ഷെയ്ഖ് മുജിബുർ റഹ്മാൻ, സുല്‍ത്താല്‍ ഖാബൂസ് എന്നിവര്‍ക്ക് ഗാന്ധി സമാധാന പുരസ്കാര നാമനിര്‍ദേശം
ദില്ലി: 2019, 2020 വർഷങ്ങളിലെ ഗാന്ധി സമാധാന പുരസ്കാരത്തിന് ബംഗ്ലാദേശ് രാഷ്ട്രപിതാവ് ഷെയ്ഖ് മുജിബുർ റഹ്മാൻ, ഒമാന്‍ ഭരണാധികാരിയാിരുന്ന സുൽത്താൻ ഖാബൂസ് എന്നിവരെ നാമനിര്‍ദേശം ചെയ്തു. ഇതാദ്യമായാണ് ഗാന്ധി സമാധാന പുരസ്കാരം മരണാനന്തര ബഹുമതിയായി നല്‍കുന്നത്. പശ്ചിമേഷ്യയില്‍ ഏറ്റവും ദൈർഘ്യമേറിയ കാലം അധികാരത്തിലിരുന്ന ഭരണാധികാരിയാണ് ഒമാനിലെ സുൽത്താൻ ഖാബൂസ് ബിൻ സെയ്ദ് അൽ സെയ്ദ്. അസ്ഥിരമായ പേർഷ്യൻ ഗൾഫ് മേഖലയിലെ നയതന്ത്ര സന്തുലിതാവസ്ഥ രൂപപ്പെടുത്തുന്നതിലെ സുല്‍ത്താന്‍റെ പങ്ക് അന്താരാഷ്ട്രതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇന്ത്യയുമായി മികച്ച ബന്ധം പുലര്‍ത്തിയിരുന്ന നേതാവായിരുന്നു ബംഗ്ലാദേശിന്‍റെ രാഷ്ട്രപിതാവ് എന്ന് അറിയപ്പെടുന്ന ഷെയ്ഖ് മുജിബുർ റഹ്മാൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ജൂറി കമ്മിറ്റിയാണ് അവാര്‍ഡ് നാമനിനിര്‍ദേശത്തില്‍ തീരുമാനം എടുത്തതെന്നാണ് സാംസ്കാരിക മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നത്. പ്രശസ്തി പത്രത്തിനും ഫലകത്തിനും പുറമെ ഒരു കോടി രൂപയുമാണ് അവാര്‍ഡായി നല്‍കപ്പെടുന്നത്.
1995ൽ, ഗാന്ധിജിയുടെ 125-ാം ജന്മവാർഷികവേളയിലാണ് ഗാന്ധി സമാധാന പുരസ്കാരം വിതരണം ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാര്‍ തുടക്കമിട്ടത്. . പ്രധാനമന്ത്രിയും ലോക്സഭ പ്രതിപക്ഷനേതാവും ചീഫ് ജസ്റ്റിസും ഉൾപ്പെടെ ജൂറി അംഗങ്ങളാണു ജേതാവിനെ തിരഞ്ഞെടുക്കുന്നത്. ടാൻസാനിയയുടെ പ്രസിഡന്റ് ജൂലിയസ് ന്യെരേരെ ആയിരുന്നു ആദ്യ പുരസ്കാര ജേതാവ്. നെൽസൻ മണ്ടേല, ആർച്ച്ബിഷപ് ഡെസ്മണ്ട് ടുട്ടു തുടങ്ങിയവരും ഗാന്ധി പുരസ്കാര ജേതാക്കളാണ്.
കോഴിക്കോട് സൗത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി നൂര്‍ബിന റഷീദിന്റെ പ്രചാരണം: ചിത്രങ്ങള്‍
കെസി റോസക്കുട്ടി സിപിഎമ്മില്‍ ചേര്‍ന്നു; ഒരു കുഴപ്പവും ഇല്ല, പുച്ഛം മാത്രമെന്ന് അജയ് തറയില്‍
200
മില്യണ്‍
ഡോളർ
കയ്യകലത്ത്;
ഇന്ത്യയിലിരുന്ന്
കളിക്കാം
പവർബോൾ
ജാക്ക്പോട്ട്
-
അറിയേണ്ടതെല്ലാം
പ്രയാഗ ജയ്സ്വാളിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം
Recommended Video