കര്‍ഷക സമരം: കര്‍ഷകര്‍ ഹോളി ദിനത്തില്‍ കാര്‍ഷിക നിയമ പകര്‍പ്പുകള്‍ കത്തിച്ച് ആഘോഷിക്കും
ദില്ലി: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കഴിഞ്ഞ നാല് മാസത്തോളമായി കര്‍ഷകര്‍ ദില്ലി അതിര്‍ത്തിയില്‍ സമരം ചെയ്യുകയാണ്. കേന്ദ്രം നിയമം പിന്‍വലിക്കാത്ത സാഹചര്യത്തില്‍ പ്രക്ഷോഭം ശക്തമാക്കാനാണ് കര്‍ഷകരുടെ തീരുമാനം. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഹോളി ദിനത്തില്‍ കര്‍ഷക നിയമത്തിന്റെ കോപ്പികള്‍ കത്തിച്ച് പ്രതിഷേധിക്കാന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചു. ഞായറാഴ്ച ഹോളി ദിനത്തില്‍ കാര്‍ഷിക നിയമത്തിന്റെ രേഖകള്‍ കത്തിച്ചുകൊണ്ടായിരിക്കും കര്‍ഷകര്‍ പ്രതിഷേധിക്കുക.

തങ്ങളുടെ ഹോളി ആഘോഷത്തില്‍ പങ്കെടുക്കാന്‍ ദില്ലി, ഉത്തര്‍പ്രദേശ് അതിര്‍ത്തികളില്‍ നിയോഗിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെയും കര്‍ഷകര്‍ ക്ഷണിച്ചിട്ടുണ്ട്. അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്ന ദില്ലി, യുപി പോലീസ് ഉദ്യോഗസ്ഥരുമായി ഞങ്ങള്‍ ഹോളി ആഘോഷിക്കും. ഞങ്ങള്‍ അവര്‍ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യുകയും അവരുമായി ഹോളി ആഘോഷിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുംമെന്ന് ഭാരതീയ കിസാന്‍ യൂണിയന് നേതാവ് രാകേഷ് ടിക്കായത്ത് അറിയിച്ചു.
ഉത്സവങ്ങള്‍ നടക്കുമ്പോഴെല്ലാം, ഇന്ത്യ-പാകിസ്ഥാന് അതിര്‍ത്തിയില്‍ ആനന്ദങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുന്നു, അതിനാല്‍ ഗാസിപൂര്‍ അതിര്‍ത്തിയില്‍ എന്തുകൊണ്ട് ഇത് ചെയ്യാന്‍ കഴിയില്ല? വിനോദം കൈമാറ്റം ചെയ്യപ്പെടുന്നില്ലെങ്കില്‍, ഖാസിപൂര്‍ അതിര്‍ത്തി പാകിസ്ഥാന് അതിര്‍ത്തിയേക്കാള്‍ അപകടകരമാണെന്ന് അര്ത്ഥമാകുമെന്നും ്അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, പ്രശ്ന പരിഹാരത്തിനായി ഇനിയും ചര്‍ച്ചയ്ക്ക് കേന്ദ്രം തയ്യാറാണെന്നാണ് കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ അറിയിച്ചു. പ്രശ്നം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാറിന് ആഗ്രഹമുണ്ട്. കര്‍ഷകരും സര്‍ക്കാരും തമ്മിലുള്ള പ്രതിസന്ധി അവസാനിപ്പിക്കാന്‍ കേന്ദ്രം എപ്പോഴും തയ്യാറാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 'ഈ പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒരു മാര്‍ഗം കണ്ടെത്തും. കേന്ദ്രം ചര്‍ച്ചകള്‍ക്ക് തയ്യാറാണ്, പ്രശ്നം പരിഹരിക്കാന്‍ ആഗ്രഹിക്കുന്നു'-തോമര്‍ പറഞ്ഞു.
കേരളത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ നടത്തിയ റോഡ് ഷോ
പ്രശ്ന പരിഹാരത്തിനായി കേന്ദസര്ക്കാരും കര്‍ഷക സംഘടന പ്രതിനിധികളും തമ്മില്‍ ഇതിനോടകം 11 ഘട്ട ചര്‍ച്ചകള്‍ നടന്നെങ്കിലും ഒന്നും വിജയത്തിലെത്തിയിരുന്നില്ല. ഇരുപക്ഷവും നിലപാടില്‍ ഉറച്ച് നിന്നതിനാല്‍ ചര്‍ച്ചകള്‍ പരായപ്പെടുകയായിരുന്നു. നിയമം നടപ്പിലാക്കാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോവില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയത്.
അല്‍പ്പം ഹോട്ടാണ് സാമന്ത: പ്രിയ നടിയുടെ പുതിയ ചിത്രങ്ങള്‍
-
കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ കരാർ ജോലി; 50.000 വരെ ശമ്പളം, അപേക്ഷിക്കാം -
രാജ്യത്തെ ആദ്യത്തെ 'പോർട്ട് ഓഫ് റെഫ്യൂജ്' പ്രവർത്തനക്ഷമമാക്കി എപിഎസ്ഇസെഡ് -
വേനൽക്കാലത്ത് ചൊറിച്ചിലും ചുവന്നപാടുകളും ഒക്കെ പമ്പ കടക്കും; ഈ ഔഷധങ്ങൾ ഒന്ന് പരീക്ഷിക്കൂ..! -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല












Click it and Unblock the Notifications