തോക്കെടുത്ത ക്ഷുഭിത യൗവ്വനം!! ചരിത്രം സൃഷ്ടിച്ച് സീതക്ക... രേവന്ത് റെഡ്ഡി മന്ത്രിസഭയില്‍ ശ്രദ്ധാകേന്ദ്രം
ഹൈദരാബാദ്: തെലങ്കാന സംസ്ഥാനം രൂപീകരിച്ച ശേഷം കോണ്‍ഗ്രസ് സര്‍ക്കാര്‍ ആദ്യമായി അധികാരമേല്‍ക്കുമ്പോള്‍ ശ്രദ്ധാ കേന്ദ്രമായി സീതക്ക. നക്സലൈറ്റ് പ്രസ്ഥാനത്തില്‍ ഏറെ കാലം പ്രവര്‍ത്തിച്ച അവരിപ്പോള്‍ തെലങ്കാനയില്‍ ആദിവാസികള്‍ക്കും പിന്നാക്ക ജനവിഭാഗത്തിനും സ്ത്രീകള്‍ക്കും അഭിമാനത്തിന്റെ പ്രതിരൂപമാണ്. രേവന്ത് റെഡ്ഡി മന്ത്രിസഭയില്‍ സീതക്കയുമുണ്ട്.
ആദിവാസി വിഭാഗത്തില്‍ നിന്ന് തെലങ്കാനയുടെ ഭരണസിരാകേന്ദ്രത്തിലേക്ക് കയറി വന്ന നേതാവാണ് സീതക്ക. മുലുഗു മണ്ഡലത്തില്‍ നിന്ന് മൂന്നാം തവണയാണ് അവര്‍ മികച്ച വിജയം നേടി നിയമസഭയിലെത്തുന്നത്. ദനസാരി അനസൂയ എന്നാണ് യഥാര്‍ഥ പേരെങ്കിലും സീതക്ക എന്നാണ് അവര്‍ അറിയപ്പെടുന്നത്.

33700 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ബിആര്‍എസ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയാണ് സീതക്ക ഇത്തവണ നിയമസഭയിലെത്തിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ അവര്‍, യൗവ്വനകാലത്ത് തോക്കു പിടിച്ചു നില്ക്കുന്ന ചിത്രം അടുത്തിടെ പങ്കുവച്ചത് വലിയ രീതിയില്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നു. രേവന്ത് റെഡ്ഡിയുടെ മന്ത്രിസഭയില്‍ സീതക്ക ആഭ്യന്തര മന്ത്രിയാകുമെന്നാണ് ഒടുവിലെ വിവരം. ഉപമുഖ്യമന്ത്രി പദവിയിലേക്ക് പരിഗണിക്കുമെന്നും വാര്‍ത്തകളുണ്ട്.
വിജയം ഉറപ്പുള്ള കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളാണ് സീതക്ക. വാറങ്കല്‍ ജില്ലയിലെ സംവരണ മണ്ഡലമായ മുലുഗുവില്‍ നിന്ന് മൂന്നാം തവണയാണ് അവര്‍ തിരഞ്ഞെടുക്കപ്പെടുന്നത്. മുലുഗുവിലെ ജഗ്ഗണ്ണപേട്ട് ആണ് സീതക്കയുടെ ജന്മദേശം. ചത്തീസ്ഗഡുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയാണിത്. വോട്ടര്‍മാരില്‍ 75 ശതമാനവും വനവാസികളാണ്.

കൊവിഡ് കാലത്ത് ആദിവാസികളുടെ ആരോഗ്യ സംരക്ഷണത്തിനും സേവന രംഗത്തും സീതക്ക നടത്തിയ പ്രവര്‍ത്തനങ്ങള്‍ ദേശീയതലത്തില്‍ വാര്‍ത്തയായിരുന്നു. മരുന്നുകളും ഭക്ഷണവുമായി മലകളും അരുവികളും കടന്ന് ആദിവാസി ഊരുകളില്‍ ജീപ്പിലെത്തുന്ന സീതക്കയുടെ ചിത്രങ്ങളും മാധ്യമങ്ങളേറ്റെടുത്തു. തലയില്‍ മുണ്ട് കെട്ടി വലിയ ബാഗുകളില്‍ അവശ്യവസ്തുക്കളും നിറച്ച് ജനങ്ങള്ക്കിടയിലെത്തുന്ന സീതക്കയുടെ ചിത്രങ്ങള്‍ തന്നെയായിരുന്നു തിരഞ്ഞെടുപ്പ് വേളയില്‍ മണ്ഡലത്തില്‍ നിറഞ്ഞത്.
ആദിവാസികള്‍ സ്നേഹത്തോടെ അമ്മ എന്ന് വിളിക്കുന്ന സീതക്ക തിരഞ്ഞെടുപ്പില്‍ മൂന്നാംതവണയും വിജയിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന് ഉറപ്പായിരുന്നു. നിരവധി യുവതീ യുവാക്കള്‍ നക്സലിസത്തിലേക്ക് ആകര്‍ഷിക്കപ്പെട്ട 1980കളിലാണ് സീതക്കയും തോക്കെടുത്തത്. പത്താം ക്ലാസ് ജയിച്ച ശേഷം 1988ലാണ് അവര്‍ നക്സല്‍ പ്രസ്ഥാനത്തിന്റെ ഭാഗമായത്. പിന്നീട് സംഘടനയുടെ കമാന്ററായി. അവരോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന സഹോദരനും ഭര്‍ത്താവും പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.
ആന്ധ്രയില്‍ ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയായ കാലത്ത് സീതക്ക ആയുധം താഴെവച്ചു. കീഴടങ്ങിയ ശേഷം അവര്‍ ആദിവാസി ജനതയുടെ ഉന്നതിക്ക് വേണ്ടി പ്രവര്‍ത്തിച്ചു. പിന്നീട് അതിവേഗമായിരുന്നു രാഷ്ട്രീയ വളര്‍ച്ച. 2009ല്‍ ടിഡിപി ടിക്കറ്റില്‍ മുലുഗു മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക്. തെലങ്കാന രൂപീകരണ ശേഷം ടിഡിപി വിട്ട് രേവന്ത് റെഡ്ഡിക്കൊപ്പം കോണ്‍ഗ്രസിലെത്തി. തിരക്കിനിടയിലുംവിദ്യാഭ്യാസം തുടര്‍ന്നു. നിയമ പഠന ശേഷം 2022ല്‍ ഉസ്മാനിയ സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡി എടുത്തു.
-
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!!











Click it and Unblock the Notifications