ഇതൊന്നുമല്ല, പഠിക്കാന്‍ ഞങ്ങളുടെ കൈയില്‍ ഇനിയും കുറെ മോഡലുണ്ട്: ഗുജറാത്ത് മന്ത്രി
അഹമ്മദാബാദ്: ഗുജറാത്തിന്റെ ഡാഷ് ബോര്‍ഡ് സംവിധാനം പഠിക്കാന്‍ കേരള സംഘം എത്തിയതിനെ അഭിനന്ദിച്ച് ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രി ജിത്തു വാഘാണി. കേരളത്തിലെ പ്രതിനിധികളുടേത് ഉചിതമായ സന്ദര്‍ശനം ആണ് എന്നാണ് ജിത്തു വാഘാണി വിശേഷിപ്പിച്ചത്. രാജ്യത്തെ ഇതര സംസ്ഥാനങ്ങള്‍ക്ക് മാതൃകയായ മറ്റ് പല പദ്ധതികളും തങ്ങള്‍ നടത്തുന്നുണ്ട് എന്നും ജിത്തു വാഘാണി അവകാശപ്പെട്ടു. അവയെല്ലാം മറ്റ് സംസ്ഥാനങ്ങള്‍ക്കും നടപ്പാക്കാവുന്നതാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗുജറാത്തിലെ വിദ്യാ സമീക്ഷാ കേന്ദ്രം കഴിഞ്ഞ ഏപ്രില്‍ 18 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സന്ദര്‍ശിച്ചിരുന്നു. വിവിധ ജില്ലകളിലെ വിദ്യാര്‍ത്ഥികളുമായി ഓണ്‍ലൈനായി ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു. എല്ലാ സംസ്ഥാനങ്ങള്‍ക്കും മാതൃകയാണ് ഇത് എന്ന് പൊതുയോഗങ്ങളിലും നരേന്ദ്ര മോദി ചൂണ്ടിക്കാട്ടിയിരുന്നു. ഈ സംവിധാനം തയ്യാറാക്കുന്നതിന് നേതൃത്വം നല്‍കിയത് പ്രൈമറി ആന്‍ഡ് സെക്കന്‍ഡറി എജ്യുക്കേഷന്‍ വകുപ്പ് സെക്രട്ടറി മലയാളിയായ വിനോദ് റാവുവാണ്.

വിനോദ് റാവു തന്നെയാണ് അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വ്യാഴാഴ്ച കേരള ചീഫ് സെക്രട്ടറി വി പി ജോയിക്കും പ്രവര്‍ത്തനം വിശദീകരിച്ചത്. അതേസമയം ഗുജറാത്തിലെ വിദ്യാഭ്യാസ രംഗത്തിന്റെ ശോച്യാവസ്ഥ സംബന്ധിച്ച് ആം ആദ്മി പാര്‍ട്ടി സംസ്ഥാനത്ത് പ്രചാരണം നടത്തുന്നതിനിടെ ആണ് പ്രധാനമന്ത്രി വിദ്യാസമീക്ഷാകേന്ദ്രത്തെ ഉയര്‍ത്തിക്കാട്ടിയത്. അതിന് പിന്നാലെയാണ് കേരള ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം സന്ദര്‍ശനം നടത്തിയത് എന്നത് ഗുജറാത്ത് സര്‍ക്കാരിനും സംസ്ഥാന ബി ജെ പിയ്ക്കും ഒരുപോലെ ഗുണകരമായി.
ഡാഷ് ബോര്‍ഡ് അവതരണത്തിന് മുമ്പ് ഗുജറാത്ത് മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മലയാളിയുമായ കെ കൈലാസ് നാഥന് പദ്ധതിയെ കുറിച്ച് കേരള പ്രതിനിധി സംഘത്തിന് വിശദീകരിച്ചു. സ്റ്റാഫ് ഓഫീസര്‍ എന്‍ എസ് കെ ഉമേഷും കേരള ചീഫ് സെക്രട്ടറിക്കൊപ്പം ഗുജറാത്ത് സന്ദര്‍ശനത്തിലുണ്ട്. ഗാന്ധിനഗറിലെ ഗുജറാത്ത് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ടെക്സിറ്റി, സാബര്‍മതി നദീതീര സൗന്ദര്യവത്കരണ പദ്ധതി എന്നിവയും കേരള പ്രതിനിധി സംഘത്തിന്റെ സന്ദര്‍ശന പട്ടികയില്‍ ഉണ്ട്.
അതേസമയം ഗുജറാത്തിലെ ഡാഷ്ബോര്‍ഡ് മോണിറ്ററിങ് സംവിധാനം മികച്ചതെന്ന് ചീഫ് സെക്രട്ടറി വി പി ജോയ് അഭിപ്രായപ്പെട്ടു. സേവനങ്ങള്‍ നല്‍കുന്നതിനുള്ള സമഗ്ര സംവിധാനമാണ് ഡാഷ്ബോര്‍ഡ് മോണിറ്ററിങ് സംവിധാനം എന്നും ഗുജറാത്ത് മുഖ്യമന്ത്രിയുടെ വസതിയില്‍ നടന്ന ഡാഷ്ബോര്‍ഡ് പഠനത്തിന് ശേഷം ചീഫ് സെക്രട്ടറി പ്രതികരിച്ചു. വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ചീഫ് സെക്രട്ടറിയും സംഘവും എത്തിയത്. ഏകദേശം ഒന്നര മണിക്കൂറോളം ഡാഷ്ബോര്‍ഡ് സംവിധാനത്തെ കുറിച്ച് സംഘം വിശദമായ പഠനം നടത്തി.
ജനങ്ങളെ സംബന്ധിച്ച് വിവരങ്ങള്‍ ലഭിക്കാനും അവരുടെ പ്രതികരണം ലഭിക്കാനും വലിയ ഗുണം നല്കുന്ന സംവിധാനമാണ് ഡാഷ്ബോര്‍ഡ് മോണിറ്ററിങ് സംവിധാനം എന്ന് വി പി ജോയ് പറഞ്ഞു. ഇ-ഗവേണന്‍സിന്റെ ഭാഗമായി സര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ 2019-ലാണ് ഗുജറാത്തില്‍ ഇത്തരമൊരു ഡാഷ്ബോര്‍ഡ് സംവിധാനം ആരംഭിച്ചത്. 21 വകുപ്പുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാനും ആവശ്യമായ മാറ്റങ്ങള്‍ വരുത്താനുമള്ള സൗകര്യവും ഇതിലുണ്ട് എന്നാണ് പറയുന്നത്.
ആറ്റിറ്റിയൂഡ്... ആറ്റിറ്റിയൂഡ്; പ്രിയാമണിയുടെ പുത്തന്‍ ചിത്രങ്ങള്‍ കണ്ടോ
ഡാഷ്ബോര്‍ഡ് മോണിറ്ററിങ് സംവിധാനം ഗുണപരമാണോ, ഇത് കേരളത്തിലും പ്രയോഗിക്കാന്‍ പറ്റുമോ എന്ന് പരിശോധിക്കലാണ് കേരള സംഘത്തിന്റെ ഗുജറാത്ത് യാത്രയുടെ പ്രധാന ലക്ഷ്യം. സംസ്ഥാനത്തിനും പരിഗണിക്കാവുന്ന ഒരു സംവിധാനമാണ് ഡാഷ്ബോര്‍ഡ് മോണിറ്ററിങ് സംവിധാനം എന്ന വിലയിരുത്തലിലാണ് കേരള സംഘമുള്ളത് എന്നാണ് റിപ്പോര്‍ട്ട്. ഗുജറാത്തിലെ ഉദ്യോഗസ്ഥരുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തിയ ശേഷം വെള്ളിയാഴ്ചയേ കേരള പ്രതിനിധി സംഘം മടങ്ങുകയുള്ളു.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications