യുകെയില്‍ നിന്ന് 1 ലക്ഷം കിലോ സ്വർണം എത്തിച്ചു; ബാക്കിയപ്പോള്‍, വിലക്കയറ്റം പിടിച്ച് നിർത്തുമോ
അന്തർദേശീയ വിപണയില്‍ സ്വർണത്തിന് സമാനതകളില്ലാത്ത വർധനവാണ് സമീപകാലത്തുണ്ടായിരിക്കുന്നത്. അന്തർദേശീയ വിപണയിലെ പ്രതിഫലനങ്ങള്‍ക്ക് അനുസൃതമായ ആഭ്യന്തര വിപണിയിലും സ്വർണ വില പുതിയ ഉയരങ്ങള്‍ താണ്ടി. കേരളത്തിലെ ഒരു പവന്‍ സ്വർണത്തിന്റെ വെള്ളിയാഴ്ചത്തെ നിരക്ക് 58360 രൂപയാണ്. ഉത്സവ സീസണില്‍ രാജ്യത്തെ ഡിമാന്‍ഡ് വർധിച്ചതും സ്വർണ വിലയില്‍ പ്രതിഫലിച്ചിട്ടുണ്ട്.
സ്വർണ വില ഈ രീതിയില്‍ മുന്നോട്ട് കുതിക്കുന്നതിന് ഇടയില്‍ തന്നെ ആർ ബി ഐ വിദേശത്ത് നിന്നും കൂടുതല്‍ സ്വർണം ഇന്ത്യയിലേക്ക് തിരികെ എത്തിക്കുമെന്ന സൂചനകളുമുണ്ട്. ഈ വർഷം ജൂണിലാണ് യുകെയില്‍ സൂക്ഷിച്ചിരുന്ന ഒരു ലക്ഷത്തോളം സ്വർണം ആർ ബി ഐ ഇന്ത്യയിലേക്ക് തിരികെ എത്തിച്ചത്. 1991 ന് ശേഷം ഇത്തരമൊരു നീക്കം ആദ്യമായിട്ടാണ് ഇന്ത്യയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. റിസർവ് ബാങ്കിന്റെ മൊത്തം സ്വർണ്ണ ശേഖരം 822.10 മെട്രിക് ടണ്ണാണെന്നാണ് കണക്കാക്കുന്നത്. ഇതിന്റെ വലിയൊരു ഭാഗവും സൂക്ഷിച്ചിരുന്നത് യുകെയിലായിരുന്നു.

യുകെയില്‍ സൂക്ഷിച്ച സ്വർണ ശേഖരത്തില്‍ നിന്നും 1 ലക്ഷം കിലോ സ്വർണം ഇന്ത്യയിലേക്ക് എത്തിച്ചതോടെ രാജ്യത്തെ സ്വർണ ശേഖരം 408 മെട്രിക് ടണ്ണിലധികം ആയി. ഏകദേശം ഇത്രയോളം തന്നെ സ്വർണം ഇനിയും ഇന്ത്യയുടേയതായി വിദേശത്ത് സൂക്ഷിച്ചിട്ടുണ്ട്. 1990-91 ലെ വിദേശനാണ്യ പ്രതിസന്ധിയുടെ സമയത്ത് 405 മില്യൺ ഡോളർ വായ്പ എടുക്കുന്നതിന് വേണ്ടിയാണ് ഇന്ത്യ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് പണയമായി സ്വർണം നല്‍കിയത്. വായ്പ തുക തിരിച്ചടച്ചിട്ടും പണയമായി മാറ്റിയ സ്വർണം അവിടെ തന്നെ വെക്കുകകയായിരുന്നു.
വിവിധ സർക്കാർ വകുപ്പുകള്‍ തമ്മിലുള്ള കൃത്യമായ ആസൂത്രണത്തിലൂടേയും ഏകോപനത്തിലൂടെയുമാണ് ഇത്രയും വലിയ അളവിലുള്ള സ്വർണം രാജ്യത്തേക്ക് തിരികെ എത്തിച്ചത്. ഇതിനായി പ്രത്യേക വിമാനം തന്നെ തയ്യാറാക്കുകയും ചെയ്തു. ഇറക്കുമതിയില്‍ ആർ ബി ഐക്ക് കസ്റ്റംസ് തീരുവ ഇളവ് ലഭിച്ചെങ്കിലും ജി എസ് ടി അടക്കേണ്ടി വന്നിരുന്നു.
സ്വർണ്ണ ശേഖരം വർദ്ധിപ്പിച്ചതിലൂടെ, ഇന്ത്യക്ക് തങ്ങളുടെ വിദേശ നാണയ ശേഖരം വൈവിധ്യവത്കരിക്കാന്‍ സാധിച്ചു. ഈ വൈവിധ്യവൽക്കരണം കറൻസിയിലെ ഏറ്റക്കുറച്ചിലുകൾ, സാമ്പത്തിക അസ്ഥിരത എന്നിവയുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ ലഘൂകരിക്കുന്നു. അതോടൊപ്പം തന്നെ പണപ്പെരുപ്പത്തിനെതിരേയുള്ള ഒരു പ്രതിരോധ നീക്കവുമാണ്.
സ്വർണ്ണ ശേഖരം വർദ്ധിപ്പിക്കുന്നതിലൂടെ, പണപ്പെരുപ്പത്തിൻ്റെ പ്രതികൂല ഫലങ്ങളിൽ നിന്ന് ഒരു രാജ്യത്തിന് തങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കാൻ കഴിയും. ദീർഘകാല സാമ്പത്തിക ആസൂത്രണത്തിനും നിക്ഷേപകരുടെ ആത്മവിശ്വാസം നിലനിർത്തുന്നതിനും ഈ സ്ഥിരത നിർണായകവുമാണ്. സ്വർണം തിരികെ എത്തിച്ചത് സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യ ശക്തമാകുന്നതിൻ്റെ സൂചനയായിട്ടും കണക്കാക്കപ്പെട്ടിരുന്നു.
ഈ വർഷം 100 ടണ്‍ സ്വർണമാണ് ആർ ബി ഐ രാജ്യത്തേക്ക് എത്തിച്ചതെങ്കില്‍ വരും വർഷങ്ങളില്‍ കൂടുതല്‍ സ്വർണം ഇന്ത്യയിലേക്ക് കൊണ്ടുവരാനാണ് നീക്കം. സ്വർണ വില റെക്കോർഡ് നിരക്കില്‍ കുതിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വിദേശത്ത് നിന്നും സ്വർണം തിരികെ എത്തിക്കുന്നത് രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് കൂടുതല്‍ ഗുണം ചെയ്തേക്കുമെന്നും സ്വർണ വിലക്കയറ്റത്തിന് നേരിയ തോതിലെങ്കിലും തടയിടാന്‍ കഴിഞ്ഞേക്കുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
-
'സ്വർണ വില പവന്‍ ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്‍, ഗ്രാം വില -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
ഗ്രാമിന് 1000 രൂപ ഇനിയും കുറഞ്ഞേക്കാം... വെള്ളി വില പകുതിയാകും? ഈ ആഴ്ച സംഭവിക്കാന്‍ പോകുന്നത് -
യുദ്ധം തുടങ്ങിയതിന് ശേഷം പൊന്നിന് കുറഞ്ഞത് 27000 രൂപ! ഇടിഞ്ഞത് 18%, കാരണമിത് -
ഒറ്റയടിക്ക് കുറഞ്ഞത് 15 ദിര്‍ഹം; ദുബായില്‍ 500 ദിര്‍ഹത്തില്‍ നിന്ന് താഴേക്ക് വീണ് സ്വര്‍ണവില -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
സ്വര്‍ണം കുറെ നാളുകള്‍ക്ക് മുന്‍പെ വാങ്ങി സൂക്ഷിച്ചവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കണം -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും? -
20% വിലക്കുറവ്..!! 18 കാരറ്റ് ആഭരണങ്ങളിലേക്ക് ഒഴുകി ഉപഭോക്താക്കള്‍, 22 കാരറ്റ് വേണ്ട -
വിലക്കുറവില്‍ സ്വര്‍ണാഭരണം വാങ്ങിക്കാം; ഈ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് നോക്കൂ












Click it and Unblock the Notifications