Get Updates
Get notified of breaking news, exclusive insights, and must-see stories!

അനുയായിയെ കൊലപ്പെടുത്തിയ കേസ്: ഗുര്‍മീത് റാം റഹീം സിങ് കുറ്റക്കാരനെന്ന് സിബിഐ കോടതി

ദില്ലി: അനുയായിയെ കൊലപ്പെടുത്തിയ കേസില്‍ ദേരാ സച്ചാ സൗദാ തലവനും ആള്‍ ദൈവവുമായ ഗുര്‍മീത് റാം റഹീം സിങ് കുറ്റക്കാരന്‍. അനുയായിയായ രഞ്​ജീത്​ സിങ്ങിനെ കൊലപ്പെടുത്തിയെന്ന കേസിലാണ്​ ഗുർമീത്​ കുറ്റക്കാരനാണെന്ന് സിബിഐ കോടതി കണ്ടെത്തിയിരിക്കുന്നത്. ഗുര്‍മീതിന് പുറമെ സഹായികളായ മറ്റ് അഞ്ച് പ്രതികളും കുറ്റക്കാരനാണെന്നും പഞ്ച്​ഗുള സി ബി ഐ കോടതി കണ്ടെത്തി. ഒക്​ടോബർ 12ന് ഇവര്‍ക്കുള്ള​ ശിക്ഷ വിധിക്കും. 2002 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

ദേര സച്ച സൗദ തലവനായിരുന്ന ഗുർമീത് റാം റഹീമിന്റെ അനുയായിയായിരുന്ന രഞ്ജിത് സിംഗ് 2002 ജൂലൈ 10 നാണ് കൊല്ലപ്പെടുന്നത്. രഞ്ജിത് സിംഗിന്റെ മകൻ ജഗ്സീർ സിംഗ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 2003 ഡിസംബർ 3 ന് രഞ്ജിത് സിംഗ് വധക്കേസിൽ സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. തുടര്‍ന്ന് 18 വര്‍ഷങ്ങളോളം നീണ്ട അന്വേഷണത്തിനും വിചാരണയ്ക്കും ഒടുവില്‍ കേസില്‍ കോടതി ഇന്ന് വിധി പറയുകയായിരുന്നു.

gurmeeth

"പ്രത്യേക സിബിഐ ജഡ്ജി സുശീൽ കുമാർ ഗാർഗ് ഐപിസി സെക്ഷൻ 302, 120 ബി പ്രകാരം ദേര തലവന്‍ ഉൾപ്പെടെ നാല് പ്രതികളെ ശിക്ഷിച്ചു."- സിബിഐ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എച്ച്പിഎസ് വർമ ​​പറഞ്ഞു. മുൻ ദേര മാനേജരും കുരുക്ഷേത്രയിലെ താമസക്കാരനുമായ രഞ്ജിത് സിംഗാണ് സ്ത്രീ അനുയായികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ട ആരോപണം ഉന്നയിക്കുന്ന കത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് എത്തിച്ചതെന്ന് ഗുർമീത് റാം റഹിം സിംഗ് സംശയിച്ചിരുന്നുവെന്നാണ് സിബിഐ കുറ്റപത്രത്തില്‍ പറയുന്നത്. ഇതേ തുടര്‍ന്നാണ് 2002 ജുലൈയില്‍ രഞ്ജിത് സിംഗിനെ വെടിവെച്ച് കൊലപ്പെടുത്തുന്നത്. ദേര മേധാവി കൃഷൻ ലാൽ, ജസ്ബീർ സിംഗ്, അവതാർ സിംഗ്, സബ്ദിൽ എന്നിവരാണ് കേസിലെ കൂട്ടുപ്രതികള്‍. സബ്ദിലിനെതിരെ ആയുധ നിയമപ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

കേസിലെ മറ്റൊരു പ്രതിയായ ഇന്ദർ സൈൻ 2020 ഒക്ടോബർ 8 ന് മരിച്ചു. കുരുക്ഷേത്രയിലെ ഖാൻപൂർ കോലിയൻ ഗ്രാമത്തിലെ വയലിൽ ജോലി ചെയ്യുന്ന പിതാവിന് ചായ കൊടുത്ത് മടങ്ങുകയായിരുന്ന രഞ്ജിത് സിംഗിനെ നാല് പേർ വെടിവെച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. . റാം റഹീമിന്റെ ഗൺമാൻ സബ്ദിൽ, ജസ്ബീർ എന്നിവര്‍ അക്രമി സംഘത്തിലുണ്ടെന്ന് പിന്നീട് തിരിച്ചറിഞ്ഞു.

ഗുർമീത് റാം റഹിം സിംഗിനെതിരായ കൊലപാതക വിചാരണ പഞ്ച്കുളയിലെ സിബിഐ കോടതിയിൽ നിന്ന് മറ്റേതെങ്കിലും സിബിഐ കോടതിയിലേക്ക് മാറ്റണമെന്ന ഹർജി ഈ ആഴ്ച ആദ്യം പഞ്ചാബ് -ഹരിയാന ഹൈക്കോടതി തള്ളുകയും ചെയ്തിരുന്നു. തന്റെ "ആശ്രമത്തിൽ" രണ്ട് വനിതാ ശിഷ്യരെ ബലാത്സംഗം ചെയ്തതിന് 20 വർഷത്തെ ജയിൽ ശിക്ഷ അനുഭവിക്കുകയാണ് നിലവില്‍ ഗുർമീത് റാം റഹീ. ഈ കേസില്‍ 2017 ഓഗസ്റ്റിലായിരുന്നു പഞ്ച്കുളയിലെ പ്രത്യേക സിബിഐ കോടതി അദ്ദേഹത്തെ ശിക്ഷിച്ചത്.

2019 ൽ ഗുർമീത് റാം റഹീം സിംഗും മറ്റ് മൂന്ന് പേരും മാധ്യമപ്രവർത്തകൻ രാമചന്ദ്ര ഛത്രപതിയുടെ കൊലപാതകത്തിൽ കുറ്റക്കാരാണെന്ന് വിധിക്കപ്പെട്ടിരുന്നു, ദേരാ സച്ച സൗദ മേധാവി തന്റെ ആശ്രമത്തിൽ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനെക്കുറിച്ചുള്ള കത്ത് പ്രസിദ്ധീകരിച്ചതിന് പിന്നാലെയായിരുന്നു രാമചന്ദ്ര ഛത്രപതിയുടെ കൊലപാതകം. ബുർജ് ജവഹർ സിംഗ് വാല ഗുരുദ്വാരയിൽ നിന്ന് ഗുരു ഗ്രന്ഥ സാഹിബിന്റെ '' ബിർ '' (പകർപ്പ്) മോഷ്ടിച്ചതുമായി ബന്ധപ്പെട്ട കേസിലും ഗുർമീത് റാം റഹീമിനെ പ്രതിയാക്കിയിട്ടുണ്ട്.

ഇതാണ് യഥാര്‍ത്ഥ ഗ്ലാമറസ് ലുക്ക്; മാളവികയുടെ ഹോട്ട് ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

Recommended Video

cmsvideo
    WHO denied authorization for covaxin | Oneindia Malayalam

    സിർസയിലെ ദേരാ അനുയായികളെ വന്ധ്യംകരിച്ചതുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ ദേര മേധാവി വിചാരണ നേരിടുന്നുണ്ട്. സിബിഐ കുറ്റപത്രം അനുസരിച്ച് ഈ കേസിൽ ആറ് ഇരകളും 58 സാക്ഷികളുമുണ്ട്. ഗുർമീത് വന്ധ്യംകരിക്കുന്ന ‌ഭക്തരെ വസ്തു ഇടപാടുകള്‍ക്ക് ബിനാമിയാക്കിയിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്. 2014 ഡിസംബർ 23 നാണ് പഞ്ചാബ് -ഹരിയാന ഹൈക്കോടതി, ദേര അനുയായികളെ നിർബന്ധിതമായി വന്ധ്യംകരിച്ച കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. കോടതി നിർദ്ദേശത്തിന് മൂന്ന് വർഷത്തിന് ശേഷം സിബിഐ കേസിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+