Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു വർഷത്തിലേറെയായി ജമ്മുവില്‍ താമസിക്കുന്നവര്‍ക്ക് വോട്ടര്‍മാരായി രജിസ്ട്രര്‍ ചെയ്യാമെന്ന് ഉത്തരവ്‌

വർഷത്തിലേറെയായി

ന്യൂഡൽഹി: ജമ്മുവിൽ ഒരു വർഷത്തിലേറെയായി താമസിക്കുന്നവർക്ക് വോട്ടർമാരായി രജിസ്റ്റർ ചെയ്യാൻ അവസരം ഒരുങ്ങുന്നു. ഒരു വർഷത്തിൽ കൂടുതൽ ജില്ലയിൽ താമസിക്കുന്ന ആർക്കും താമസ സർട്ടിഫിക്കറ്റ് നൽകാൻ എല്ലാ തഹസിൽദാർമാരെയും (റവന്യൂ ഉദ്യോഗസ്ഥർ) അധികാരപ്പെടുത്തി ജമ്മുവിലെ ഡെപ്യൂട്ടി കമ്മീഷണർ ചൊവ്വാഴ്ച ഉത്തരവ് അയച്ചു. നിലവിൽ നടക്കുന്ന വോട്ടർപട്ടികകളുടെ പ്രത്യേക സംഗ്രഹ പരിഷ്‌കരണത്തിൽ യോഗ്യരായ ഒരു വോട്ടറും രജിസ്ട്രേഷനിൽ നിന്ന് പുറത്താവാതിരിക്കാനാണ് നടപടി.
‌‌
2019-ൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ഇത് ആദ്യമായാണ് തിരഞ്ഞെടുപ്പ് പരിഷ്‌ക്കരണം നടത്തുന്നത്.ഉത്തരവനുസരിച്ച്, ആധാർ കാർഡ്, വെള്ളം/വൈദ്യുതി/ഗ്യാസ് കണക്ഷൻ, ബാങ്ക് പാസ്‌ബുക്കുകൾ, പാസ്‌പോർട്ട്, രജിസ്റ്റർ ചെയ്ത ഭൂമി രേഖകൾ തുടങ്ങി ഏത് രേഖയും താമസ രേഖയായി ഉപയോഗിക്കാം.

jammu

പുതിയ വോട്ടർമാരുടെ രജിസ്‌ട്രേഷനും ജമ്മു കശ്മീരിൽ നടന്ന അവസാന സംഗ്രഹ പുനരവലോകനത്തിന് ശേഷം മാറിപ്പോവുകയോ മരിക്കുകയോ ചെയ്ത വോട്ടർമാരെ നീക്കം ചെയ്യുന്നതിനും തിരുത്തൽ നടത്തുന്നതിനും ആണ് പ്രത്യേക സംഗ്രഹ പുനരവലോകനം ഉദ്ദേശിക്കുന്നതെന്നും ഉത്തരവിൽ കൂട്ടിച്ചേർത്തു.

എന്നാൽ ഈ നീക്കത്തിനെതിരെ രാഷ്ട്രീയ പാർട്ടികൾ രം​ഗത്ത് വന്നു. ഉത്തരവിനോട് പ്രതികരിച്ചുകൊണ്ട് ജമ്മു കശ്മീർ നാഷണൽ കോൺഫറൻസിന്റെ (ജെകെഎൻസി) ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ സർക്കാരിന്റെ നീക്കത്തെ പാർട്ടി എതിർക്കുന്നുവെന്നും പറയുന്നു.

ജമ്മു കശ്മീരിൽ 25 ലക്ഷം നോൺ-ലോക്കൽ വോട്ടർമാരെ ചേർക്കാനുള്ള പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുകയാണ്, ഞങ്ങൾ ഈ നീക്കത്തെ എതിർക്കുന്നത് തുടരുകയാണ് എന്നാണ് പാർട്ടിയുടെ നിലപാട്. ബി ജെ പി തിരഞ്ഞെടുപ്പിനെ ഭയക്കുന്നു എന്നും പരാജയപ്പെടുമെന്ന് ഉറപ്പുള്ളതു കൊണ്ടാണ് ഇത്തരം നീക്കമെന്നും ആരോപിച്ചു.

വോട്ടർ പട്ടികയുടെ പ്രത്യേക സംഗ്രഹ പരിഷ്കരണത്തിന് ശേഷം ജമ്മു കശ്മീരിൽ പുറത്തുനിന്നുള്ളവരടക്കം 25 ലക്ഷം അധിക വോട്ടർമാരെ ലഭിക്കാൻ സാധ്യതയുണ്ടെന്ന് അന്നത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഹിർദേഷ് കുമാർ പറഞ്ഞതോടെയാണ് വിഷയം ആദ്യം ചർ‌ച്ചയിൽ വരുന്നത്. ബിജെപി ഒഴികെയുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളും ഇതിനെ ശക്തമായി എതിർത്തു. പ്രദേശവാസികളല്ലാത്തവരെ വോട്ടർമാരായി ഉൾപ്പെടുത്തുകയും പ്രതിഷേധവുമായി രം​ഗത്ത് എത്തുകയും ചെയ്തു. എന്തായാലും പുതിയ നടപടി പുതിയ ചർച്ചകൾക്ക് വഴി ഒരിക്കിയിരിക്കുകയാണ്. നിരവധിപേരാണ് പ്രതിഷേഘവുമായി രം​ഗത്ത് എത്തുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+