കൊവിഡ് മരണ നിരക്കില്‍ ഇന്ത്യ പിന്‍ നിരയില്‍; എന്നാല്‍ കണക്കുകള്‍ അപൂര്‍ണ്ണമെന്ന് വിദഗ്ധര്‍
ദില്ലി: ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. 4,562,414 പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ കൊവിഡ് ബാധിച്ചത്. 6,588,163 രോഗികളുള്ള അമേരിക്ക മാത്രമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. 76,304 പേരാണ് ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ആഗോള പട്ടികയില്‍ മൂന്നാമത് വരുമെങ്കിലും ജനസംഖ്യാനുപാതത്തിലുള്ള കണക്കെടുക്കുമ്പോള്‍ ഏറ്റവും താഴ്ന്ന മരണ നിരക്കാണ് ഇന്ത്യയിലേതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഈ കണക്കുകളില്‍ ചില പൊരുത്തക്കേടുകള്‍ ഉണ്ടെന്നുള്ള പഠനങ്ങളും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്.
രോഗം സ്ഥിരീകരിച്ച 100 പേരിലെ മരണം കണക്കാക്കിയാണ് ഇന്ത്യയില്‍ മരണ നിരക്ക് നിശ്ചയിക്കുന്നത്. ഉയർന്ന രോഗബാധുയുള്ള മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ അതിശയകരമായ കാര്യമാണ് ഇത്. ഇന്ത്യയുടെ കോവിഡ് -19 മരണനിരക്ക് 1.7% ആണ്. അതേസമയം യുഎസിൽ 3%, യുകെയിൽ 11.7%, ഇറ്റലിയിൽ 12.6% എന്നിങ്ങനെയാണ് മരണ നിരക്കെന്ന് ജോൺസ് ഹോപ്കിൻസ് സർവകലാശാല അഭിപ്രായപ്പെടുന്നു.

രാജ്യത്തെ കുറഞ്ഞ മരണനിരക്ക് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിലെ വിജയത്തിന്റെ അടയാളമാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നത്. കൂടാതെ ചില നിയന്ത്രണങ്ങൾ എടുത്തുകളയാനുള്ള തീരുമാനത്തെ പിന്തുണയ്ക്കാൻ ഈ കണക്ക് ഉപയോഗിക്കുകയും ചെയ്യുന്നു. മരണനിരക്ക് 1 ശതമാനത്തിൽ താഴെയാക്കുകയെന്ന ലക്ഷ്യം ഉടൻ കൈവരിക്കാൻ കഴിയുമെന്ന് നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ അഭിപ്രായപ്പെട്ടിരുന്നു.
എന്നാൽ ഈ കണക്കുകള്‍ അപൂർണ്ണവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നാണ് രാജ്യത്തെ ചില വിദഗ്ധര്‍ മുന്നറിയിപ്പ് നൽകുന്നത്. ഈ കണക്കുകള്‍ ഉയര്‍ത്തിക്കാട്ടി നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തന്നത് സാഹചര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്നുവെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. ഇന്ത്യയ്ക്ക് ദുർബലമായതും, ആവശ്യത്തിന് ഫണ്ടില്ലാത്തതുമായാ പൊതുജനാരോഗ്യ സംവിധാനമാണ് ഉള്ളത്. വർഷങ്ങളായി സ്വന്തം പൗരന്മാരുടെ മരണം കൃത്യമായി രേഖപ്പെടുത്തുന്നതിൽ നാം പരാജയപ്പെട്ടുവെന്നും ഇവര്‍ ആഭിപ്രായപ്പെടുന്നു.
കൊറോണ വൈറസ് വ്യാപനത്തിന് മുമ്പും രാജ്യവ്യാപകമായി 86% മരണങ്ങൾ മാത്രമേ സർക്കാർ സംവിധാനങ്ങളിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളൂ. രജിസ്റ്റർ ചെയ്ത മരണങ്ങളിൽ തന്നെ 22% പേരുടെ മാത്രം മരണകാരണമാണ് രേഖപ്പെടുത്തിയിട്ടുള്ളുവെന്നും കമ്മ്യൂണിറ്റി മെഡിസിൻ സ്പെഷ്യലിസ്റ്റ് ഡോ. ഹേമന്ത് ഷെവാഡെയെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന് പിന്നിൽ ചില കാരണങ്ങളുണ്ട്. ഇന്ത്യയിലെ ഭൂരിപക്ഷം ആളുകളും വീടുകളിലാണ് മരിക്കുന്നത്. ഇത്തരണം മരണങ്ങളില്‍ മരണകാരണം നിശ്ചയിക്കാന്‍ ഡോക്ടര്‍മാര്‍ സാധാരണയായി തയ്യാറാവാറില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Recommended Video
ആശുപത്രിയില്‍ വെച്ച് തന്നെയാണ് മരണം നടക്കുന്നതെങ്കില്‍ തന്നെ എല്ലാ ആശുപത്രികളും മരണകാരണം ആരോഗ്യമന്ത്രാലയത്തിന്റെ മെഡിക്കൽ സർട്ടിഫിക്കേഷന്റെ (എംസിസിഡി) വെബ് പോർട്ടലിൽ വിവരങ്ങളില്‍ രേഖപ്പെടുത്തുന്നില്ല. എംസിസിഡിയിൽ ഉൾപ്പെട്ടിരിക്കുന്ന ആശുപത്രികളില്‍ പോലും പോലും പിശകുകൾ വരുന്നു. ഗ്രാമപ്രദേശങ്ങളില്‍ ഈ പ്രശ്നം കൂടുതല്‍ ഗുരുതരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications