Get Updates
Get notified of breaking news, exclusive insights, and must-see stories!

കോവിഡ് ഡെൽറ്റ വ്യാപനത്തിൽ ആശങ്കയോടെ ലോകം; അപകടകാരികളായ വൈറസ് ഇതുവരെ റിപ്പോർട്ട് ചെയ്തത് 135 രാജ്യങ്ങളിൽ

കോവിഡ് ഡെൽറ്റ വ്യാപനത്തിൽ ആശങ്കയോടെ ലോകം;അപകടകാരികളായ വൈറസ് റിപ്പോർട്ട് ചെയ്തത് 135 രാജ്യങ്ങളിൽ

ന്യൂഡൽഹി: കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദം അതിവേഗം വ്യാപിക്കുന്നത് ആഗോള തലത്തിൽ തന്നെ ഭീഷണിയാകുന്നു. ഇന്ത്യയ്ക്ക് പുറമെ അമേരിക്ക, ചൈന, ഓസ്ട്രേലിയ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലെല്ലാം അതിതീവ്രമായ ഈ വകഭേദം വളരെ വേഗത്തിൽ പടർന്ന് പിടിക്കുകയാണ്. വാക്സിനേഷനുകൾ അത്ര ഫലപ്രദമല്ലാത്ത ഡെൽറ്റ വകഭേദത്തിന്റെ വ്യാപനതോത് ഉയർന്ന് നിൽക്കുന്ന സാഹചര്യത്തിൽ അമേരിക്കയിലെ ആശുപത്രികളിൽ കോവിഡ് രോഗികളുടെ എണ്ണം കഴിഞ്ഞ ആറ് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ്. ഡെൽറ്റയുടെ വ്യാപനത്തെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ ചൈനയിലും പ്രതിദിന രോഗികളുടെ എണ്ണം കുതിച്ച് ഉയരുകയാണ്.

covid 19

മെഡിറ്ററേനിയൻ ദ്വീപായ കോർസിക്കയിൽ കോവിഡ് അണുബാധയുടെ നാലാം തരംഗം വ്യാപിക്കുന്നതിനാൽ ഫ്രാൻസ് അടുത്തിടെ ഒരു അടിയന്തര പദ്ധതിക്ക് തുടക്കം കുറിച്ചു. പുതിയ കോവിഡ് കേസുകൾ നേരിടുന്നതിന് ആരോഗ്യ പ്രവർത്തകരെ സഹായിക്കുന്നതിന് ഒരു പാക്കേജിനും സർക്കാർ തുടക്കമിട്ടിരിക്കുകയാണ്. അതേസമയം ഏറ്റവും അപകടകാരിയായ ഡെൽറ്റ വൈറസിന്റെ സാമൂഹിക വ്യാപനവും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൂടുതൽ വെല്ലുവിളിയാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇന്ത്യയിൽ കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ നിന്ന് ഏകദേശം മുക്തി നേടി വരുകയാണെങ്കിലും ഡെൽറ്റ വാകഭേദം പടരുന്നത് തിരിച്ചടിയാണ്. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ പരിശോധനയ്ക്ക് അയച്ച സാമ്പിളുകളിൽ 80 ശതമാനമെങ്കിലും ഡെൽറ്റ വേരിയന്റ് ആണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യയിൽ, മാർച്ച് മുതൽ മെയ് വരെ ആയിരക്കണക്കിന് ആളുകളുടെ മരണത്തിന് ഇടയായത് ഡെൽറ്റ് വേരിയന്റാണ്. നിരവധി പുതിയ രോഗികളുമുണ്ടായി. കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ ഒരു ഘട്ടം എത്തിയപ്പോൾ പ്രതിദിന രോഗികളുടെ എണ്ണം രാജ്യത്ത് നാല് ലക്ഷത്തിലേക്കും മരണങ്ങൾ ആറായിരം വരെയും എത്തിയിരുന്നു.

ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടുകൾ പ്രകാരം ലോകത്ത് 135 രാജ്യങ്ങളിൽ ഡെൽറ്റ വകഭേദം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മെർസ്, സാർസ്, എബോള, ജലദോഷം, സീസണൽ ഇൻഫ്ലുവൻസ, വസൂരി എന്നിവയ്ക്ക് കാരണമാകുന്ന വൈറസുകളേക്കാൾ കൂടുതൽ വേഗത്തിൽ പകരാൻ സാധിക്കുന്നതാണ് കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഇത് ചിക്കൻപോക്സ് പോലെ പകർച്ചവ്യാധിയാണെന്ന് പോലും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഡബ്ല്യുഎച്ച്ഒ ഡെൽറ്റയെ ആശങ്കയുടെ ഒരു വകഭേദമായി തരംതിരിക്കുന്നു, അതിനർത്ഥം ഇത് പകരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതിനോ കൂടുതൽ കഠിനമായ രോഗങ്ങൾ ഉണ്ടാക്കുന്നതിനോ വാക്സിനുകളുടെയും ചികിത്സകളുടെയും പ്രയോജനം കുറയ്ക്കുന്നതിനും കഴിവുള്ളതാണെന്നാണ്. ഇതുവഴി കോവിഡ് രോഗം സ്ഥിരീകരിച്ച് ആശുപത്രി ചികിത്സ തേടുന്നവരുടെ എണ്ണം 40 ശതമാനത്തോളം ഉയർന്നു. രോഗികളുടെ എണ്ണവും മരണ നിരക്കും കൂടുന്നതിനും ഇത് കാരണമായി. ഡെൽറ്റ വൈറസ് വകഭേദം മരണ സാധ്യത 18 ശതമാനം വർധിപ്പിക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+