ഷീന ബോറ ജീവനോടെയുണ്ടോ? വിമാനത്താവളത്തിൽ കണ്ട യുവതി ആര്? പരിശോധിക്കാൻ സിബിഐ കോടതി
ദില്ലി: ഷീന ബോറ കൊലക്കേസില്‍ നിര്‍ണായക വഴിത്തിരിവ്. ഷീന ബോറ ജീവിച്ചിരിപ്പുണ്ടെന്ന മുഖ്യപ്രതിയും അമ്മയുമായ ഇന്ദ്രാണി മുഖര്‍ജിയുടെ വാദം പരിശോധിക്കാന്‍ സിബിഐ കോടതി. ഗുവാഹട്ടി വിമാനത്താവളത്തില്‍ വെച്ച് ഷീന ബോറയെ കണ്ടിട്ടുണ്ടെന്ന് ഇന്ദ്രാണി മുഖര്‍ജിയുടെ അഭിഭാഷകര്‍ കോടതിയില്‍ അവകാശപ്പെട്ടിരുന്നു. ഗുവാഹട്ടി വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ എയര്‍പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയോട് മുംബൈയിലെ പ്രത്യേക സിബിഐ കോടതി നിര്‍ദേശിച്ചു.
ഇത്തരമൊരു വാദം ഉയര്‍ന്ന പശ്ചാത്തലത്തില്‍ അത് പരിശോധിക്കുന്നതില്‍ എന്താണ് കുഴപ്പമെന്ന് സിബിഐ കോടതി ജഡ്ജ് എസ് പി നായിക് നിംബാല്‍കര്‍ ചോദിച്ചു. ഗുവാഹട്ടി വിമാനത്താവളത്തിലെ ബോര്‍ഡിംഗ് ഗേറ്റിന് സമീപത്തുളള സിസിടിവിയിലെ ജനുവരി അഞ്ചാം തിയതി രാവിലെ അഞ്ചരയ്ക്കും ആറ് മണിക്കും ഇടയിലുളള ദൃശ്യങ്ങള്‍ ഹാജരാക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

ഷീന ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട് എന്നുളളത് ഇന്ദ്രാണി മുഖര്‍ജിയുടെ വാദമാണ്. നിരവധി ചോദ്യങ്ങളാണ് രാഹുല്‍ മുഖര്‍ജിക്കെതിരെ ഉയര്‍ന്നിരിക്കുന്നത്, കോടതി ചൂണ്ടിക്കാട്ടി. ഷീനയുടെ പ്രതിശ്രുത വരനായിരുന്ന രാഹുല്‍ മുഖര്‍ജി ഈ കേസിലെ പ്രധാന സാക്ഷി കൂടിയാണ്. ഇന്ദ്രാണി മുഖര്‍ജി ആവര്‍ത്തിച്ച് ഉയര്‍ത്തുന്ന പ്രതിരോധം കണക്കിലെടുത്ത് ഷീന ജീവനോടെയുണ്ടെന്ന വാദത്തില്‍ അവര്‍ക്ക് ഒരു അവസരം നല്‍കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.
അഡ്വക്കേറ്റ് സവിന ബേദി സച്ചാറിന്റെ സത്യവാങ്മൂലത്തിനൊപ്പം ഇന്ദ്രാണി മുഖര്‍ജി കഴിഞ്ഞ ദിവസം സിബിഐ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ജനുവരി അഞ്ചിന് ഗുവാഹട്ടി വിമാനത്താവളത്തിലെ ബോര്‍ഡിംഗ് ഗേറ്റിന് സമീപത്തായി ഷീന ബോറയെ പോലൊരു യുവതിയെ കണ്ടുവെന്നാണ് സത്യവാങ്മൂലത്തില്‍ സവിന ബേദി സച്ചാര്‍ പറയുന്നത്. ഇരുപത് വര്‍ഷത്തിലേറെയായി ഇന്ദ്രാണി മുഖര്‍ജിയെ പരിചയമുളള സവിന ബേദി സച്ചാറിന് ഷീന ബോറയേയും നേരിട്ട് പരിചയമുളളതാണ്.
വിമാനത്താവളത്തില്‍ വെച്ച് കണ്ട യുവതിയുടെ വീഡിയോ സവിന ബേദി സച്ചാര്‍ പകര്‍ത്തിയിരുന്നു. സിസിടിവി ദൃശ്യം ശേഖരിക്കണമെന്നും സവിന പകര്‍ത്തിയ വീഡിയോയിലെ യുവതി ആരെന്ന് കണ്ടെത്തണമെന്നും ഇന്ദ്രാണി മുഖര്‍ജി കോടതിയില്‍ ആവശ്യപ്പെട്ടു. അതേസമയം ഇന്ദ്രാണി മുഖര്‍ജിയുടെ ആവശ്യത്തെ സിബിഐ എതിര്‍ത്തു. ഗുവാഹട്ടി വിമാനത്താവളത്തിലെ ദൃശ്യങ്ങള്‍ ശേഖരിക്കേണ്ട ആവശ്യമില്ലെന്നും കേസിലെ കുറ്റപത്രവും അനുബന്ധ കുറ്റപത്രവും സമര്‍പ്പിച്ചത് വിശദമായ അന്വേഷണത്തിനൊടുവിലാണെന്നും സിബിഐ വ്യക്തമാക്കി. ഷീന ബോറ മരിച്ചു എന്നതിന് നിരവധി ശാസ്ത്രീയ തെളിവുകള്‍ ഉണ്ടെന്നും സിബിഐ പറഞ്ഞു.
സമാനമായ അവകാശവാദം നേരത്തെയും ഇന്ദ്രാണി മുഖര്‍ജി ഉന്നയിച്ചിട്ടുണ്ട്. കശ്മീരില്‍ ദാല്‍ തടാകത്തിന് സമീപത്ത് വെച്ച് ഷീന ബോറയെ കണ്ടു എന്നായിരുന്നു അന്നത്തെ വാദം എന്നും സിബിഐ ചൂണ്ടിക്കാട്ടി. ഷീന ബോറയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച് കളഞ്ഞുവെന്ന് ഇന്ദ്രാണി മുഖര്‍ജിയുടെ ഡ്രൈവര്‍ ശ്യാംവാര്‍ റായി മൊഴി നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഷീന ജീവിച്ചിരിപ്പുണ്ട് എന്ന് പറയുന്നത് അവിശ്വസനീയമാണെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ അമിത് ജിന്‍ഡാള്‍ വാദിച്ചു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications