Get Updates
Get notified of breaking news, exclusive insights, and must-see stories!

പഞ്ചാബ് മുഖ്യമന്ത്രി സിഖ് വംശജനായിരിക്കണം: കോൺഗ്രസ് വാഗ്ദാനം തള്ളി അംബികാ സോണി,നിയമസഭാ കക്ഷിയോഗം മാറ്റി

ചണ്ഡിഗഡ്: കഴിഞ്ഞ ദിവസമാണ് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് രാജിവെച്ചത്. ഇതോടെ അടുത്ത മുഖ്യമന്ത്രിയെ കണ്ടെത്തി നിയമിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. അമരീന്ദർ സിംഗ് നവ്ജ്യോത് സിംഗ് സിദ്ദു പോരിന് പിന്നാലെ പഞ്ചാബ് രാഷ്ട്രീയത്തിൽ കോൺഗ്രസിന് മുമ്പിൽ മറ്റൊരു പ്രതിസന്ധി കൂടി ഉടലെടുത്തിരിക്കുകയാണ്. തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്തുക എന്നതാണ് കോൺഗ്രസിന് മുന്നിലുള്ള പ്രതിസന്ധി. എല്ലാവർക്കും സ്വീകാര്യനായ ഒരാളെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോൺഗ്രസ് പരിഗണിക്കുന്നത്.

1

ക്യാപ്റ്റൻ അമരീന്ദർ സിംഗ് രാജിവച്ചതിന് തൊട്ടുപിന്നാലെ മുതിർന്ന കോൺഗ്രസ് നേതാവ് അംബികാ സോണിയെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കമായിരുന്നു നടത്തിവന്നത്. എന്നാൽ കോൺഗ്രസിന്റെ വാഗ്ധാനം അംബികാ സോണി തള്ളിക്കളഞ്ഞുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. കഴിഞ്ഞ ദിവസം അർദ്ധരാത്രി രാഹുൽ ഗാന്ധിയുമായും അംബികാ സോണിയുമായി കൂടിക്കാഴ്ച നടത്തിയെന്നും ഇതിനിടെ പാർട്ടിയുടെ വാഗ്ധാനം തള്ളിക്കളഞ്ഞെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

2

പഞ്ചാബ് മുഖ്യമന്ത്രിയായി അധികാരത്തിലെത്തേണ്ടത് സിഖ് വംശജനായ ഒരാൾ തന്നെയാണെന്നും അംബികാ സോണി പറഞ്ഞതായും ചില വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. അല്ലാത്ത പക്ഷം ഇതിന്റെ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് അംബികാ സോണി മുന്നറിയിപ്പ് നൽകിയതായുമായുള്ള മാധ്യമ റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. പഞ്ചാബിലെ ഹോഷിയാർപുർ ജില്ലയിൽ നിന്നുള്ള അംബിക സോണി, സംസ്ഥാനത്ത് നിന്ന് നിരവധി തവണ രാജ്യസഭാംഗമായിരുന്നിട്ടുണ്ട്. ഇതിനിടെ പഞ്ചാബിലെ അടുത്ത മുഖ്യമന്ത്രിയായി ആരെ തിരഞ്ഞെടുക്കുമെന്നത് സംബന്ധിച്ച് സമയവായമാവാത്ത സാഹചര്യത്തിൽ ഇന്ന് നടത്താനിരുന്ന കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടി യോഗം മാറ്റിവച്ചിട്ടുണ്ട്.

3


പഞ്ചാബ് കോൺഗ്രസിന്റെ മൂന്ന് രാഷ്ട്രീയ നിരീക്ഷകർ, കഴിഞ്ഞ ദിവസം സംസ്ഥാനത്തെ എല്ലാ എംഎൽഎമാരുമായും കൂടിക്കാഴ്ച നടത്തുകയും ഇക്കാര്യത്തിൽ അവരുടെ അഭിപ്രായങ്ങൾ അറിയുകയും ചെയ്യുന്നു, അടുത്ത മുഖ്യമന്ത്രി ആരാണെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ പാർട്ടി ഹൈക്കമാന്റിന് മൂന്നുപേരും റിപ്പോർട്ട് നൽകുമെന്നും കോൺഗ്രസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

4

പഞ്ചാബിൽ മുഖ്യമന്ത്രി അമരീന്ദർ സിംഗ് രാജിവെച്ചതോടെ ഇന്നലെ സംസ്ഥാനത്തിന്റെ ചുമതലയുള്ള ഹരീഷ് റാവത്ത്, അജയ് മാക്കൻ എന്നിവർ എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ വിഷയത്തിൽ സോണിയ ഗാന്ധിയുടെ തീരുമാനം അന്തിമമായിരിക്കും എന്ന പ്രമേയം പാസാക്കിയാണ് യോഗം അവസാനിച്ചത്. ഇക്കാര്യത്തിൽ ഇന്ന് തീരുമാനം അറിയുമെന്നാണ് പഞ്ചാബ് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് പവൻ ഗോയൽ പ്രതികരിച്ചത്.

5

മുൻ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ സുനിൽ ജാഖർ, പാർട്ടി സംസ്ഥാന അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദു, മന്ത്രി സുഖ്ജീന്ദർ സിംഗ് രൺധാവ എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന പേരുകൾ. ട്രിപ്റ്റ് രാജീന്ദർ സിംഗ് ബജ്‌വ, കോൺഗ്രസ് എംപി പർത്തപ് സിംഗ് ബജ്‌വ എന്നിവരും മത്സരരംഗത്തുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ സിദ്ദുവിനെ പഞ്ചാബ് മുഖ്യമന്ത്രിയായി അംഗീകരിക്കാൻ അമരീന്ദർ സിംഗ് തയ്യാറല്ല. ഇക്കാര്യത്തിൽ എതിർപ്പുമായി സിംഗ് രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. അപ്രതീക്ഷിതമായി ഫത്തേഗഡ് സാഹിബ് എംഎൽഎ കുൽജിത്ത് സിംഗ് നാഗ്രയ്ക്ക് നറുക്കു വീഴാനുള്ള സാധ്യതയും തള്ളിക്കളനാവില്ല.

6

അമരീന്ദർ സിംഗ് തന്റെ പിൻഗാമിയായി നവജ്യോത് സിദ്ദുവിനെ അംഗീകരിക്കില്ലെന്നും കോൺഗ്രസിൽ നിന്ന് പുറത്തുപോകുമ്പോൾ വാതിൽ തുറന്നിടുകയാണെന്നുമായിരുന്നു അമരീന്ദർ സിംഗിന്റെ പ്രതികരണം. "നവജ്യോത് സിംഗ് സിദ്ദു ഒരു കഴിവില്ലാത്ത ആളാണ്. അദ്ദേഹം തന്റെ ഗവൺമെന്റിലെ ആകെ ദുരന്തമായിരുന്നു. ഞാൻ അദ്ദേഹത്തിന് നൽകിയ ഒരു മന്ത്രാലയം അദ്ദേഹത്തിന് മുന്നോട്ടുകൊണ്ടുപോകാനായില്ലെന്നും ഏഴ് മാസത്തോളം അദ്ദേഹം ഫയലുകൾ കൈകാര്യം ചെയ്തില്ലെന്നുമാണ് അമരീന്ദറിനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്.

7

"ക്യാപ്റ്റൻ അമരീന്ദർ സിംഗ് ഒരു ജനപ്രിയ നേതാവാണെന്നും സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയേക്കാളും അദ്ദേഹം കൂടുതൽ ജനപ്രീതി നേടുന്നുവെന്ന ഭയം കൊണ്ടാണ് അമരീന്ദർ സിംഗിനെ മുഖ്യമന്ത്രിയെ അവനെ നീക്കം ചെയ്തിട്ടുള്ളതെന്നും. ഇത്രയും കുഴപ്പത്തിൽ കുടുങ്ങിക്കിടക്കുന്ന ആളുകൾ ഞങ്ങളെ ചോദ്യം ചെയ്യുകയാണെന്നും അവരോട് പ്രതികരിക്കാനില്ലെന്നുമാണ് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ പ്രഹ്ലാദ് ജോഷിയുടെ പ്രതികരണം.

8

സംസ്ഥാനത്ത് മയക്കുമരുന്ന് ഭീഷണി തുടച്ചുനീക്കുമെന്നും ബലിയർപ്പിച്ച കേസിലെ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നുമായിരുന്നു എന്ന വാഗ്ദാനം നൽകിക്കൊണ്ടാണ് പഞ്ചാബിൽ കോൺഗ്രസ് അധികാരത്തിൽ വന്നത്. ഈ ഏപ്രിൽ ആദ്യം പഞ്ചാബ് -ഹരിയാന ഹൈക്കോടതിയുടെ മുൻ മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലിന് കോട്ട്കാപുര പോലീസ് ക്ലീൻ ചിറ്റ് നൽകിയത് ഏറ്റവും പുതിയ രാഷ്ട്രീയ സംഘർഷത്തിന് കാരണമായിരുന്നു. 2015 ഒക്ടോബർ 14 നാണ് സാഹിബിനെ കണ്ടെത്തിയത്.

9


പഞ്ചാബ് കോൺഗ്രസിലെ ഏറെക്കാലം നീണ്ട ഏറ്റുമുട്ടലിന് ശേഷമാണ് പാർട്ടി ഹൈക്കമാൻഡ് ശനിയാഴ്ച മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗിനോട് മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ ആവശ്യപ്പെടുന്നത്. അമരീന്ദറിന്റെ എതിരാളിയായിരുന്ന നവജ്യോത് സിംഗ് സിദ്ദുവിനെ സംസ്ഥാന കോൺഗ്രസ് അധ്യക്ഷനായി നിയമിച്ചതിന് ശേഷമാണ് കോൺഗ്രസ് സിംഗിൽ നിന്ന് രാജി ആവശ്യപ്പെടുന്നത്. അതേ സമയം കോൺഗ്രസ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മുന്നോട്ടുവെച്ച വാഗ്ധാനങ്ങൾ പാലിക്കപ്പെട്ടില്ലെന്ന് നേരത്തെ തന്നെ സിദ്ദു ക്യാമ്പ് ആരോപിച്ചിരുന്നു.

10


സംസ്ഥാനത്ത് മയക്കുമരുന്ന് ഭീഷണി തുടച്ചുനീക്കുമെന്നും ബലിയർപ്പിച്ച കേസിലെ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നുമായിരുന്നു എന്ന വാഗ്ദാനം നൽകിക്കൊണ്ടാണ് പഞ്ചാബിൽ കോൺഗ്രസ് അധികാരത്തിൽ വന്നത്. ഈ ഏപ്രിൽ ആദ്യം പഞ്ചാബ് -ഹരിയാന ഹൈക്കോടതിയുടെ മുൻ മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലിന് കോട്ട്കാപുര പോലീസ് ക്ലീൻ ചിറ്റ് നൽകിയത് ഏറ്റവും പുതിയ രാഷ്ട്രീയ സംഘർഷത്തിന് കാരണമായിരുന്നു. 2015 ഒക്ടോബർ 14 നാണ് സാഹിബിനെ കണ്ടെത്തിയത്.

11

ഒരു ഹിന്ദുവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തതിൽ എതിർത്തുകൊണ്ട് പഞ്ചാബിൽ നിന്നുള്ള നിരവധി നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. കോൺഗ്രസ് ഒരു ഹിന്ദുവായ ഒരാളെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദേശിച്ചാൽ സംസ്ഥാനത്തെ ഭൂരിപക്ഷമായ സിഖുകാർ അസ്വസ്ഥരാകുമെന്ന് അവർ ചൂണ്ടിക്കാണിക്കുന്നത്. അതേ സമയം കോൺഗ്രസിലെ പ്രതിസന്ധിയ്ക്ക് ഉടൻ പരിഹാരം കാണുന്നതിനായി ശനിയാഴ്ച രാത്രി വൈകിയും ചർച്ചകൾ നടന്നിരുന്നുവെങ്കിലും ഇക്കാര്യത്തിൽ ധാരണയായിട്ടില്ല.
കോൺഗ്രസിന് ഒരു ഹിന്ദു നേതാവ് ഉണ്ടെങ്കിൽ ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ എളുപ്പത്തിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുമെന്നും അയാൾക്ക് ശരിക്കും വലിയ സ്വീകാര്യത ലഭിക്കുമെന്നും അവർ പാർട്ടി ഹൈക്കമാന്റിനോട് പറഞ്ഞു.

ഹോട്ട് ആന്‍ഡ് ക്യൂട്ട് ഗേള്‍; അമല പോളിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

Recommended Video

cmsvideo
    'Just Remember That'; Padmaja Venugopal's reply to Suresh Gopi fans

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+