മുംബൈ ഭീകരാക്രമണത്തിന് പിന്നിൽ പാകിസ്ഥാനാണെന്ന് വെളിപ്പെടുത്തൽ
ദില്ലി : രാജ്യത്തെ നടുക്കിയ 2011ലെ മുംബൈ ഭീകരാക്രമണത്തിന് പിന്നിൽ പാകിസ്ഥാൻ ആണെന്ന് വെളിപ്പെടുത്തൽ. പാക് രഹസ്യാന്വേഷണ വിഭാഗം മുൻ ഡയറക്റ്റർ ജനറൽ ആയിരുന്ന താരിഖ് ഖോസെയാണ് ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടത്.
പാകിസ്ഥാനി ദിനപത്രമായ ഡോണിലെഴുതിയ ലേഖനത്തിലാണ് താരിഖ് ഖോസെ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മുംബൈ ആക്രമണത്തെക്കുറിച്ച് പാകിസ്താൻ നടത്തിയ അന്വേഷണത്തിന് നേതൃത്വം നൽകിയത് താരിഖ് ഖോസയായിരുന്നു.ഇതാദ്യമായാണ് പാക് പൊലീസ് വിഭാഗത്തിൽ നിന്നും സംഭവത്തിൽ പാകിസ്ഥാന്റെ പങ്ക് വ്യക്തമാക്കുന്ന നിർണായകമായ വെളിപ്പെടുത്തൽ നടക്കുന്നത്.
ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ പിടി വധശിക്ഷ നടപ്പിലാക്കിയ അജ്മൽ കസബ് പാകിസ്ഥാൻ പൗരനാണെന്നും അവർ ത്തെിയ ബോട്ട് ഇറക്കുമതി ചെയ്തിരിക്കുന്നത് ജപ്പാനിൽ നിന്നുമാണെന്നും ലേഖനത്തിൽ പറയുന്നു. ്പ്രവിശ്യയിലെ തട്ടയിലാണ് കസബടക്കം എല്ലാവരും പരിശീലനം നേടിയതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.
സിന്ധകസബ് അടക്കമുള്ള ഭീകരർക്ക് പരിശീലനം നൽകിയത് ലഷ്‌കറെ തോയിബയാണെനും ആക്രമണം ആസൂത്രണം ചെയ്തത് പാകിസ്ഥാനാണെന്നും താരിഖ് ഖോസെ ലേഖനത്തിൽ വെളിപ്പെടുത്തുന്നുണ്ട്.മുംബൈ ആക്രമണത്തെക്കുറിച്ചുള്ള ഇന്ത്യയുടെ കണ്ടെത്തലുകളെ ശരിവെക്കുന്നതാണ് ഖോസയുടെ ലേഖനം.