Get Updates
Get notified of breaking news, exclusive insights, and must-see stories!

മകനേക്കാള്‍ ഉയര്‍ന്ന മാര്‍ക്ക്; അസൂയപൂണ്ട അമ്മ സഹപാഠിയെ വിഷം കൊടുത്ത് കൊന്നു, അറസ്റ്റ്

പുതുച്ചേരി: മകനേക്കാള്‍ നന്നായി പഠിച്ച ആണ്‍കുട്ടിയെ ശീതളപാനീയത്തില്‍ വിഷം നല്‍കി കൊലപ്പെടുത്തിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പുതുച്ചേരിയുടെ ഭാഗമായ കാരക്കലിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കാരയ്ക്കല്‍ നെഹ്റു നഗറിലെ സ്വകാര്യ സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയും രാജേന്ദ്രന്‍-മാലതി ദമ്പതികളുടെ മകനുമായ ബാല മണികണ്ഠന്‍ (13) ആണ് മരിച്ചത്. സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെയാണ്.

1

കാരക്കല്‍ സിറ്റി ഏരിയയിലെ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലാണ് രാജേന്ദ്രന്‍-മാലതി ദമ്പതികള്‍ താമസിക്കുന്നത്. ഇവരുടെ മകന്‍ ബാല മണികണ്ഠന്‍ (13) കാരയ്ക്കല്‍ നെഹ്റു നഗറിലെ സ്വകാര്യ സ്‌കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുകയായിരുന്നു. ഇന്നലെ പതിവുപോലെ സ്‌കൂളില്‍ പോയിരുന്നു.

2

മികച്ച ആരോഗ്യത്തിന് ഒരു ദിവസം എത്ര ചുവടു നടക്കണം? അറിയണം ഇക്കാര്യങ്ങള്‍

രാവിലെ 11 മണിയോടെ സ്‌കൂള്‍ ഗേറ്റിനടുത്ത് എത്തിയ ഒരു സ്ത്രീ സെക്യൂരിറ്റി ജീവനക്കാരനോട് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ബാല മണികണ്ഠന് ശീതളപാനീയം നല്‍കാന്‍ ആവശ്യപ്പെട്ടു. ഉടനെ ക്ലാസ് മുറിയിലുണ്ടായിരുന്ന ബാല മണികണ്ഠന് കൊടുത്തു. ലഘുഭക്ഷണ സമയത്താണ് ബാല മണികണ്ഠന്‍ ശീതളപാനീയം കുടിച്ചത്.

3

ഇന്നലെ സ്‌കൂള്‍ വാര്‍ഷികമായതിനാല്‍ ഉച്ചയോടെ എല്ലാ വിദ്യാര്‍ഥികള്‍ക്കും അവധി നല്‍കി വീട്ടിലേക്ക് പോയിരുന്നു. ബാല മണികണ്ഠന്‍ വീട്ടില്‍ എത്തിയപ്പോള്‍ തന്നെ ഛര്‍ദ്ദിച്ചു. ഇത് കണ്ട രക്ഷിതാക്കള്‍ ഉടന്‍ തന്നെ കാരയ്ക്കല്‍ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. അവിടെ ചികിത്സ നല്‍കി. കുട്ടി എവിടെ നിന്നാണ് ശീതള പാനീയം കഴിച്ചതെന്ന് ഡോക്ടര്‍മാര്‍ ചോദിച്ചു.

4

ഇതിനിടെ ശീതളപാനീയം നല്‍കിയത് ആരാണെന്ന് അന്വേഷിച്ചു.തുടര്‍ന്നാണ് സ്‌കൂളിലെ വാച്ച്മാന്‍ ഒരു സ്ത്രീ വന്ന് കൊടുത്തതായി അറിയിച്ചത്. ഇതേത്തുടര്‍ന്ന് സ്‌കൂളിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സഹപാഠിയുടെ അമ്മയാണെന്ന് മനസിലായത്. വിക്ടോറിയ എന്ന സ്ത്രീയാണ് കുട്ടിക്ക് ജ്യൂസ് നല്‍കാന്‍ സുരക്ഷ ജീവനക്കാരെ എല്‍പ്പിച്ചത്.

5

അജിത്തിനൊപ്പം ലഡാക്കിലേക്ക്, മഞ്ജു..ചേച്ചി..അടിച്ചു പൊളിക്കുകയാണല്ലോ എന്ന് ആരാധകർ, വൈറൽ ചിത്രങ്ങൾ

സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കള്‍ കാരക്കല്‍ പൊലീസില്‍ പരാതി നല്‍കി. എട്ടാം ക്ലാസ് വിദ്യാര്‍ഥിയുടെ മാതാവ് സഹായറാണി വിക്ടോറിയ (42) ശീതളപാനീയം നല്‍കിയതായി തെളിഞ്ഞതോടെ പൊലീസ് ഇവരെ പിടികൂടി ചോദ്യം ചെയ്തു. അന്വേഷണത്തില്‍ പരസ്പര വിരുദ്ധമായ വിവരങ്ങളാണ് ഇവര്‍ ആദ്യം നല്‍കിയത്.

6

ശീതളപാനീയമല്ല ബിസ്‌ക്കറ്റ് മാത്രമാണ് നല്‍കിയതെന്നും അവര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇയാള്‍ ശീതളപാനീയം നല്‍കിയതായി സിസിടിവി ദൃശ്യങ്ങള്‍ സ്ഥിരീകരിച്ചതോടെ പൊലീസിന് കാര്യങ്ങള്‍ എളുപ്പമായി. ബാല മണികണ്ഠന്‍ സഹായറാണിയുടെ മകനേക്കാള്‍ നന്നായി പഠിക്കുന്നുണ്ടെന്നും നിലവിലെ പരീക്ഷയില്‍ ഒന്നാം സ്ഥാനം നേടിയിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തി.

7

തന്റെ മകന്‍ ക്ലാസില്‍ ഒന്നാമതായി വരാന്‍ വേണ്ടിയാണ് ബാലമണികണ്ഠനെ കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി. കാരയ്ക്കല്‍ സിറ്റി പോലീസ് സകയറാണി വിക്ടോറിയയെ (42) കൊലക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചികിത്സയിലിരിക്കെ രാത്രിയോടെയാണ് മണികണ്ഠന്‍ മരിച്ചത്. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് കാരക്കല്‍ എസ് പി ഉത്തരവിട്ടിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+