ഹത്രാസില്‍ 'അന്താരാഷ്ട്ര ഗൂഢാലോചന' ! പുത്തന്‍ തിയ്യറിയുമായി യുപി പോലീസിന്റെ പ്രഥമ വിവര റിപ്പോര്‍ട്ട്
ദില്ലി: ഹത്രാസില്‍ 19 കാരി അതി ക്രൂരമായി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ പ്രതിരോധത്തിലാണിപ്പോള്‍. ഇതിനിടെ നിലവിലെ പ്രതിഷേധങ്ങളെ അട്ടിമറിയ്ക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
പ്രതിഷേധങ്ങള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ തെളിവ്. രാജ്യദ്രോഹത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ അന്താരാഷ്ട്ര ഗൂഢാലോചനയുണ്ടെന്നും പോലീസ് കണ്ടെത്തുന്നുണ്ട്. വിശദാംശങ്ങള്‍...

രാജ്യദ്രോഹം
ഹത്രാസ് പ്രതിഷേധത്തിനെതിരെ രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഹത്രാസിലെ ചാന്ദ്പ പോലീസ് സ്റ്റേഷനില്‍ ആണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആരുടേയും പേരുകള്‍ എഫ്ഐആറില്‍ ഇല്ലെന്നാണ് വിവരം.

രാജ്യാന്തര ഗൂഢാലോചന
ഹത്രാസ് പ്രതിഷേധങ്ങള്‍ക്ക് പിറകില്‍ രാജ്യാന്തര ഗൂഢാലോചന നടന്നിട്ടുണ്ടെന്നും എഫ്ഐആറില്‍ പറയുന്നുണ്ട്. ഇക്കാര്യം തങ്ങള്‍ കണ്ടെത്തിയിട്ടുണ്ട് എന്നാണ് എഫ്ഐആറില്‍ യുപി പോലീസ് പറയുന്നത്. എന്നാല്‍ ഇതിന്റെ മറ്റ് വിശദാംശങ്ങള്‍ ലഭ്യമല്ല.

എന്തിനുള്ള ഗൂഢാലോചന?
ജാതിയുടെ പേരില്‍ കലാപം ഉണ്ടാക്കാന്‍ അന്താരാഷ്ട്ര ഗൂഢാലോചന നടന്നു എന്നാണ് പറയുന്നത്. അതോടൊപ്പം മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപകീര്‍ത്തിപ്പെടുത്താനും ലക്ഷ്യമിട്ടിരുന്നു എന്നാണ് പോലീസ് എഫ്ഐആറില്‍ പറയുന്നത്.

ഒരു വെബ്സൈറ്റ്
ജസ്റ്റിസ് ഫോര്‍ ഹത്രാസ് വിക്ടിം (justiceforhathrasvictim.carr-d.co) എന്ന പേരില്‍ ഉള്ള വെബ്സൈറ്റ് നിലവില്‍ സര്‍ക്കാര്‍ നിരോധിച്ചു എന്നാണ് റിപ്പോര്‍ട്ട്. സുരക്ഷിതമായി, പോലീസിനെ ഒഴിവാക്കി എങ്ങനെ സമരം ചെയ്യാം എന്ന് വെബ്സൈറ്റില്‍ വിശദീകരിച്ചിരുന്നത്രെ. ഈ വെബ്സൈറ്റിനും ഗൂഢാലോചനയുമായി ബന്ധമുണ്ടെന്നാണ് ആരോപണം. എന്തായാലും വെബ്സൈറ്റ് ഇപ്പോള്‍ ലഭ്യമല്ല.

വലിയ കേസ്
പെണ്‍കുട്ടി അതി ക്രൂരമായി കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടതിനേക്കാള്‍ ഗൗരവത്തോടെയാണ് ഉത്തര്‍ പ്രദേശ് പോലീസ്, അതിനെതിരെയുണ്ടായ പ്രതിഷേധങ്ങളെ കാണുന്നത്. രാജ്യദ്രോഹം, സാമുദായിക സംഘര്‍ഷം, വര്‍ഗ്ഗീയ കലാപത്തിന് വേണ്ടിയുടെ ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ എല്ലാം ആണ് പ്രതിഷേധക്കാര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

നിരോധനനാജ്ഞ ലംഘിച്ചവര്‍
കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്ക് ആദ്യം ആര്‍ക്കും പ്രവേശനം അനുവദിച്ചിരുന്നില്ല. പ്രദേശത്ത് നിരോധനാജ്ഞയും പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇതേ സമയം പ്രദേശത്തെ സവര്‍ണ വിഭാഗം നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്തിയിരുന്നു. ഇതിനെതിരെ പോലീസ് നടപടിയെടുത്തില്ലെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications