ഹാജിപൂര്‍ വിട്ടുകൊടുത്തു, ചോദിച്ചതെല്ലാം ചിരാഗിന് കൊടുത്ത് ബിജെപി; ബീഹാറില്‍ പ്ലാന്‍ ഇങ്ങനെ
ന്യൂഡല്‍ഹി: ബീഹാറില്‍ എല്‍ജെപിയിലെ രണ്ട് വിഭാഗങ്ങള്‍ക്കിടയിലുള്ള പ്രശ്നത്തില്‍ ആദ്യമായി പക്ഷം പിടിച്ച് ബിജെപി. ഇത്തവണ വിജയം ചിരാഗ് പാസ്വാന്റെ ലോക്ജനശക്തി പാര്‍ട്ടിക്കൊപ്പമായിരുന്നു. നിതീഷ് കുമാറിന്റെ പോലും അതൃപ്തി വകവെക്കാതെ ചിരാഗിനെ ചേര്‍ത്ത് പിടിച്ചിരിക്കുകയാണ് ബിജെപി.
അഞ്ച് സീറ്റ് വേണമെന്ന ചിരാഗിന്റെ ആവശ്യത്തെ ബിജെപി അംഗീകരിച്ചു. മൂന്ന് സീറ്റ് മാത്രമേ കിട്ടൂ എന്ന് കരുതിയപ്പോഴാണ് അഞ്ച് സീറ്റ് ബിജെപി നല്‍കിയിരിക്കുന്നത്. അത് മാത്രമല്ല ഹാജിപൂര്‍ സീറ്റും ചിരാഗിന്റെ പാര്‍ട്ടിക്ക് തന്നെ ബിജെപി നല്കി. രാംവിലാസ് പാസ്വാന്റെ മണ്ഡലമായിരുന്നു ഇത്. എന്നാല്‍ കഴിഞ്ഞ പശുപതി പരസ് ഇവിടെ നിന്ന് വിജയിച്ചിരുന്നു.

പരസ് നേരത്തെ എല്‍ജെപിയെ പിളര്‍ത്തിയിരുന്നു. ഹാജിപൂര്‍ സീറ്റ് വിട്ടുകൊടുക്കാനാവില്ലെന്ന നിലപാടിലായിരുന്നു പരസ്. എന്നാല്‍ ബിജെുപിയുടെ നിര്‍ദേശത്തിന് മുന്നില്‍ അദ്ദേഹത്തിന് ഒന്നും ചെയ്യാനാവാത്ത സാഹചര്യമായിരുന്നു. ബിജെപി ഇത്രയൊക്കെ ചിരാഗിന് വേണ്ടി ചെയ്തതിന് പിന്നില്‍ വലിയ കാരണങ്ങളുണ്ട്.
ബിജെപി ഇനി മുതല്‍ നിതീഷ് കുമാറിന്റെ സുഹൃത്തല്ല. കേവലം സഖ്യകക്ഷി മാത്രമാണ്. നിതീഷിന് കീഴില്‍ നില്ക്കുക എന്ന രീതിയും പാര്‍ട്ടി മാറ്റിയിരിക്കുകയാണ്. പകരം എന്‍ഡിഎയും ബിജെപിയും ഒരുപോലെ വളരുകയാണ്. ഇനി മുതല്‍ ബിജെപിയുടെ പ്രധാന സഖ്യകക്ഷി ചിരാഗിന്റെ എല്ജെപിയായിരിക്കും. സംസ്ഥാനത്ത് 17 സീറ്റില്‍ ബിജെപി മത്സരിക്കും.
അതേസമയം നിതീഷ് കുമാറിന്റെ ജെഡിയു പതിനാറ് സീറ്റില്‍ മാത്രമാണ് മത്സരിക്കുക. കഴിഞ്ഞ തവണത്തെ പോലെ തുല്യത ഇത്തവണയില്ല. എല്‍ജെപി അഞ്ച് സീറ്റില്‍ മത്സരിക്കുമ്പോള്‍ ഉപേന്ദ്ര കുശ്വാഹയുടെയും ജിതന്‍ റാം മാഞ്ചിയുടെയും പാര്‍ട്ടികള്‍ ഓരോ സീറ്റില്‍ മത്സരിക്കും. പശുപതി പരസുമായി സീറ്റിന്റെ കാര്യത്തില്‍ വലിയ മത്സരമാണ് ചിരാഗ് നടത്തിയത്.
ലാല്‍ പ്രസാദ് യാദവിന്റെ ആര്‍ജെഡി ചിരാഗിന്റെ പാര്‍ട്ടിക്ക എട്ട് സീറ്റിന്റെ വാഗ്ദാനവും നല്‍കിയിരുന്നു. താന്‍ അവിടേക്ക് പോകുമെന്ന തരത്തിലായിരുന്നു ചിരാഗ് നീക്കങ്ങള്‍ നടത്തിയത്. ഇതോടെ ബിജെപി ചിരാഗിന്റെ എല്ലാ നിബന്ധനയും അംഗീകരിക്കുകയായിരുന്നു. ഇതോടെ അഞ്ച് സീറ്റ് എന്ന ഓഫര്‍ ചിരാഗ് സ്വീകരിക്കുകയും ചെയ്തു.
ബീഹാറില്‍ ജെഡിയു, ആര്‍ജെഡി, ബിജെപി എന്നീ മൂന്ന് പാര്‍ട്ടികളുടെയും വോട്ട് ശതമാനം ഇരട്ടയക്കത്തിലാണ്. അതുകൊണ്ട് തുല്യശക്തികളാണ്. ഇതില്‍ ചെറുപാര്‍ട്ടി ആര്‍ക്കൊപ്പം നില്ക്കുന്നുവോ അവര്‍ വിജയത്തിലേക്ക് കുതിക്കും. ഇവിടെ പാസ്വാന് വോട്ടുകള്‍ ബീഹാറില്‍ ആറ് ശതമാനമുണ്ട്.
രാംവിലാസ് പാസ്വാന് ഈ വിഭാഗത്തിലെ ഏറ്റവും സ്വാധീനമുള്ള നേതാവായിരുന്നു. അതുകൊണ്ട് ആ വോട്ടുകള്‍ ചിരാഗിന് കിട്ടുമെന്ന് ഉറപ്പാണ്. നേരത്തെ പാര്‍ട്ടിയില്‍ പിളര്പ്പുണ്ടാക്കിയത് നിതീഷ് കുമാറിന്റെ അറിവോടെയാണ്. ബിജെപിയുടെ മൗന സമ്മതവും ഇതിനുണ്ടായിരുന്നു.
എന്നാല്‍ രാംവിലാസ് പാസ്വാന്റെ യഥാര്‍ത്ഥ രാഷ്ട്രീയ അനന്തരാവകാശി ചിരാഗാണെന്ന് പറഞ്ഞ് തെറ്റുകള്‍ ബിജെപി തിരുത്തിയിരിക്കുകയാണ്. കാരണം ചിരാഗിന്റെ ജനപിന്തുണ തന്നെയാണ്. അതേസമയം ഇതോടെ തകര്‍ന്നടിഞ്ഞിരിക്കുന്നത് പശുപതി പരസ് വിഭാഗം കൂടിയാണ്.
-
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘പൊലീസിന് ഈ വീട്ടിൽ കാര്യമുണ്ട്’- സമൂഹ മാധ്യമങ്ങളിലെ തെരഞ്ഞെടുപ്പ് പോസ്റ്റുകളിൽ പൊലീസ് ഇടപെടൽ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications