Get Updates
Get notified of breaking news, exclusive insights, and must-see stories!

കേജ്രിവാളിന്റെ ഖാലിസ്ഥാന്‍ ബന്ധം പഞ്ചാബിന് ദോഷം ചെയ്യും; രൂക്ഷവിമര്‍ശനവുമായി ചന്നി

ദില്ലി: പഞ്ചാബില്‍ വോട്ടെടുപ്പ് നടക്കുന്നതിനിടെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി രംഗത്ത്. അരവിന്ദ് കേജ്രിവാളിന് ഖലിസ്ഥാനുമായും ഖലിസ്ഥാനികളുമായുള്ള ബന്ധം 'പഞ്ചാബിന് മാരകമാണ്' അദ്ദേഹം പറഞ്ഞു. തനിക്കെതിരായ ആരോപണങ്ങള്‍ കേജ്രിവാള്‍ നിഷേധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ ടുഡേയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തനിക്കെതിരായ ആരോപണങ്ങള്‍ പോലും കെജ്രിവാള്‍ നിഷേധിച്ചിട്ടില്ല. ഞാനൊരു തീവ്രവാദിയാണ്' എന്ന് അദ്ദേഹം തന്നെ പറയുകയും ഖാലിസ്ഥാനെ കുറിച്ച് സംസാരിക്കുകയും ഖാലിസ്ഥാനിയെ പിന്തുണയ്ക്കുകയും ചെയ്യുന്നു. എവിടെയോ ഈ ബന്ധം പഞ്ചാബിന് മാരകമാണെന്ന് ചന്നി പറഞ്ഞു. വിഘടനവാദികളെ അരവിന്ദ് കെജ്രിവാള്‍ പിന്തുണയ്ക്കുന്നുവെന്ന് മുന്‍ എഎപി നേതാവ് കുമാര്‍ വിശ്വാസ് ആരോപിച്ചതാണ് വിവാദത്തിന് കാരണമായത്. ഒന്നുകില്‍ പഞ്ചാബ് മുഖ്യമന്ത്രിയോ ഖാലിസ്ഥാന്റെ പ്രധാനമന്ത്രിയോ ആകാനാണ് അരവിന്ദ് കെജ്രിവാളിന്റെ ആഗ്രഹമെന്നും കുമാര്‍ വിശ്വാസ് ആരോപിച്ചിരുന്നു.

channi

എന്നാല്‍ കുമാര്‍ വിശ്വാസ് തനിക്കെതിരെ ഉന്നയിച്ച എല്ലാ ആരോപണങ്ങളും ഡല്‍ഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കേജ്രിവാള്‍ നിഷേധിച്ചിരുന്നു. ബിജെപിയും കോണ്‍ഗ്രസ് നേതാക്കളും തനിക്കെതിരെ ഉന്നയിക്കുന്ന വിഘടനവാദ അനുകൂല ആരോപണങ്ങളില്‍, ആളുകള്‍ക്കായി ആശുപത്രികളും സ്‌കൂളുകളും നിര്‍മ്മിക്കുന്ന ഏറ്റവും മധുരമുള്ള തീവ്രവാദി താനായിരിക്കുമെന്ന് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞിരുന്നു.

ആളുകള്‍ക്കായി ആശുപത്രികളും സ്‌കൂളുകളും നിര്‍മ്മിക്കുന്ന ഏറ്റവും മധുരമുള്ള തീവ്രവാദി ഞാനായിരിക്കാം. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് അദ്ദേഹം ചോദിച്ചു, 'ഞാന്‍ വിഘടനവാദി അനുകൂലിയാണെന്ന് പ്രധാനമന്ത്രി മോദിക്ക് അറിയാമായിരുന്നെങ്കില്‍, എന്തുകൊണ്ടാണ് അദ്ദേഹം ഈ ആരോപണങ്ങള്‍ തെളിയിക്കുകയോ അന്വേഷിക്കുകയോ ചെയ്യാത്തത്.

അതേസമയം, മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി ഞായറാഴ്ച ഖരാറിലെ ശിവക്ഷേത്രത്തിലും ഗുരുദ്വാര ശ്രീ കടല്‍ഗര്‍ സാഹിബിലും പ്രാര്‍ത്ഥന നടത്തി. എന്റെ ആഗ്രഹം പഞ്ചാബില്‍ ഒരു നല്ല സര്‍ക്കാര്‍ ലഭിക്കണമെന്നാണ്. പഞ്ചാബില്‍ രാമരാജ്യം സ്ഥാപിക്കണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നെന്നും ചന്നി പറഞ്ഞിരുന്നു.

പഞ്ചാബില്‍ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ചംകൗര്‍ സാഹിബ് സീറ്റില്‍ നിന്നുള്ള മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി, അമൃത്സര്‍ ഈസ്റ്റ് സീറ്റില്‍ എസ് എ ഡിയുടെ ബിക്രം സിംഗ് മജിതിയയ്‌ക്കെതിരെ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദു , പട്യാലയില്‍ നിന്ന് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് , ജലാലാബാദ് അസംബ്ലി മണ്ഡലത്തില്‍ നിന്ന് സുഖ്ബീര്‍ സിംഗ് ബാദല്‍ , പ്രകാശ് സിംഗ് ബാദല്‍ , മജിത സീറ്റില്‍ നിന്ന് ഗാനിവ് കൗര്‍ മജിതിയ, ബതിന്ദ സീറ്റില്‍ നിന്ന് ഹര്‍സിമ്രത് കൗര്‍ ബാദല്‍ എന്നിവരാണ് പഞ്ചാബിലെ പ്രമുഖ സ്ഥാനാര്‍ത്ഥികള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+