ലഡാക്കിന് സമീപത്തെ ചൈനീസ് നിർമ്മിതികൾ കണ്ണ് തുറപ്പിക്കുന്നതും ഭയാനകവും; ഇന്ത്യക്ക് മുന്നറിയിപ്പ് നൽകി യുഎസ്
ഡൽഹി: ലഡാക്കിന് സമീപമുള്ള ചൈനയുടെ പ്രവർത്തനങ്ങളിൽ ഇന്ത്യക്ക് മുന്നറിയിപ്പ് നൽകി യുഎസ് ഉദ്യോ ഗസ്ഥൻ. ചൈനയുടെ പ്രവർത്തനങ്ങൾ കണ്ണ് തുറപ്പിക്കുന്നതും ഭയാനകവുമാണെന്ന് യുഎസ് ആർമി പസഫിക്കിലെ കമാൻഡിംഗ് ജനറൽ ജനറൽ ചാൾസ് എ ഫ്ലിൻ പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഏഷ്യ-പസഫിക് മേഖലയുടെ മേൽനോട്ടം വഹിക്കുന്ന ജനറൽ കൂടിയാണ് ഫ്ലിൻ.
''ചൈന കാണിക്കുന്ന ചില വിനാശകരവും ദുഷിച്ചതുമായ പെരുമാറ്റങ്ങൾക്കെതിരെ ഇന്ത്യയും യുഎസും ഒരുമിച്ച് പ്രവർത്തിക്കുന്നത് യോഗ്യമാണെന്ന് ഞാൻ കരുതുന്നു," ജനറൽ പറഞ്ഞു. ഈ ഒക്ടോബറിൽ നടത്താൻ പദ്ധതിയിട്ടിരിക്കുന്ന യുദ്ധ പരിശീലനത്തിന്റെ ഭാഗമായി ഇന്ത്യയും യുഎസും ഹിമാലയത്തിൽ 9,000-10,000 അടി ഉയരത്തിൽ പരിശീലന ദൗത്യങ്ങൾ നടത്തിയേക്കും. എന്നാൽ ഇതിന്റെ വേദി വ്യക്തമാക്കിയിട്ടില്ല. അലാസ്കയിലും സമാനമായ അതിശീത കാലാവസ്ഥയിൽ ഇന്ത്യൻ സേന പരിശീലനം നടത്തും എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. ഇന്ത്യ യുഎസ് സൈനിക പരിശീലനത്തിൽ പുതിയ സാങ്കേതികവിദ്യ, വ്യോമയാന ആക്രമണം, ലോജിസ്റ്റിക്‌സ്, തത്സമയ അടിസ്ഥാനത്തിൽ വിവരങ്ങൾ പങ്കിടൽ എന്നിവയും ഉൾപ്പെടുന്നു.

സൈനിക പരിശീലനം ഇന്ത്യൻ സൈന്യത്തിനും യുഎസ് സൈന്യത്തിനും മുതലെടുക്കാൻ കഴിയുന്ന അമൂല്യമായ അവസരങ്ങളാണെന്നും ജനറൽ ഫ്ലിൻ പറഞ്ഞു. ചൈനയുടെ വർദ്ധിക്കുന്നതും വഞ്ചനാപരവുമായ പെരുമാറ്റം കൂടുതൽ മേഖലയിലേക്ക് പടരുന്നത് ഇന്ത്യക്കും യുഎസിനും ഗുണം ചെയ്യില്ല എന്നും ഫ്ലിൻ കൂട്ടിച്ചേർത്തു. കിഴക്കൻ ലഡാക്കിലെ തന്ത്രപ്രധാനമായ പാംഗോങ് ത്സോ തടാകത്തിന് ചുറ്റുമായി ചൈന കൈവശം വച്ചിരിക്കുന്ന പ്രദേശത്ത് പുതിയ പാലം നിർമ്മിക്കുന്നുണ്ടെന്ന് നേരത്തെ തന്നെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പാലം പണി പൂർത്തിയാകുന്നതോടെ പ്രദേശത്ത് സൈനികരെ വേഗത്തിൽ അണിനിരത്താൻ ചൈനക്ക് സാധിക്കും.
സന്തോഷവും ആഹ്ലാദവും നിറയുന്ന ജീവിതം; വെക്കേഷന്‍ ചിത്രങ്ങളുമായി നടി മീരാ ജാസ്മിന്‍
ഇതിന് പുറമെ ചൈന അവരുടെ എയർഫീൽഡുകളും റോഡ് ഇൻഫ്രാസ്ട്രക്ചറുകളും ഗണ്യമായി നവീകരിക്കുകയും വിപുലീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇത് ഹിമാലയൻ അതിർത്തിയിലുടനീളം ഇന്ത്യയ്ക്ക് നേരിട്ട് ഭീഷണി ഉയർത്തുന്നു. നിലവിൽ കഴിഞ്ഞ രണ്ട് വർഷമായി ഈ പ്രദേശത്ത് അതിർത്തിയെ ചൊല്ലി ഇന്ത്യയും ചൈനയും തമ്മിൽ തർക്കം നടക്കുന്നുണ്ട്. പ്രദേശത്തെ തർക്കങ്ങളെ തുടർന്ന് ഇവിടെ സൈന്യത്തിന് ശക്തി പകരുന്ന നടപടികൾ ചൈന തുടർച്ചയായി സ്വീകരിക്കുന്നുണ്ട്. അടിസ്ഥാന സൗകര്യ നിർമ്മാണങ്ങളിലാണ് ഇവർ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 2020 മെയ് 4-5 തീയതികളിൽ ആണ് കിഴക്കൻ ലഡാക്കിലെ അതിർത്തിയെ ചൊല്ലി ഇന്ത്യയും ചൈനയും തമ്മിൽ തർക്കം ഉണ്ടായത്. തർക്കത്തിന് മുമ്പുള്ള സ്ഥിതി പുനഃസ്ഥാപിക്കണമെന്നാണ് ഇന്ത്യയുടെ നിലപാട്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications