അഞ്ചിടത്തായി തോറ്റത് വമ്പന്മാര്, വെല്ലുവിളിച്ചവര്‍ വരെ തോറ്റു, മുഖ്യമന്ത്രിമാര്‍ വരെ വീണു
ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ നാലിടത്തും ബിജെപിയുടെ തേരോട്ടമാണ് കണ്ടത്. എന്നാല്‍ അതിലേറെ ചര്‍ച്ചയാവുന്നത് വമ്പന്മാരുടെ തോല്‍വിയാണ്. ഓരോ സംസ്ഥാനത്തും ഇളക്കി മറിക്കുമെന്ന് പറഞ്ഞവര്‍ വരെതോറ്റവരിലുണ്ട്. ഏറ്റവും ഞെട്ടിച്ച തോല്‍വി ഉത്തരാഖണ്ഡില്‍ പുഷ്കര്‍ സിംഗ് ധമിയുടെ തോല്‍വിയാണ്. ഇതിന് പ്രധാന കാരണം ബിജെപി ഉത്തരാഖണ്ഡില്‍ ഭൂരിപക്ഷം നേടിയെന്നതാണ്. മികച്ച പ്രകടനം ധമിയുടെ സര്‍ക്കാര്‍ നടത്തിയിട്ടും മുഖ്യമന്ത്രിക്ക് തോല്‍ക്കാനായിരുന്നു വിധി. ധമിയുടെ ഖാത്തിമ മണ്ഡലം അദ്ദേഹത്തിന്റെ ശക്തികേന്ദ്രമാണ്. 2012, 2017 വര്‍ഷങ്ങളില്‍ ധമി ഇവിടെ നിന്ന് വിജയിച്ചതാണ്. 3500 വോട്ടിനായിരുന്നു 2017ലെ വിജയം.

അതേസമയം എന്തുകൊണ്ട് ധമി തോറ്റു എന്നതിന് ബിജെപി തന്നെ ഉത്തരം കണ്ടെത്തേണ്ടി വരും. ഇതേ പോലൊരു വലിയ തോല്‍വിയാണ് പഞ്ചാബില്‍ മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നി നേരിട്ടത്. മത്സരിച്ച രണ്ട് മണ്ഡലത്തിലും ചന്നി തോറ്റു. ബദോറിലും ചംകോര്‍ സാഹിബിലുമായിരുന്നു തോല്‍വി. മുഖ്യമന്ത്രിക്കിത് നാണക്കേടാണ്. ആംആദ്മി പാര്‍ട്ടി തരംഗത്തില്‍ ഒലിച്ച് പോവുകയായിരുന്നു ചന്നി. ദളിത് ഫോര്‍മുല വിജയിക്കുമെന്ന് കരുതിയ കോണ്‍ഗ്രസിനും പിഴച്ചു. ബദോറില്‍ വമ്പന്‍ തോല്‍വിയാണ് ചന്നി നേരിട്ടത്. 26409 വോട്ട് മാത്രമാണ് ചന്നിക്ക് കിട്ടിയത്. എഎപിയുടെ ലാബ് സിംഗ് ഉഗോക്കെയ്ക്ക് 63967 വോട്ട് ലഭിച്ചു.
ചംകോര്‍ സാഹിബിലാണ് കുറച്ചെങ്കിലും പോരാട്ടം നടന്നത്. ഇവിടെ 62306 വോട്ടുകള്‍ ചന്നിക്ക് ലഭിച്ചു. എന്നാല്‍ ചരണ്‍ജിത്ത് സിംഗ് എന്ന എഎപിയുടെ എതിരാളിക്ക് 70248 വോട്ട് ലഭിച്ചു. തോറ്റവരില്‍ മറ്റൊരു പ്രമുഖന് കോണ്‍ഗ്രസിന്റെ തന്നെ ഹരീഷ് റാവത്താണ്. ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കണ്ടിരുന്നത് റാവത്തിനെയാണ്. ജയിച്ചിരുന്നെങ്കില്‍ അദ്ദേഹം മുഖ്യമന്ത്രിയാവുമായിരുന്നു. എാല്‍ ലാല്‍ഖനില്‍ അദ്ദേഹം തോറ്റു. ബിജെപിയുടെ മോഹന്‍ സിംഗ് ബിഷ്ടിനോടാണ് തോറ്റത്. പഞ്ചാബിലെ മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും തോറ്റവരിലുണ്ട്. സ്വന്തം കോട്ടയായ പട്യാലയില്‍ നിന്നാണ് ക്യാപ്റ്റന്‍ വന്‍ തോല്‍വിയേറ്റു വാങ്ങിയത്. കോണ്‍ഗ്രസ് വിട്ട് സ്വന്തം പാര്‍ട്ടി ടിക്കറ്റിലാണ് അമരീന്ദര്‍ മത്സരിച്ചത്.
എഎപിയുടെ അജിത് പാല് സിംഗ് കോലിയോടാണ് അമരീന്ദര്‍ തോറ്റത്. 2002 മുതല്‍ 2007 വരെയും, 2017 മുതല്‍ 2021 വരെ അമരീന്ദര്‍ മുഖ്യമന്ത്രിയായിരുന്നു. എന്നാല്‍ അവസാന ടേമില്‍ അദ്ദേഹത്തെ ഹൈക്കമാന്‍ഡ് നീക്കുകയായിരുന്നു. ജനവിധി അംഗീകരിക്കുന്നുവെന്ന് അമരീന്ദര്‍ പറഞ്ഞു. എഎപിയെയും ഭഗവന്ത് മന്നിനെയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷന്‍ നവജ്യോത് സിംഗ് അമൃത്സര്‍ ഈസ്റ്റില്‍ നിന്നും തോറ്റു. അമരീന്ദര്‍ സിംഗ് സര്‍ക്കാരില്‍ മന്ത്രിയായിരുന്നു അദ്ദേഹം. എഎപിയുടെ ജീവന് ജ്യോത് കൗറിനോടാണ് തോറ്റത്. അകാലിദളിന്റെ പ്രമുഖനായ സുഖ്ബീര്‍ സിംഗ് ബാദലും പ്രകാശ് സിംഗ് ബാദലും തോറ്റവരിലുണ്ട്.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications