കൂട്ട ബലാല്‍സംഗത്തിന് ഇരയായ വിദ്യാര്‍ഥിനി ജീവനൊടുക്കി; ഉത്തര്‍ പ്രദേശില്‍ നടുക്കുന്ന ക്രൂരത
ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ വീണ്ടും കൂട്ട ബലാല്‍സംഗം. ട്യൂഷന്‍ കഴിഞ്ഞ് വരികയായിരുന്ന പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ നാല് യുവാക്കള്‍ ബലമായി പിടിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ക്രൂരമായി പീഡിപ്പിച്ച ശേഷം വിട്ടയച്ചു. സംഭവം പുറത്തുപറയരുതെന്നും ഭീഷണി മുഴക്കി. തിരിച്ച് വീട്ടിലെത്തിയ പെണ്‍കുട്ടി മാതാപിതാക്കളോട് സംഭവം പറഞ്ഞു. ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചു. വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ചികില്‍സയിലിരിക്കെ മരിച്ചു. ഉത്തര്‍ പ്രദേശിലെ മീററ്റിലാണ് സംഭവം.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ കണ്ണൂരിലെ തിരഞ്ഞെടുപ്പ് പ്രചരണം, ചിത്രങ്ങള്‍ കാണാം
പെണ്‍കുട്ടിയുടെ ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തു. നാല് യുവാക്കളെ സംബന്ധിച്ച് അതില്‍ പറയുന്നുണ്ട്. രണ്ടു പേര്‍ പെണ്‍കുട്ടിയുടെ ഗ്രാമത്തില്‍ തന്നെയുള്ളതാണ്. രണ്ടു പേര്‍ തൊട്ടടുത്ത ഗ്രാമത്തിലുള്ളവരും. പെണ്‍കുട്ടിയുടെ ഗ്രാമത്തിലുള്ള ലഗാന്‍, വികാസ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റു രണ്ടുപേര്‍ക്കായി തിരച്ചില്‍ തുടങ്ങി. ലഗാനും വികാസും പെണ്‍കുട്ടിയുടെ ദിവസമുള്ള യാത്രകള്‍ നിരീക്ഷിച്ചിരുന്നു. ഇവര്‍ വിളിച്ചതു പ്രകാരമാണ് മറ്റു രണ്ടു പ്രതികള്‍ എത്തിയത്. ഒളിവില്‍ പോയ പ്രതികളെ വൈകാതെ പിടികൂടുമെന്ന് പോലീസ് ഓഫീസര്‍ കേശവ് കുമാര്‍ പറഞ്ഞു.
സൂപ്പർ ലുക്കിൽ ബിഗ് ബോസ് താരം; നിധി അഗർവാളിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ
പുതുമുഖത്തെ പോലെ ഓടി നടന്ന് അനില്‍കുമാര്‍; വിട്ടുകൊടുക്കാതെ മിഥുന... വണ്ടൂര്‍ പ്രചാരണം
Recommended Video