'ഗുലാം നബി ആസാദ് കശ്മീര്‍ മുഖ്യമന്ത്രിയാകും'; ബിജെപിയോട് അടുക്കുമോ?
ശ്രീനഗര്‍: മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദിന്റെ രാജി കോണ്‍ഗ്രസിനെ ഞെട്ടിച്ചിരിക്കുകയാണ്. ഗുലാം നബി ആസാദിന് പിന്തുണയുമായി കശ്മീരിലെ നിരവധി കോണ്‍ഗ്രസ് നേതാക്കളും പാര്‍ട്ടി വിട്ടിട്ടുണ്ട്. ഇപ്പോഴിതാ ഗുലാം നബി ആസാദ് ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയാകും എന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് അമിന്‍ ഭട്ട്.
ഗുലാം നബി ആസാദുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു മുന്‍ എം എല്‍ എ കൂടിയായ അമിന്‍ ഭട്ടിന്റെ പ്രതികരണം. പാര്‍ട്ടി വിട്ട ഉടനെ സ്വന്തം തട്ടകമായ കശ്മീരില്‍ പാര്‍ട്ടി രൂപീകരിക്കുമെന്ന് ഗുലാം നബി ആസാദ് പ്രഖ്യാപിച്ചിരുന്നു. മുന്‍ എം എല്‍ എമാര്‍ അടക്കം നിരവധി പേരുടെ പിന്തുണ ഗുലാം നബി ആസാദിനുണ്ട്.

ഞങ്ങള്‍ മുന്നോട്ടുള്ള വഴി ചര്‍ച്ച ചെയ്യും, ഞങ്ങള്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ (ബി ജെ പി) ബി ടീമല്ല, അമിന്‍ ഭട്ട് പറഞ്ഞു. അതേസമയം പാര്‍ട്ടി വിട്ടതിന് പിന്നാലെ ഗുലാം നബി ആസാദിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഗുലാം നബി ആസാദ് ബി ജെ പിയോട് പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മൃദുസമീപനമാണ് കാണിക്കുന്നത് എന്നും നേതാക്കള്‍ വിമര്‍ശിച്ചിരുന്നു.

പുതിയ പാര്‍ട്ടി രൂപീകരിച്ചാലും ഗുലാം നബി ആസാദ് ബി ജെ പി പാളയത്തില്‍ തന്നെ എത്തുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചിരുന്നു. എന്നാല്‍ പുതിയ പാര്‍ട്ടി ഉടന്‍ പ്രഖ്യാപിക്കുമെന്നും ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പിന് അവിടെ പാര്‍ട്ടിയുടെ ആദ്യത്തെ യൂണിറ്റ് ആരംഭിക്കും എന്നുമാണ് ഗുലാം നബി ആസാദ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഒരു ദേശീയ പാര്‍ട്ടി ആരംഭിക്കാന്‍ തനിക്കിപ്പോള്‍ ഒരു തിടുക്കമില്ല എന്നും ഗുലാം നബി ആസാദ് വ്യക്തമാക്കിയിരുന്നു. ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ പുതിയ പാര്‍ട്ടിയുടെ രൂപീകരണം സംബന്ധിച്ച കൂടുതല്‍ വിശദംശങ്ങള്‍ ഗുലാം നബി ആസാദ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. തന്റെ അണികളെ കാണുന്നതിനായി സെപ്റ്റംബര്‍ നാലിന് ഗുലാം നബി ജമ്മു സന്ദര്‍ശിക്കും.

അവിടെ വെച്ച് പുതിയ പാര്‍ട്ടി രൂപീകരണം സംബന്ധിച്ച പ്രഖ്യാപനം നടത്താന്‍ സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി തന്റെ സ്വാധീനം വ്യാപിപ്പിക്കാനും ഊട്ടിയുറപ്പിക്കാനുമാണ് ഗുലാം നബി ആസാദ് ലക്ഷ്യമിടുന്നത്. ഗാന്ധി കുടുംബത്തേയും സംഘടനാ നേതൃത്വത്തെയും രൂക്ഷമായി വിമര്‍ശിച്ചാണ് ഗുലാം നബി ആസാദ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ അഭിസംബോധന ചെയ്ത കത്തില്‍, മുതിര്‍ന്ന നേതാക്കളെ മാറ്റിനിര്‍ത്തുന്നതും അനുഭവപരിചയമില്ലാത്ത കൂട്ടാളികളുടെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനവുമാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകുന്നതിന് കാരണമായി ഗുലാം നബി ആസാദ് ചൂണ്ടിക്കാട്ടുന്നത്. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ സ്വാധീനം കുറയുന്നതിനും തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിനും രാഹുല്‍ ഗാന്ധിയെ അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

ദീര്‍ഘനാളായി കോണ്‍ഗ്രസിന്റെ ഉന്നത പദവികള്‍ വഹിച്ചിരുന്ന വ്യക്തിയായിരുന്നു ഗുലാം നബി ആസാദ്. നിര്‍ണായക ഘട്ടങ്ങളില്‍ കോണ്‍ഗ്രസിന്റെ തന്ത്രങ്ങള്‍ക്കെല്ലാം നേതൃത്വം നല്‍കിയിരുന്ന നേതാവ് കൂടിയാണ്. കഴിഞ്ഞ കുറച്ചുകാലങ്ങളായി പാര്‍ട്ടിയില്‍ ആസാദ് അസ്വസ്ഥനായിരുന്നു. രാജ്യസഭാ സീറ്റ് നല്‍കാത്തതോടെ അത് മൂര്‍ച്ഛിച്ചു. പിന്നാലെയാണ് രാജി പ്രഖ്യാപിച്ചത്.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications