പാകിസ്താനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ കവാടത്തിൽ ഡ്രോൺ: പാകിസ്താനെ പ്രതിഷേധമറിയിച്ച് ഇന്ത്യ
ഇസ്ലാമാബാദ്: പാകിസ്താനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് സമീപത്ത് ഡ്രോൺ കണ്ടെത്തി. സംഭവത്തിൽ ഇന്ത്യ പാകിസ്താനെ പ്രതിഷേധമറിയിച്ചിട്ടുണ്ട്. ഇന്ത്യൻ ഹൈക്കമ്മീഷന്റെ കവാടത്തിനുള്ളിലാണ് ഡ്രോൺ ശ്രദ്ധയിൽപ്പെട്ടത്. ജമ്മുകശ്മീരിലെ വ്യോമസേനാ താവളത്തിൽ കഴിഞ്ഞ ആഴ്ച ഡ്രോൺ ആക്രമണമുണ്ടായതിന് പിന്നാലെയാണ് പാകിസ്താനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് സമീപം ഡ്രോൺ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ബോളിവുഡ് നൈറ്റ് എന്ന പരിപാടി ഹൈക്കമ്മീഷൻ സംഘടിപ്പിക്കുന്നതിനിടെയാണ് ഡ്രോൺ കണ്ടെത്തിയത്.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികം: ചൈനീസ് എംബസ്സിക്ക് മുന്നിൽ പ്രതിഷേധം
പാക് ഭീകര സംഘടനകളായ ജെയ്ഷ് ഇ മുഹമ്മദ്, ലഷ്കർ ഇ ത്വയ്ബ എന്നീ ഭീകര സംഘടനകൾക്ക് ഇതിൽ പങ്കുണ്ടെന്ന സൂചനയാണ് പുറത്തുവരുന്നത്. ഞായറാഴ്ചത്തെ ഡ്രോൺ ആക്രമണത്തിനുപയോഗിച്ച സാങ്കേതിക വിദ്യയിൽ നിന്ന് മനസ്സിലാകുന്നത്. ആക്രമണത്തിന് പാകിസ്താനിൽ നിന്ന് പിന്തുണ ലഭിച്ചതായും സംശയിക്കുന്നതായി ശ്രീനഗറിലെ 15 കോർപ്പ്സ് കമാൻഡർ ലഫ്റ്റനന്റ് ജനറൽ ഡിപി പാണ്ഡെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ജമ്മുകശ്മീരിലെ വ്യോമതാവളത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ എൻഐഎ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഐജി, ഡിഐജി റാങ്കിലുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ജമ്മു കശ്മീരിലെ ഡ്രോൺ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർ ഉന്നതതല കൂടിക്കാഴ്ച നടത്തിയിരുന്നു.
റോക്കിഭായ് യാഷിന്റെ ഗൃഹപ്രവേശം: വിശാലമായ വീട്ടില്‍ കുടുംബത്തോടൊപ്പം താരം- ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications