ഇലക്ട്രല്‍ ബോണ്ട്: എല്ലാ രേഖകളും പുറത്തുവിടാന്‍ എസ്ബിഐയോട് നിർദേശിച്ച് സുപ്രീംകോടതി
ഡല്‍ഹി: ഇലക്ട്രല്‍ ബോണ്ട് വിഷയത്തില്‍ എല്ലാ രേഖകളും പുറത്തുവിടണമെന്ന് എസ് ബി ഐയോട് ആവശ്യപ്പെട്ട് സുപ്രീംകോടതി. കഴിഞ്ഞ ദിവസം വിവരങ്ങള്‍ കൈമാറിയിരുന്നെങ്കിലും ഇത് മതിയാകില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. ബോണ്ടിന്റെ സീരിയല്‍ നമ്പറുകള്‍ പുറത്തുവിടണമെന്നാണ് കോടതിയുടെ നിർദേശം. ഇതില്‍ ഏത് കമ്പനിക്ക് ഏത് കമ്പനിയാണ് സംഭാവന നൽകിയതെന്ന് പൊതുജനങ്ങൾക്ക് അറിയാന്‍ ഇത് സഹായിക്കും.
തിരഞ്ഞെടുപ്പ് ബോണ്ട് നമ്പര്‍ കൈമാറാത്തത് എന്ത് കൊണ്ടാണെന്ന് തിങ്കളാഴ്ചക്കകം അറിയിക്കാനുമാണ് നിർദേശം. തിരഞ്ഞെടുപ്പ് ബോണ്ടുമായി ബന്ധപ്പെട്ട എല്ലാ രേഖകളും തെരെഞ്ഞെടുപ്പ് കമ്മീഷന് കൈമാറാനായിരുന്നു തങ്ങളുടെ ഉത്തരവ്. എന്നാല്‍ എസ് ബി ഐ ഈ നിർദേശം പാലിച്ചില്ല. അതുകൊണ്ട് എത്രയും പെട്ടെന്ന് സീരിയല്‍ നമ്പറുകള്‍ ഉള്‍പ്പെടെ കൈമാറണം. കേസ് തിങ്കളാഴ്ച്ച വീണ്ടും പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

രഞ്ഞെടുപ്പ് ബോണ്ട് നമ്പര്‍ എസ്ബിഐ കമ്മീഷന് കൈമാറിയിട്ടില്ലെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകർ ചൂണ്ടിക്കാട്ടുകയായിരുന്നു. സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബലും, അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണുമായിരുന്നു ഹർജിക്കാർക്ക് വേണ്ടി ഹാജരായത്. എന്നാല്‍ ബാങ്കിന്റെ വാദം കേള്‍ക്കാന്‍ സമയം അനുവദിക്കണമെന്ന് സോളിസിസ്റ്റര്‍ ജനറല്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ് കോടതി ബാങ്കിന് നോട്ടീസ് അയച്ചത്.
കഴിഞ്ഞ ദിവസം കോടതിയുടെ നിർദേശപ്രകാരം ഇലക്ടറൽ ബോണ്ട് വാങ്ങിയവരുടെ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. 6060 കോടി രൂപയാണ് ബിജെപിക്ക് 2019 മുതൽ 2024 വരെ സംഭാവനയായി കിട്ടിയത്. കൂടുതൽ ബോണ്ടുവാങ്ങിയ ആദ്യ അഞ്ച് കമ്പനികളിൽ മൂന്ന് കമ്പനികളും ബോണ്ട് വാങ്ങിയത് നടപടി നേരിടുമ്പോഴാണ് എന്നതും ശ്രദ്ധേയമാണ്. ഇവർക്കെതിരെ ഇഡി, ആദായനികുതി വകുപ്പ് അന്വേഷണം ഉണ്ടായിരുന്നു.
ഇലക്ടറൽ ബോണ്ട് വിശദാംശങ്ങൾ പുറത്തുവരുന്നത് തടയാനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമം സുപ്രീംകോടതിയുടെ കർക്കശമായ നിലപാടിനെത്തുടർന്ന് ദയനീയമായി പരാജയപ്പെട്ടുവെന്നായിരുന്നു സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റററുടെ പ്രതികരണം. സി പി എം, സി പി ഐ പാർട്ടികള്‍
ഇലക്ടറൽ ബോണ്ടിനെതിരെ നിലപാട് സ്വീകരിക്കുകയും ഫണ്ടുകള്‍ സ്വീകരിക്കാതിരിക്കുകയും ചെയ്തിരുന്നു.
തെരഞ്ഞെടുപ്പ് കടപ്പത്രങ്ങൾ ആര് വാങ്ങിയെന്നും അത് ഏത് രാഷ്ട്രീയ പാർടിക്കാണ് നൽകിയതെന്നുമുള്ള വിവരം മാർച്ച് ആറിനകം തെരഞ്ഞെടുപ്പ് കമീഷന് സമർപ്പിക്കാനായിരുന്നു ഫെബ്രുവരി 15ന്റെ ചരിത്രപരമായ വിധിന്യായത്തിൽ സുപ്രീംകോടതി പറഞ്ഞത്. ഈ വിവരങ്ങൾ പുറത്തുവരുന്നത് കോർപറേറ്റുകളും മോദി സർക്കാരും തമ്മിലുള്ള അവിഹിതബന്ധം പുറത്തുകൊണ്ടുവരുമെന്ന കാര്യത്തിൽ സംശയമില്ലെന്നും സി പി എം പറഞ്ഞു.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications