കോണ്‍ഗ്രസിന്റെ എസ്സി സ്നേഹം കപടം: തെളിവുകള്‍ നിരത്തി പഞ്ചാബിലെ ആംആദ്മി
ദില്ലി: പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ് പുറത്തിറക്കിയ സ്ഥാനാർത്ഥി പട്ടികയ്ക്കെതിരെ വിമർശനവുമായി ആം ആദ്മി പാർട്ടി. സ്ഥാനാർത്ഥി നിർണ്ണയത്തില്‍ കോണ്‍ഗ്രസ് എസ്സി വിഭാഗങ്ങളെ അവഗണിക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നാണ് ആം ആദ്മി പാർട്ടിയുടെ (എ എ പി) പഞ്ചാബ് കാര്യ സഹ-ഇൻചാർജ് രാഘവ് ഛദ്ദ ബുധനാഴ്ച ആരോപിച്ചത്.
കോൺഗ്രസില്‍ എസ്‌സി നേതാക്കൾക്ക് സ്ഥാനമില്ലെന്നും കോൺഗ്രസ് ഹൈക്കമാൻഡ് പഞ്ചാബിലെ എല്ലാ വൻകിട കോൺഗ്രസ് നേതാക്കൾക്കും അവരുടെ സഹോദരന്മാർക്കും മരുമക്കൾക്കും ബന്ധുക്കള്‍ക്കുമൊക്കെ ഇഷ്ടം പോലെ സീറ്റുകള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ എസ്സി വിഭാഗത്തില്‍പ്പെട്ട മുഖ്യമന്ത്രി ഛരണ്‍ജിത് സിങ് ചന്നിയുടെ സഹോദരന് മാത്രം സ്ഥാനാർത്ഥിത്വം നിഷേധിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
മണിക്കൂറുകള്‍ നീണ്ട് ദിലീപ്-രാമന്‍പിള്ള കൂടിയാലോചന: ശേഷം നിർണ്ണായക തീരുമാനം, പൊലീസ് വെട്ടിലായോ
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ആഗ്രഹം പരസ്യമായി വ്യക്തമാക്കിയിട്ടുണ്ട് മുഖ്യമന്ത്രി ചന്നിയുടെ സഹോദരന്‍ ഡോ മനോഹർ സിംഗിന് കോണ്‍ഗ്രസ് ടിക്കറ്റ് നല്‍കിയിരുന്നില്ല. ദേരാ ബസ്സിയിൽ നിന്നും മത്സരിക്കാനായിരുന്നു അദ്ദേഹം ആഗ്രഹിച്ചിരുന്നത്. സുനിൽ ജാഖറിന്റെ അനന്തരവൻ അബോഹറിൽ നിന്നും ലോക്‌സഭാ എംപി അമർ സിങ്ങിന്റെ മകൻ റായ്‌കോട്ടിൽ നിന്നും എംപി സന്തോഷ് ചൗധരിയുടെ അനന്തരവൻ കർതാർപൂരിൽ നിന്നും അദ്ദേഹത്തിന്റെ മകൻ ഫില്ലൂരിൽ നിന്നും മത്സരിക്കുന്നതും ഛദ്ദ ചൂണ്ടിക്കാണിച്ചു. ഒരു കുടുംബത്തില്‍ നിന്നും ഒരാള്‍ക്ക് മാത്രമാണ് ടിക്കറ്റ് എന്നാണ് കോണ്‍ഗ്രസ് നയമെങ്കില്‍ ഇവർക്കൊക്കെ എങ്ങനെ സീറ്റ് ലഭിച്ചെന്നും അദ്ദേഹം ചോദിക്കുന്നു.
സാരിയില്‍ ഗ്ലാമറസ് ലുക്കില്‍ റിതുമന്ത്ര: വൈറലായി ചിത്രങ്ങള്‍
സഹോദരന് ടിക്കറ്റ് നിഷേധിച്ചത് ചന്നിയല്ല. അതിന് പിന്നില്‍ കോണ്‍ഗ്രസിന്റെ ജാതികളോടുള്ള സമീപനമാണ്. ഈ ഒരു തീരുമാനത്തിലൂടെ പട്ടികജാതി വിഭാഗത്തെയാകെ കോണ്‍ഗ്രസ് അപമാനിച്ചു. ഇത് കോൺഗ്രസിന്റെ പഴയ കാലം മുതല്‍ തന്നേയുള്ള നയമാണ്. 18 വർഷം മുമ്പ് മഹാരാഷ്ട്രയിൽ കോൺഗ്രസ് എസ് സി മുഖ്യമന്ത്രിയായ ഷുശീൽ കുമാർ ഷിൻഡെയെ രണ്ട് മാസത്തേക്ക് മാത്രം മുഖ്യമന്ത്രിയാക്കി. തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ശേഷം ശേഷം അവർ അദ്ദേഹത്തെ മാറ്റുകയാണ് ചെയ്തത്.
പഞ്ചാബിൽ, പട്ടികജാതി മുഖ്യമന്ത്രിയെന്ന നിലയിൽ ചന്നിയുടെ മുഖം സമാനമായ രീതിയിലാണ് കോണ്‍ഗ്രസ് ഉപയോഗിക്കുന്നത്. ഇപ്പോള്‍ ചന്നിയെ ദളിത് മുഖമായി ഉയർത്തി പോരാടുന്ന കോണ്‍ഗ്രസ് യഥാർത്ഥത്തില്‍ ആ ജനവിഭാഗത്തെ അവഗണിക്കുന്ന നിലപാടാണ് പിന്തുടരുന്നത്. അതിന് ഏറ്റവും വലിയ തെളിവുകളില്‍ ഒന്നാണ് ചന്നിയുടെ സഹോദരന്‍ ഡോ മനോഹർ സിംഗിന് ടിക്കറ്റ് നിഷേധിച്ചതെന്നും എ എ പി നേതാവ് ആരോപിക്കുന്നു.
അതേസമയം, 23 സ്ഥാനാർത്ഥികളുടെ രണ്ടാം പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസിനുള്ളിലും വലിയ അസ്വാരസ്യങ്ങളാണ് രുപപ്പെട്ടിരിക്കുന്നത്. പാർട്ടി നേതാക്കളുടെ ബന്ധുക്കൾക്കും ബന്ധുക്കൾക്കും ടിക്കറ്റ് നൽകാനുള്ള തീരുമാനത്തെ ചോദ്യം ചെയ്ത് നിരവധി നേതാക്കളാണ് രംഗത്ത് എത്തിയത്. തങ്ങളുടെ ബന്ധുക്കള്‍ക്കും ഉറ്റവർക്കും രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നതിനുള്ള വിളംബര കേന്ദ്രമായി സ്ഥാനാർത്ഥി നിർണ്ണയത്തെ മാറ്റിയെന്നാണ് ഒരുവിഭാഗം നേതാക്കള്‍ ആരോപിക്കുന്നത്.
സുനമില്‍ പാർട്ടി ടിക്കറ്റ് നിഷേധിക്കപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ധമൻ ബജ്‌വയ്ക്ക് മുഖ്യമന്ത്രി ചരൺജിത് സിംഗിന്റെ പിന്തുണയുണ്ടായിരുന്നു. എന്നാൽ പിപിസിസി അധ്യക്ഷൻ നവജ്യോത് സിങ് സിന്ധു തന്റെ അടുത്ത അനുയായിയും അമർഗഡിൽ നിന്നുള്ള എംഎല്‍എയുമായ സുർജിത് സിംഗ് ധിമാന്റെ മകൻ ജസ്‌വീന്ദർ ധിമാന് ടിക്കറ്റ് ഉറപ്പ് വരുത്തുകയായിരുന്നു. ഖരാറിൽ നിന്ന് ടിക്കറ്റ് നിഷേധിക്കപ്പെട്ട മറ്റൊരു മുതിർന്ന നേതാവ് ജഗ്‌മോഹൻ സിംഗ് കാംഗ്, അനുയായികളുമായി കൂടിക്കാഴ്ച നടത്തിയത് ശേഷം തന്റെ നിലപാട് പ്രഖ്യാപിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
Recommended Video