ജഡ്ജിമാരെ തെരഞ്ഞെടുക്കുന്ന കൊളീജിയത്തില്‍ സര്‍ക്കാര്‍ പ്രതിനിധികളും വേണം; ചീഫ് ജസ്റ്റിസിനോട് കേന്ദ്രം
ന്യൂദല്‍ഹി: ജഡ്ജിമാരെ തെരഞ്ഞെടുക്കാനുള്ള കൊളീജിയത്തില്‍ സ്വന്തം പ്രതിനിധികളെ ഉള്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നു. നിലവിലുള്ള ജഡ്ജിമാരെ തിരഞ്ഞെടുക്കുന്ന കൊളീജിയം സംവിധാനത്തില്‍ സുതാര്യത നല്‍കുന്നതിനായി കൊളീജിയത്തില്‍ സര്‍ക്കാര്‍ പ്രതിനിധികളെ ഉള്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശിച്ച് കേന്ദ്രം ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് കത്തയച്ചു.
സുപ്രീം കോടതി രൂപീകരിച്ച 25 വര്‍ഷം പഴക്കമുള്ള, ദ്വിതല കൊളീജിയത്തില്‍ ആണ് സര്‍ക്കാര്‍ പ്രതിനിധികളെ ഉള്‍പ്പെടുത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിയമമന്ത്രി കിരണ്‍ റിജിജുവാണ് ഇക്കാര്യം ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് കത്തയച്ചിരിക്കുന്നത്.

കൊളീജിയം സംവിധാനത്തിന് സുതാര്യതയും ഉത്തരവാദിത്തവും ഇല്ലെന്ന് നേരത്തെ കിരണ്‍ റിജിജു പറഞ്ഞിരുന്നു. അതിനാല്‍ സുപ്രീംകോടതി ജഡ്ജിമാരെ നിയമിക്കുന്ന പാനലില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളേയും ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കുന്ന പാനലില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളേയും ഉള്‍പ്പെടുത്തണം എന്നാണ് കിരണ്‍ റിജിജു കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കിരണ്‍ റിജിജുവിനെ കൂടാതെ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, ഉപരാഷ്ട്രപതി ജഗ്ദീപ് ധങ്കര്‍ എന്നിവരും കൊളീജിയം സംവിധാനത്തിനെതിരെ രംഗത്തെത്തിയിരുന്നു. നിലവിലെ സുപ്രീംകോടതി കൊളീജിയത്തില്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷന് കൗള്‍, കെ എം ജോസഫ്, എം ആര് ഷാ, അജയ് റസ്തോഗി, സഞ്ജീവ് ഖന്ന എന്നിവര്‍ ആണ് ഉള്ളത്.
സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ ചെയ്ത ജഡ്ജിമാരുടെ പേരുകള്‍ അംഗീകരിക്കുന്നതിലുണ്ടായ കാലതാമസത്തെ ചൊല്ലി സുപ്രീംകോടതിയും കേന്ദ്രസര്‍ക്കാരും തമ്മില്‍ ഭിന്നത നിലനില്‍ക്കുന്നുണ്ട്. നിയമനങ്ങളിലെ കാലതാമസത്തില്‍ സുപ്രീംകോടതി ആശങ്ക പരസ്യമാക്കി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ ജനുവരി ആറിന് അറ്റോര്‍ണി ജനറല്‍ ആര് വെങ്കിട്ടരമണി കേന്ദ്രം സമയക്രമം പാലിക്കുമെന്നും 44 പേരുകള്‍ ഉടന്‍ അംഗീകരിക്കുകയും ചെയ്യുമെന്ന് കോടതിയെ അറിയിച്ചിരുന്നു.
സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് റുമാ പാല് കൊളീജിയം സംവിധാനത്തിന് എതിരെ പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് രംഗത്തെത്തിയിരുന്നു. ഇത് ആയുധമാക്കിയാണ് കിരണ്‍ റിജിജു തുടര്‍ച്ചയായി കൊളീജയത്തെ ചോദ്യം ചെയ്യുന്നത്. എന്നാല്‍ ജഡ്ജിമാരെ തിരഞ്ഞെടുക്കാനുള്ള സംവിധാനത്തില്‍ സര്‍ക്കാര്‍ പ്രതിനിധികളെ ഉള്‍പ്പെടുത്താനുള്ള നിര്‍ദ്ദേശം ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന് നിയമം പിന്‍വാതിലിലൂടെ നടപ്പാക്കാനുള്ള ശ്രമമായാണ് സുപ്രീംകോടതി കാണുന്നത്.
-
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ?












Click it and Unblock the Notifications