ദത്ത് കേസ്: പെറ്റമ്മയും പോറ്റമ്മയും തമ്മിൽ തർക്കം; പ്രശ്നപരിഹാരത്തിന് മദ്രാസ് ഹൈക്കോടതിയുടെ ഇടപെടൽ
ചെന്നൈ: ദത്ത് നൽകിയ കുട്ടിയെ തിരിച്ച് ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പെറ്റമ്മയും പോറ്റമ്മയും തമ്മിലുള്ള തർക്കം ഒടുവിലെത്തിയത് മദ്രാസ് ഹൈക്കോടതിയുടെ മുന്നിൽ. ഒമ്പത് വർഷം മുൻപ് ദത്ത് നൽകിയ കുട്ടിയെ തിരിച്ചു ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് പെറ്റമ്മ കോടതിയെ സമീപിച്ചത്. എന്നാൽ, കുട്ടിയെ തിരിച്ചു നൽകാൻ പോറ്റമ്മ തയ്യാറായിരുന്നില്ല. ഒടുവിൽ കേസിൽ വിശദമായി വാദം കേട്ട കോടതി കുട്ടിയെ പോറ്റമ്മയ്ക്കൊപ്പം വിടാനും പെറ്റമ്മയ്ക്ക് ആഴ്ചയിലൊരിക്കൽ പോയി കാണാനുള്ള അനുമതിയും നൽകി. കുഞ്ഞിന്റെ കൂടി അഭിപ്രായം ആരാഞ്ഞ ശേഷമായിരുന്നു കേസിൽ കോടതിയുടെ സുപ്രധാന വിധി.
സേലം സ്വദേശി ശരണ്യയാണ് ഭർത്താവിൻ്റെ സഹോദരി സത്യയ്ക്ക് തൻ്റെ രണ്ടാമത്തെ മകളെ ദത്തു നൽകിയത്. കുഞ്ഞിന് മൂന്ന് മാസം പ്രായമുള്ളപ്പോൾ ആയിരുന്നു ദത്ത് നൽകിയത്. എന്നാൽ, ദത്ത് നൽകിയ മകളെ തിരിച്ചു വേണമെന്ന് ആവശ്യപ്പെട്ടാണ് ശരണ്യ രംഗത്തെത്തിയത്. കുട്ടിയെ യാതൊരു കാരണവശാലും വിട്ടുകൊടുക്കില്ലെന്ന് സത്യയും നിലപാടെടുത്തു. ഇതോടെയാണ് കുഞ്ഞിൻ്റെ ദത്ത് വിഷയത്തിൽ പെറ്റമ്മയും പോറ്റമ്മയും തമ്മിൽ തർക്കമുണ്ടാകുന്നത്. ഒടുവിൽ സംഭവമെത്തിയത് മദ്രാസ് ഹൈക്കോടതിയുടെ മുന്നിൽ.

കുട്ടികൾ ഇല്ലാതിരുന്ന സത്യ - രമേശ് ദമ്പതികൾക്കാണ് ശരണ്യ - ശിവകുമാർ ദമ്പതികൾ തങ്ങളുടെ രണ്ടാമത്തെ മകളെ നൽകുന്നത്. 2012 നടന്ന സംഭവത്തിൽ ഒമ്പതു വർഷങ്ങൾക്കു ശേഷമാണ് അവകാശവാദവുമായി ശരണ്യയും ശിവകുമാറും എത്തിയത്. 2019 രമേശ് ക്യാൻസർ ബാധിച്ച് മരണമടഞ്ഞിരുന്നു.
ഷാലിന്‍... ഹോളിവുഡിലേക്കുള്ള പോക്കാണോ; എന്തൊരു മാസ് ലുക്കാണെന്ന് ആരാധകര്‍
കുഞ്ഞിനെ നോക്കാൻ അച്ഛനില്ലെന്നും തങ്ങളുടെ കുഞ്ഞിനെ തിരിച്ചു ലഭിക്കണമെന്നും ശരണ്യ ആവശ്യപ്പെട്ടു. തുടർന്ന് വീണ്ടും തർക്കം മൂർച്ഛിച്ചതോടെയാണ് നിയമപോരാട്ടത്തിലേക്ക് സംഭവം വഴിമാറുന്നത്. ഇതോടെ ഒടുവിൽ നീതിക്കായി ഇവർ കോടതിയെ സമീപിച്ചു. കോടതിക്കു മുന്നിലെത്തിയ ദത്ത് കേസിൽ കുട്ടിയുടെ അഭിപ്രായം കൂടി മാനിച്ചായിരുന്നു വിധിപ്രഖ്യാപനം. കുട്ടിയെ പോറ്റമ്മയ്ക്കൊപ്പം വിടാനും പെറ്റമ്മയ്ക്ക് ആഴ്ചയിലൊരിക്കൽ പോയി കാണാനുള്ള അനുമതിയുമാണ് കോടതി നൽകിയത്. പെറ്റമ്മയും പോറ്റമ്മയും വേണമെന്ന് കുഞ്ഞ് ആവശ്യപ്പെട്ടതോടെയാണ് കോടതി സങ്കീർണമായ വിഷയത്തിൽ ഇത്തരത്തിലൊരു വിധി പ്രഖ്യാപിച്ചത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications