഉറപ്പാക്കല്‍ എന്നിവ. സാങ്കേതിക വിദ്യയുടെ ഈ കാലത്ത് ഡീപ് ഫേക്കുകള്‍ പോലെയുള്ള സൈബര്‍ തട്ടിപ്പുകളും മറ്റും ഉയര്‍ന്ന് വന്നിട്ടുണ്ട്. ഈ സമയത്ത് ബ്രിക്സ് ഗ്രൂപ്പില്‍ ഒരുപാട് പ്രതീക്ഷയാണ് ലോകത്തിനുള്ളത്,' മോദി പറഞ്ഞു.

വൈവിധ്യവും എല്ലാവരേയും ഉള്‍ക്കൊള്ളുന്നതുമായ ഒരു പ്ലാറ്റ്ഫോം എന്ന നിലയില്‍ ഈ മേഖലകളിലെല്ലാം നമുക്ക് നല്ല പങ്ക് വഹിക്കാന്‍ കഴിയുമെന്ന് താന്‍ വിശ്വസിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കാര്യത്തില്‍ ബ്രിക്സിന്റെ സമീപനം ജനകേന്ദ്രീകൃതമായി തുടരണം എന്നും ബ്രിക്സ് എന്നാല്‍ വിഭജനമല്ലെന്ന് ലോകത്തോട് പറയണം എന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
കൊവിഡ് പോലുള്ള ഒരു വെല്ലുവിളിയെ ഒരുമിച്ച് മറികടക്കാന്‍ നമുക്ക് കഴിഞ്ഞത് പോലെ സുരക്ഷിതവും ശക്തവും സമൃദ്ധവുമായ ഭാവി ഉറപ്പാക്കാന്‍ നമുക്ക് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും എന്നും മോദി കൂട്ടിച്ചേര്‍ത്തു. ഭീകരവാദത്തെയും തീവ്രവാദങ്ങള്‍ക്ക് ലഭിക്കുന്ന ധന സഹായത്തെയും നേരിടാന്‍ എല്ലാവരുടെയും ഉറച്ച പിന്തുണ ആവശ്യമാണ്.
ഈ ഗുരുതരമായ വിഷയത്തില്‍ ഇരട്ടത്താപ്പിന് സ്ഥാനമില്ല, അദ്ദേഹം വ്യക്തമാക്കി. പുതിയ അംഗരാജ്യങ്ങളായ ഈജിപ്ത്, ഇറാന്, എത്യോപ്യ, യു എ ഇ എന്നിവരെ ഇന്ത്യ സ്വാഗതം ചെയ്യുന്നു എന്നും അദ്ദേഹം പറഞ്ഞു. 'ഇക്കാര്യത്തില്‍ എല്ലാ തീരുമാനങ്ങളും സമവായത്തിലൂടെയാണ് എടുക്കേണ്ടത്. എന്നാലും ബ്രിക്സ് സ്ഥാപക അംഗങ്ങളുടെ അഭിപ്രായങ്ങള്‍ മാനിക്കണം,' അദ്ദേഹം പറഞ്ഞു.
പശ്ചിമേഷ്യയിലും ഉക്രെയ്നിലും നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ക്കിടയിലാണ് മോദിയുടെ പരാമര്‍ശം എന്നതും ശ്രദ്ധേയമായി. അതിനിടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി മോദി ഉഭയകക്ഷി കൂടിക്കാഴ്ചയും നടത്തുന്നുണ്ട്. അഞ്ച് വര്‍ഷത്തിനിടെ ഇരു നേതാക്കളും തമ്മിലുള്ള ആദ്യത്തെ ഔപചാരിക കൂടിക്കാഴ്ചയാണിത്. കിഴക്കന്‍ ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ തര്‍ക്ക പ്രദേശങ്ങളിലെ ഭാവി നിലപാട് യോഗത്തില്‍ ചര്‍ച്ചയായേക്കും.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications