ബുള്ളി ബായ് ആപ്പ് വിവാദം; ബംഗളൂരുവില്‍ ഒരാള്‍ കസ്റ്റഡിയില്‍, അന്വേഷണം ശക്തമാക്കി പൊലീസ്
മുംബൈ: മുസ്ലീം സ്ത്രീകളെ അധിക്ഷേപിച്ച് ബുള്ളി ബായ് എന്ന ആപ്പുമായി ബന്ധപ്പെട്ട ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവില്‍ വച്ചാണ് മുംബൈ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തത്. ഇയാളെ മുംബൈയിലേക്ക് കൊണ്ടു പോയിട്ടുണ്ട് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. നൂറുകണക്കിന് മുസ്ലീം സ്ത്രീകളുടെ ഫോട്ടോകള്‍ അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്ന് ശേഖരിച്ച് ഒരു ആപ്പില്‍ അപ്ലോഡ് ചെയ്ത് അവരെ ലേലത്തില്‍ വച്ചതോടെയാണ് വിവാദം ഉയര്‍ന്നത്. ഈ ആപ്പിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്.
വിവാദം പൊട്ടിപ്പുറപ്പെട്ടു, അത് അവരുടെ 'ലേലത്തില്‍' പങ്കെടുക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കും. അതിനിടെ, 'ബുള്ളി ബായ്' വിവാദത്തെക്കുറിച്ചുള്ള ഇന്ത്യാ ടുഡേയുടെ ചോദ്യങ്ങള്‍ക്ക് ആപ്പ് ഹോസ്റ്റ് ചെയ്തിരിക്കുന്ന ഗിറ്റ്ഹബ് പ്രതികരിച്ചു, പീഡനവും വിവേചനവും അക്രമത്തിന് പ്രേരിപ്പിക്കുന്നതുമായ ഉള്ളടക്കങ്ങള്‍ ഈ ആപ്പിലുണ്ടെന്ന് അവര്‍ പറയുന്നു. അന്വേഷണ ഏജന്‍സികളുമായി സഹകരിക്കുമെന്നും അവര്‍ വ്യക്തമാക്കി.

മാധ്യമ പ്രവര്‍ത്തകയുടെ പരാതിയില്‍ ദില്ലി പൊലീസ് കഴിഞ്ഞ ദിവസം ആപ്പിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ചിലര്‍ ചേര്‍ന്ന് തന്റെ സ്വകാര്യ ഫോട്ടോകള്‍ വെബ്പേജില്‍ അപ്ലോഡ് ചെയ്യുന്നുവെന്നും മോശം കമന്റുകള്‍ ഇടുന്നുവെന്നാണ് മാധ്യമപ്രവര്‍ത്തക പരാതി നല്‍കിയത്. നിരവധി മുസ്ലിീം സ്ത്രീകളുടെ ചിത്രവും പേരും ആപ്പ് ദുരുപയോഗം ചെയ്യുന്നുണ്ടെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.
അതേസമയം, വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടിട്ടുണ്ട്. സംഭവത്തില്‍ ഉടന്‍ നടപടിയുണ്ടാകുമെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വനി വൈഷ്ണവ് പ്രതികരിച്ചു. മുസ്ലിം സ്ത്രീകളുടെ ഫോട്ടോകള്‍ ദുരുപയോഗം ചെയ്യുന്ന 'ബുള്ളി ബായ്' ആപ്പിനെതിരെ കഴിഞ്ഞ ദിവസം തന്നെ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. ഗിറ്റ്ഹബ് എപിഐയില്‍ നിര്‍മിച്ചതും 'സുള്ളി ഡീല്‍' ആപ് പോലെ പ്രവര്‍ത്തിക്കുന്നതുമായ ഒരു ആപ്പാണ് 'ബുള്ളി ബായ്'. ഗിറ്റ്ഹബിലെ ബുള്ളി ബായ് എന്ന ആപ്ലിക്കേഷനില്‍ മുസ്ലിം സ്ത്രീകളുടെ ആക്ഷേപകരമായ ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുകയും ലേലം ചെയ്യുകയും ചെയ്തു എന്നാണ് ആരോപണം. ഇത്തരം സംഭവങ്ങള്‍ നേരത്തേയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അതേസമയം, സംഭവത്തില്‍ നടപടിയെടുക്കാന്‍ ദേശീയ വനിത കമ്മിഷന് ദില്ലി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇസ്മത്ത് ആരയുടെ പരാതിയെ തുടര്‍ന്നാണ് കമ്മിഷന് അധ്യക്ഷ രേഖ ശര്‍മ്മ അന്വേഷണത്തിന് നിര്‍ദ്ദേശിച്ചത്. ഈ ആപ്പിന്റെ പ്രചാരണത്തില്‍ താനും ഇരയായെന്ന് ഇസ്മത്ത് പറഞ്ഞിരുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ












Click it and Unblock the Notifications