ജി-20 സമ്മേളനത്തിന് ഇന്ന് ശ്രീനഗറില്‍ തുടക്കം: ജമ്മുകശ്മീരില്‍ ഉടനീളം കനത്ത സുരക്ഷ
ദില്ലി: മൂന്നാമത് ജി20 ടൂറിസം വർക്കിംഗ് ഗ്രൂപ്പ് യോഗത്തിന് ഇന്ന് ശ്രീനഗറില്‍ തുടക്കമാവും. 2019 ല്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷമുള്ള ആദ്യത്തെ പ്രധാന അന്താരാഷ്ട്ര പരിപാടിയായതിനാൽ തന്നെ കനത്ത സുരക്ഷയാണ് മേഖലയില്‍ ഒരുക്കിയിരിക്കുന്നത്. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ നടക്കുന്ന സമ്മേളനത്തിനായി ത്രിതല സുരക്ഷാ ഗ്രിഡിന് കീഴിലായി വ്യോമ നിരീക്ഷണ ഡ്രോൺ നിരീക്ഷണത്തിനായി ദേശീയ സുരക്ഷാ ഗാർഡും (എൻ എസ് ജി) മാർക്കോസ് കമാൻഡോകളേയും ജമ്മു കശ്മീരിന് ചുറ്റും വിന്യസിച്ചിട്ടുണ്ട്.
ഏതെങ്കിലും തരത്തിലുള്ള ഭീകരാക്രമണങ്ങൾ ഉണ്ടാകാതിരിക്കാൻ പോലീസിന്റെ പ്രത്യേക ഓപ്പറേഷൻ ഗ്രൂപ്പിനെയും (എസ് ഒ ജി) പല സ്ഥലങ്ങളിലും വിന്യസിച്ചു. പ്രതിനിധികളെ വരവേൽക്കാൻ ശ്രീനഗർ നഗരം വലിയ തോതില്‍ മോടിപിടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കശ്മീരിലെ വിനോദസഞ്ചാര-വ്യാപാര മേഖലയ്ക്ക് ഉത്തേജനം നൽകുന്ന ജി20 ഉച്ചകോടി യോഗങ്ങളെ വരവേൽക്കാൻ കശ്മീരിലെ ജനങ്ങളും തയ്യാറായിരിക്കുകയാണ്.

ശക്തമായ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ശ്രീനഗറിൽ പൊതുജനങ്ങളുടെ സഞ്ചാരത്തിന് നിയന്ത്രണങ്ങളൊന്നും ഉണ്ടാകില്ല. എല്ലാ കടകളും വ്യാപാര സ്ഥാപനങ്ങളും പതിവ് പോലെ തുറന്ന് പ്രവർത്തിക്കും. ഈ ജി20 ഉച്ചകോടി യോഗം ജമ്മു കശ്മീരിന്റെ എല്ലാ മേഖലകളിലും വികസനത്തിന് ഉത്തേജനം നൽകുമെന്നും കേന്ദ്രഭരണ പ്രദേശത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്ന അന്താരാഷ്ട്ര ടൂറിസം പ്രോല്‍സാഹിപ്പിക്കപ്പെടുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
അതേസമയം, കശ്മീരിൽ ജി 20 ടൂറിസം വർക്കിംഗ് ഗ്രൂപ്പ് സമ്മേളനം ഇന്ത്യ വിളിച്ച് ചേർത്തതില്‍ അതൃപ്തിയുമായി പാകിസ്താന്‍ വീണ്ടും രംഗത്ത് വന്നു. പാക്കിസ്ഥാന്റെ വിമർശനം നിരസിച്ച ഇന്ത്യ, ജി 20 യോഗങ്ങൾ രാജ്യത്തുടനീളം സംഘടിപ്പിക്കുന്നുണ്ടെന്നും അതിനാൽ ജമ്മു കശ്മീരിലും ലഡാക്കിലും യോഗങ്ങള്‍ നടത്തുന്നത് സ്വാഭാവികമാണ്. ഇവ ഇന്ത്യയുടെ അവിഭാജ്യ ഭാഗങ്ങളാണെന്നും വ്യക്തമാക്കി.
"ഇന്ത്യയിൽ മുഴുവനും, ഇന്ത്യയുടെ എല്ലാ നഗരങ്ങളിലും, ഭാഗങ്ങളിലും ജി 20 മീറ്റിംഗുകൾ സംഘടിപ്പിക്കുന്നു. അതിനാൽ ജമ്മു കശ്മീരിലും ലഡാക്കിലും മീറ്റിംഗുകൾ നടത്തുന്നത് സ്വാഭാവികമാണ്, കാരണം ഇവ ഇന്ത്യയുടെ അവിഭാജ്യ ഭാഗങ്ങളാണ്," വിദേശകാര്യ മന്ത്രാലയം (MEA) ഔദ്യോഗിക വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി. ശ്രീനഗറിലും കശ്മീരിന്റെ ചില ഭാഗങ്ങളിലും ജി 20 യോഗം സംഘടിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ നിരുത്തരവാദപരമായ നീക്കമാണെന്നായിരുന്നു പാകിസ്ഥാന്റെ വിമർശനം.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications