ഐസിഐസിഐ അടക്കമുള്ള ബാങ്കുകള്‍ ഡ്രീംഫോക്സ് ലോഞ്ച് ആക്സസില്‍ നിന്ന് വേര്‍പിരിയുന്നു; കാരണമിത്
ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, മാസ്റ്റര്‍കാര്‍ഡ് എന്നിവയുള്‍പ്പെടെയുള്ള പ്രമുഖ ഇന്ത്യന്‍ ബാങ്കുകളും കാര്‍ഡ് നെറ്റ്വര്‍ക്കുകളും അഗ്രഗേറ്ററായ ഡ്രീംഫോക്സ് സര്‍വീസസ് ലിമിറ്റഡില്‍ നിന്ന് മാറി എയര്‍പോര്‍ട്ട് ലോഞ്ച് ഓപ്പറേറ്റര്‍മാരുമായി നേരിട്ടുള്ള പങ്കാളിത്തം സ്ഥാപിക്കാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. മറ്റുള്ളവരും ഇത് പിന്തുടരുമെന്നാണ് വൃത്തങ്ങള്‍ പറയുന്നത്.
നിരവധി വിമാനത്താവളങ്ങളില്‍ ലോഞ്ച് ആക്സസ് സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ആഗോള യാത്രാ, ജീവിതശൈലി സേവന അഗ്രഗേറ്ററായ ഡ്രീംഫോക്സ് കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 22 ന് സേവനങ്ങളില്‍ താല്‍ക്കാലിക തടസം നേരിട്ടിരുന്നു. ഇത് ആയിരക്കണക്കിന് ബാങ്കുകളുടെയും കാര്‍ഡ് നെറ്റ്വര്‍ക്കുകളുടെയും ഉപഭോക്താക്കളുടെ ലോഞ്ച് ആക്സസിനെ ബാധിച്ചു.

അടുത്ത ദിവസം തന്നെ ഈ പ്രശ്നം പരിഹരിച്ചെങ്കിലും ഇത് മറ്റ് ബദലുകള്‍ പര്യവേക്ഷണം ചെയ്യാന്‍ ബാങ്കുകളെയും കാര്‍ഡ് നെറ്റ്വര്‍ക്കുകളെയും നിര്‍ബന്ധിതരാക്കി എന്ന് ഈ വിഷയവുമായി പരിചയമുള്ള വൃത്തങ്ങള്‍ പറഞ്ഞു. ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, മാസ്റ്റര്‍കാര്‍ഡ് എന്നിവയാണ് നിലവില്‍ ഈ നീക്കത്തിന് പിന്നില്‍. കൂടുതല്‍ ബാങ്കുകള്‍ ഇത് പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി അവര്‍ പറഞ്ഞു.
വിഷയത്തില്‍ ആക്സിസ് ബാങ്ക് അഭിപ്രായം പറയാന്‍ വിസമ്മതിച്ചു. അതേസമയം ഐസിഐസിഐ ബാങ്കിനും മാസ്റ്റര്‍കാര്‍ഡിനും അയച്ച ഇമെയിലുകള്‍ക്ക് മറുപടി ലഭിച്ചില്ല. നിക്ഷേപക ബന്ധങ്ങള്‍ക്ക് അയച്ച ഇമെയിലുകള്‍ക്കും വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന മറ്റ് ഇമെയിലുകള്‍ക്കും ഡ്രീംഫോക്കും മറുപടി നല്‍കിയില്ല.
ഇന്ത്യയിലെ പ്രധാന എയര്‍പോര്‍ട്ട് ലോഞ്ച് ഓപ്പറേറ്റര്‍മാരില്‍ ഒരാളായ ഡ്രീംഫോക്സ്, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്കുള്ള രാജ്യത്തെ ആഭ്യന്തര ലോഞ്ച് ആക്സസ് വിപണിയില്‍ 90 ശതമാനം വിപണി വിഹിതവും സ്വന്തമാണ് എന്നാണ് അവകാശപ്പെടുന്നത്. സെപ്റ്റംബറിലെ തടസത്തെ തുടര്‍ന്ന് രാജ്യവ്യാപകമായി വിമാനയാത്രക്കാര്‍ക്ക് വിമാനത്താവള ലോഞ്ചുകള്‍ ആക്സസ് ചെയ്യുന്നതില്‍ പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നു.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇന്ത്യയിലെ 34 വിമാനത്താവളങ്ങളിലായി കുറഞ്ഞത് 49 ലോഞ്ചുകള്‍ പെട്ടെന്ന് അടച്ചുപൂട്ടി. കൊല്‍ക്കത്തയിലെയും ചെന്നൈയിലെയും വിമാനത്താവള ലോഞ്ച് കൈകാര്യം ചെയ്യുന്ന ഫുഡ് ആന്‍ഡ് ബിവറേജ് മാസ്റ്റര്‍ ഫ്രാഞ്ചൈസിയായ ട്രാവല്‍ ഫുഡ് ആന്‍ഡ് സര്‍വീസസ് ഡ്രീംഫോക്ക്സിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ടുണ്ട്.
'ഇന്ത്യയിലുടനീളമുള്ള വിമാനത്താവളങ്ങളിലെ യാത്രക്കാര്‍ക്ക് ലോഞ്ച് ആക്സസില്‍ തടസങ്ങള്‍ അനുഭവപ്പെടുന്നുണ്ട്. നിരവധി ബാങ്കുകളുമായി പങ്കാളിത്തമുള്ള ലോഞ്ച് ആക്സസ് ദാതാവായ ഡ്രീംഫോക്ക്സ് സര്‍വീസസ് ലിമിറ്റഡ്, ബാധിക്കപ്പെട്ട വിമാനത്താവളങ്ങളുമായുള്ള സേവന കരാറുകള്‍ ലംഘിച്ച്, അപ്രതീക്ഷിതമായി സേവനങ്ങള്‍ നിര്‍ത്തിവച്ചതാണ് ഇതിന് കാരണം.' ഇന്ത്യയിലുടനീളമുള്ള ഏഴ് വിമാനത്താവളങ്ങള്‍ കൈകാര്യം ചെയ്യുന്ന അദാനി ഒരു പ്രസ്താവനയില്‍ പറഞ്ഞു,
ജിഎംആര്‍, അദാനി, ടിഎഫ്എസ് തുടങ്ങിയ ഓപ്പറേറ്റര്‍മാരാണ് ഏകദേശം 80-85 ശതമാനം കൈകാര്യം ചെയ്യുന്നത്. നിലവില്‍ ഈ ലോഞ്ചുകള്ക്കെല്ലാം മൂന്നാം കക്ഷി അഗ്രഗേറ്ററായി ഡ്രീംഫോക്ക്സ് പ്രവര്‍ത്തിക്കുന്നു. 2024 സെപ്റ്റംബര്‍ 22-ലെ പ്രസ്താവനയില്‍ ഡ്രീംഫോക്സ് സേവനങ്ങളിലെ താല്‍ക്കാലിക തടസം പരിഹരിക്കുകയാണെന്ന് പ്രസ്താവിച്ചിരുന്നു. എല്ലാ കരാറുകളും പൂര്‍ണമായി പ്രാബല്യത്തില്‍ തുടരുന്നു എന്നും തങ്ങളുടെ ബാധ്യതകള്‍ പൂര്‍ണമായും പാലിക്കുന്നുണ്ടെന്നും അതിനനുസരിച്ച് തങ്ങളുടെ സേവനങ്ങള്‍ നടപ്പിലാക്കുന്നുണ്ടെന്നും പ്രസ്താവിച്ചിരുന്നു.
അടുത്ത ദിവസം തന്നെ 'അദാനി എയര്പോര്ട്ടിലവെ സംയോജന പ്രശ്നം തങ്ങളുടെ ടീം വിജയകരമായി പരിഹരിച്ചു എന്നും ലോഞ്ചുകളില്‍ യോഗ്യമായ എല്ലാ കാര്‍ഡുകളുടെയും തടസമില്ലാത്ത സ്വീകാര്യത ഉറപ്പാക്കുന്നു എന്നും വിശദമാക്കിയുള്ള പ്രസ്താവനയും പുറത്തുവിട്ടിരുന്നു.
'ശ്രദ്ധാപൂര്‍വ്വമായ പ്രശ്നപരിഹാരത്തിലൂടെ, യാത്രക്കാര്‍ക്കും പങ്കാളികള്‍ക്കും ഒരുപോലെ സുഗമമായ ഇടപാടുകള്‍ ഉറപ്പുനല്‍കുന്ന ശക്തമായ ഒരു പരിഹാരം ഞങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്. തല്‍ഫലമായി, ക്രെഡിറ്റ്, ഡെബിറ്റ്, അംഗത്വ കാര്‍ഡുകള്‍ ഉള്‍പ്പെടെ എല്ലാ യോഗ്യമായ കാര്‍ഡുകളും ഇപ്പോള്‍ ലോഞ്ചുകളില്‍ സ്വീകരിക്കപ്പെടും,' പ്രസ്താവനയില്‍ പറഞ്ഞു.
സേവന തടസം അമേരിക്കന്‍ എക്സ്പ്രസ് ഉള്‍പ്പെടെയുള്ള ചില ബാങ്കുകളെ അദാനി നടത്തുന്ന വിമാനത്താവളങ്ങളില്‍ ലോഞ്ച് ആക്സസിനായി അദാനി ഡിജിറ്റലിലേക്ക് മാറ്റാന്‍ കാരണമായി എന്ന് വൃത്തങ്ങള്‍ പറഞ്ഞു. യാത്രക്കാര്‍ക്ക് തടസമില്ലാത്ത സേവനങ്ങള്‍ സുഗമമാക്കുന്നതിന് ലോഞ്ച് വിമാനത്താവളങ്ങള്‍ ബാങ്കുകളുമായി നേരിട്ട് പ്രവര്‍ത്തിക്കാനും ഈ തടസം കാരണമായി എന്ന് അവര്‍ പറഞ്ഞു.
2013 ല്‍ സ്ഥാപിതമായ ഡ്രീംഫോക്സ്, ഇന്ത്യയിലെ ഒരു മുന്‍നിര വിമാനത്താവള സേവന അഗ്രഗേറ്ററാണ്. ഇത് യാത്രക്കാര്‍ക്ക് വിമാനത്താവളവുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങളിലേക്ക് പ്രവേശനം സാധ്യമാക്കുന്നു. കൂടാതെ ബാങ്കുകള്‍, കാര്‍ഡ് നെറ്റ്വര്ക്കുകള്, എയര്‍ലൈനുകള്‍ പോലുള്ള ക്ലയന്റുകള്‍ക്ക് ഒരു പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്യുന്നു. അതിന്റെ വരുമാനത്തിന്റെയും ലാഭത്തിന്റെയും ഒരു പ്രധാന ഭാഗം എയര്‍പോര്‍ട്ട് ലോഞ്ചുകളില്‍ നിന്നാണ്.
2025 സാമ്പത്തിക വര്‍ഷത്തില്‍ ഡ്രീംഫോക്സിന്റെ വരുമാനത്തില്‍ 14 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി 1,292 കോടി രൂപയായിയിരുന്നു. എന്നിരുന്നാലും, അറ്റാദായം 5 ശതമാനം കുറഞ്ഞ് 65 കോടി രൂപയായി. 2025 ന്റെ തുടക്കത്തില്‍, ലോഞ്ച് ഇതര സേവനങ്ങളില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ മാനേജ്മെന്റ് പ്രഖ്യാപിച്ചു. വിമാനത്താവളത്തില്‍ ഇത് നല്കുന്ന മറ്റ് സേവനങ്ങള്‍ ഭക്ഷണ പാനീയങ്ങള്‍, സ്പാ, വെല്‍നസ്, മീറ്റ് ആന്‍ഡ് അസിസ്റ്റ്, എയര്‍പോര്‍ട്ട് ട്രാന്‍സ്ഫറുകള്‍ എന്നിവയായിരുന്നു ഇത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications