ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വിൻഡീസ് താരം ക്രിസ് ഗെയിലും; വാസ്തവം ഇതാണ്
Recommended Video

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ വ്യാജ പ്രചാരണങ്ങളും സജീവമാണ്. സിനിമാ -ക്രിക്കറ്റ് രംഗത്തെ പ്രമുഖരടക്കം രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നു എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഏറ്റവും ഒടുവിലായി പ്രശസ്ത ഗായികയും നർത്തകിയുമായ സപ്ന ചൗധരി കോൺഗ്രസിലെത്തിയെന്നായിരുന്നു പ്രചാരണം.
വിൻഡീസ് താരം ക്രിസ് ഗെയിൽ ബിജെപിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുന്നുവെന്ന വാർത്തയാണ് ഇക്കൂട്ടത്തിൽ അവസാനത്തേത്. കാവി കുറിയും അതേ നിറത്തിലുള്ള കുർത്തയും ധരിച്ചുള്ള ഗെയിലിന്റെ ഒരു ചിത്രവും ഇതിനോടൊപ്പം പ്രചരിക്കുന്നുണ്ട്. വാർത്തയുടെ സത്യ ഇതാണ്.

ബിജെപിക്ക് വേണ്ടി
വിൻഡീസ് താരം ക്രിസ് ഗെയിൽ ബിജെപിക്ക് വേണ്ടി ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ത്യയിൽ എത്തിയെന്ന അടിക്കുറുപ്പോടെയാണ് താരത്തിന്റെ ചിത്രം വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
|
ചിത്രങ്ങളും
കാവി നിറത്തിലുള്ള വസ്ത്രവും കുറിയും ധരിച്ച് നിൽക്കുന്ന ക്രിസ് ഗെയിലിന്റെ ചിത്രമാണ് ബിജെപിയുടെ പ്രചാരണത്തിനെത്തിയത് എന്ന രീതിയിൽ പ്രചരിക്കുന്നത്. സംഘപരിവാർ അനുകൂല ഗ്രൂപ്പുകളിൽ നിന്നുമാണ് ഈ പോസ്റ്റ് വ്യാപകമായി ഷെയർ ചെയ്യത്.

കഴിഞ്ഞ വർഷം
കഴിഞ്ഞ വർഷം ഏപ്രിലിലും ക്രിസ് ഗെയിൽ ബിജെപിയിൽ ചേർന്നു എന്ന തരത്തിൽ വ്യാപകമായ പ്രചാരണം ഉണ്ടായിരുന്നു. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ആയിരുന്നു ഇത്. കാവി നിറത്തിൽ താമര പതിപ്പിച്ച ഷാളിട്ട് വരുന്ന ക്രിസ് ഗെയിലിന്റെ ചിത്രമായിരുന്നു അന്ന് ആ വ്യാജ വാർത്തയോടൊപ്പെ പ്രചരിച്ചിരുന്നത്.
|
ട്രോളായി തുടക്കം
ആദ്യം ആളുകൾ തമാശയായാണ് വാർത്തയെ കരുതിയതെങ്കിലും പിന്നാലെ നിരവധി പേർ ഇത് വാസ്തവമാണെന്ന് കരുതി ഈ ചിത്രം പ്രചരിപ്പിച്ചിരുന്നു. ക്രിസ് ഗെയിൽ എന്ന പേര് അദ്ദേഹം കൃഷ്ണാ ഗോയൽ എന്നാക്കി മാറ്റി എന്നതടക്കമുള്ള ട്രോളുകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു.

വാസ്തവം ഇതാണ്
ക്രിസ് ഗെയിൽ ബിജെപിക്കായി പ്രചാരണത്തിന് ഇറങ്ങുന്നുവെന്ന വാർത്ത വ്യാജമാണെന്നാണ് ടൈംസ് ഓഫ് ഇന്ത്യാ റിപ്പോർട്ടിൽ പറയുന്നു. ഈ പോസ്റ്റിനായി ഉപയോഗിച്ചിക്കുന്ന ഫോട്ടോകൾ പഴയതും വിവിധ ചടങ്ങുകൾക്കിടയിൽ എടുത്തവയുമാണ്.

ആദ്യ ചിത്രം
ഏപ്രിൽ 2018ലാണ് ആദ്യ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു പ്രമുഖ ബ്രാൻഡാണ് അവരുടെ പുതിയ ഡിസൈൻ കുർത്ത ധരിച്ചിരിക്കുന്ന താരത്തിന്റെ ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. ഗെയിലിന്റെ ഔദ്യോഗിക അക്കൗണ്ടിൽ നിന്നുള്ള ചിത്രമാണിത്.

രണ്ടാമത്തെ ചിത്രം
ഐപിഎല്ലിനായി ഇന്ത്യയിലെത്തിയപ്പോഴുള്ളതാണ് രണ്ടാമത്തെ ചിത്രം. അന്ന് ഗെയിലിലെ സ്വീകരിക്കാനായി ഹോട്ടൽ ജീവനക്കാർ അണിയിച്ചതാണ് കാവി നിറത്തിലുള്ള ഷാൾ. ഈ ഷാളിന്റെ അറ്റത്ത് ബിജെപി ചിഹ്നമായ താമര ഫോട്ടോഷോപ്പ് ചെയ്താണ് ഇപ്പോൾ പ്രചാരണം നടക്കുന്നത്. ഗെയിൽ ബിജെപിക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്നു എന്ന വാർത്ത വ്യാജമാണെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.

വ്യാജ വാർത്തകൾ
തിരഞ്ഞെടുപ്പ് കാലമായതോടെ സോഷ്യൽ മീഡിയയിൽ വ്യാജ വാർത്തകളുടെ കുത്തൊഴുക്കാണ്. അത്തരത്തിൽ രസകരമായൊരു വാർത്തയായിരുന്നു ഓസ്ട്രേലിയയിൽ നരേന്ദ്രമോദിയോടുള്ള ആദര സൂചകമായി മോദി ആപ്പിൾ ഇറക്കിയെന്നത്.

സത്യം ഇതാണ്
എന്നാൽ വാർത്തയുടെ വാസ്തവം ഇതായിരുന്നു. മോദിയുടെ പേരിലല്ല മറിച്ച് ഓസ്ട്രേലിയിലെ പ്രമുഖ കലാകാരനും ശില്‍പിയുമായ അമേദിയോ മോദിഗ്ലാനിയുടെ പേരിലാണ് ആപ്പിള്‍ ഇറക്കിയത്.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ
-
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000












Click it and Unblock the Notifications