Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗ്യാൻവാപി കേസടക്കം വാദിച്ച മുതിർന്ന അഭിഭാഷകരെ പുറത്താക്കി ഹിന്ദു സംഘടന

ലഖ്നൗ; മുതിർന്ന അഭിഭാഷകരും അച്ഛനും മകനും ആയ ഹരിശങ്കർ ജെയിനും വിഷ്ണു ശങ്കർ ജെയിനും ഇനി തങ്ങൾക്കായി കേസ് വാദിക്കില്ലെന്ന് വിശ്വ വേദിക് സനാതൻ സംഘ് (വിവിഎസ്എസ്). സംഘടനയുടെ പ്രസിഡന്റ് ജിതേന്ദ്ര സിംഗ് വിശൻ ആണ് ചൊവ്വാഴ്ച ഇക്കാര്യം വെളിപ്പെടുത്തിയത്. കാശി വിശ്വനാഥുമായി ബന്ധപ്പെട്ട സമീപകാല കേസുകളിലും വാരാണസിയിലെ ഗ്യാൻവാപി പള്ളി കേസിലും ഈ തീരുമാനം ബാധകമായിരിക്കുമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ തീരുമാനത്തിന് പിന്നിലെ കാരണം എന്താണെന്ന് വെളിപ്പെടുത്താൻ സംഘടന തയ്യാറായിട്ടില്ല. "രാജ്യത്തുടനീളമുള്ള വിവിധ കോടതികളിൽ ഞങ്ങൾ ഫയൽ ചെയ്ത എല്ലാ കേസുകളിൽ നിന്നും അഭിഭാഷകരായ ഹരിശങ്കർ ജെയിന്റെയും വിഷ്ണു ശങ്കർ ജെയിന്റെയും റദ്ദാക്കാൻ ഞങ്ങൾ തീരുമാനിച്ചു." എന്ന് മാത്രമാണ് ഇവർ അറിയിച്ചിരിക്കുന്നത്. രാജ്യത്തെ വിവിധ കോടതികളിലായി 50-ലധികം കേസുകളാണ് വി.വി.എസ്.എസ് ഫയൽ ചെയ്തിരിക്കുന്നത്. ഇതിൽ ഏഴെണ്ണം ഗ്യാൻവാപി കേസുമായി ബന്ധപ്പെട്ടതാണ്. ഗ്യാൻവാപി മസ്ജിദുമായി ബന്ധപ്പെട്ട് വിവിഎസ്എസ് സമർപ്പിച്ച ഏറ്റവും പുതിയ ഹർജിയിൽ മുസ്ലീങ്ങളെ സമുച്ചയത്തിൽ പ്രവേശിക്കുന്നത് നിരോധിക്കണമെന്നും പ്രദേശം മുഴുവൻ ഹിന്ദുക്കൾക്ക് നൽകണമെന്നും ആണ് ആവശ്യപ്പെട്ടിരിക്കുന്നത്.

lawyersharishankarjainandvishnujain

വീഡിയോഗ്രാഫി സർവേയിൽ ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിൽ നിന്ന് ഒരു ശിവലിംഗം കണ്ടെത്തിയതായി അവകാശപ്പെട്ടതിനെ തുടർന്നാണ് ഇവർ പുതിയ ഹർജികൾ സമർപ്പിച്ചത്. നിലവിൽ ലഖ്‌നൗവിലെ ടീലെ വാലി മസ്ജിദ്, ആഗ്രയിലെ താജ്മഹൽ, മഥുരയിലെ ഷാഹി ഈദ്ഗാ തുടങ്ങി അഞ്ചോളം കേസുകളിൽ ഹരിശങ്കർ ജെയിനും വിഷ്ണു ശങ്കർ ജെയിനും ആയിരുന്നു വിവിഎസ്എസിനായി വാദിച്ചുകൊണ്ടിരുന്നത്. അതേ സമയം ഗ്യാൻവാപി മസ്ജിദിൽ നടത്തിയ സർവ്വേയുമായി ബന്ധപ്പെട്ട വിഡിയോകളും ഫോട്ടോകളും പരസ്യപ്പെടുത്തരുതെന്ന് വാരണാസി ജില്ലാ കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടു. കോടതിയുടെ അനുമതിയില്ലാതെ ചിത്രങ്ങളും ദൃശ്യങ്ങളും പ്രസിദ്ധീകരിക്കരുതെന്നാണ് ഉത്തരവിൽ പറയുന്നത്.

സർവേ റിപ്പോർട്ടിലെ വിവരങ്ങളും ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവിടാൻ അനുവദിക്കണമെന്ന് കേസിലെ ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതിനെ മസ്ജിദ് പരിപാലന സമിതി ശക്തമായി എതിർത്തു. തുടർന്നാണ് കേസിലെ വൈകാരികത കണക്കിലെടുത്ത് ഹർജിക്കാരുടെ ആവശ്യം തള്ളി കോടതി ഉത്തരവിറക്കിയത്. സർവേ റിപ്പോർട്ടിന്റെയും ദൃശ്യങ്ങളുടെയും പകർപ്പ് വിവിധ കക്ഷികൾക്കു കോടതി നൽകിയിരുന്നു. റിപ്പോർട്ടിനോടുള്ള എതിർപ്പ് അറിയിക്കാനാണ് അവ നൽകിയതെന്നും മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെന്നും കോടതി വ്യക്തമാക്കി.

അതിഥി... എന്നും ഓരേ പൊളിയാണ്; പുത്തന്‍ ലുക്ക് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+