കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാലുവുമായി ധാരണയായി; കോണ്‍ഗ്രസിന് 12 സീറ്റ്

Google Oneindia Malayalam News

പട്‌ന: ഏറെ നാള്‍ നീണ്ടുനിന്ന രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും ഊഹാപോഹങ്ങള്‍ക്കും ഒടുവില്‍ ബിഹാറില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാ ദളുമായി സഖ്യമുണ്ടാക്കി. 40 സീറ്റുകളുള്ള ബിഹാറില്‍ കോണ്‍ഗ്രസ് 12 സീറ്റുകളില്‍ മത്സരിക്കും. ആര്‍ ജെ ഡി 27 സീറ്റുകളില്‍ ഭാഗ്യം പരീക്ഷിക്കും. ബാക്കിയുള്ള ഒരു സീറ്റ് യു പി എ ഘടകകക്ഷിയായ എന്‍ സി പിക്കാണ്.

രാം വിലാസ് പാസ്വാന്‍ എന്‍ ഡി എയിലേക്ക് ചേക്കേറിയതും കോണ്‍ഗ്രസുമായി കൈ കോര്‍ക്കാന്‍ താല്‍പര്യമില്ല എന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ തുറന്നുപറഞ്ഞതുമാണ് ആര്‍ ജെ ഡി - കോണ്‍ഗ്രസ് സഖ്യത്തെക്കുറിച്ചുള്ള അനിശ്ചിതത്വം നീക്കിയത്. സീറ്റ് വിഭജനത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ എങ്ങുമെത്താതെ പോയതോടെയാണ് രാവി വിലാസ് പാസ്വാന്‍ കോണ്‍ഗ്രസിനെയും ആര്‍ ജെ ഡിയെയും വിട്ട് ബി ജെ പി ക്യാംപിലേക്ക് പോയത്.

lalu

ലാലു പ്രസാദ് യാദവിനെ തള്ളി ജനതാദള്‍ യുണൈറ്റഡുമായി കൈ കോര്‍ക്കാന്‍ ഇടയ്ക്ക ഒരു ശ്രമം നടത്തിയിരുന്നു. കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധിയുടെ ബുദ്ധിയായിരുന്നു ഈ നീക്കത്തിന് പിന്നില്‍. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ലാലുവിന്റെ സാമീപ്യം ഉള്ള വോട്ടുകള്‍ കൂടി കളയുമോ എന്ന പേടി രാഹുലിന് ഉണ്ടായിരുന്നു.

എന്നാല്‍ എന്ത് വന്നാലും കോണ്‍ഗ്രസുമായി സഖ്യത്തിനില്ല എന്ന് നിതീഷ് കുമാര്‍ വ്യക്തമാക്കിയതോടെ ഈ ശ്രമം പാളി. കോണ്‍ഗ്രസ് അധ്യക്ഷയായ സോണിയാ ഗാന്ധിയുടെ താല്‍പര്യം ലാലുവിനോടായിരുന്നു. പാസ്വാന്‍ ബി ജെ പിക്ക് ഒപ്പവും ലാലു കോണ്‍ഗ്രസിനൊപ്പവും കൂടിയതോടെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിന്റെ ജെ ഡി യു ഒറ്റയ്ക്കായി. ബിഹാറില്‍ ശക്തമായ ത്രികോണ മത്സരം ഉണ്ടായേക്കും എന്ന സൂചനയാണ് ഇത് നല്‍കുന്നത്.

English summary
Congress seals alliance with RJD, to contest from 12 seats in Bihar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X