ഉത്തർ പ്രദേശിൽ വിവാഹ ക്ഷണക്കത്ത് വിതരണം ചെയ്യാനെത്തിയ പെൺകുട്ടിയ തട്ടിക്കൊണ്ടുപോയി ബലാൽസംഘം ചെയ്തു
ലഖ്നൗ: ഉത്തർ പ്രദേശിൽ സ്വന്തം വിവാഹ ക്ഷണക്കത്ത് വിതരണം ചെയ്യാൻ പോകുന്നതിനിടെ പെൺകുട്ടിയെ മൂന്ന് പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതായി ആരോപണം. ഝാൻസി ജില്ലയിലെ പതിനെട്ടുകാരിയാണ് ആരോപണവുമായി രം ഗത്ത് വന്നിരിക്കുന്നത്. പ്രതികൾ തന്നെ ഒരു രാഷ്ട്രീയ പാർട്ടി നേതാവിന്റെ അടുത്തേക്ക് കൊണ്ടുപോയി. പിന്നീട് മധ്യപ്രദേശിലെ മറ്റൊരാളോടൊപ്പം താമസിക്കാൻ നിർബന്ധിച്ചതായും യുവതി ആരോപിച്ചതായി തിങ്കളാഴ്ച പോലീസ് പറഞ്ഞു.
ഏപ്രിൽ 21ന് നടക്കാനിരിക്കുന്ന തന്റെ വിവാഹത്തിന്റെ ക്ഷണക്കത്ത് വിതരണം ചെയ്യാൻ പോകവെ ഏപ്രിൽ 18നാണ് ഈ പെൺകുട്ടി മൂന്ന് യുവാക്കളിനാൽ ആക്രമിക്കപ്പെടുന്നത്. തട്ടിക്കൊണ്ട് പോയതിന് ശേഷം തന്നെ കുറച്ച് ദിവസത്തേക്ക് വിവിധ സ്ഥലങ്ങളിൽ പാർപ്പിച്ചു. പിന്നീട് ഝാൻസിയിൽ തിരിച്ചെത്തിച്ച് ഒരു നേതാവിന് കൈമാറിയെന്നും അവർ ആരോപിച്ചു. തുടർന്ന് യുവതിയെ മദ്ധ്യപ്രദേശിലെ ദാതിയ ഗ്രാമത്തിലേക്ക് മറ്റൊരാളോടൊപ്പം താമസിപ്പിക്കാൻ അയച്ചു. എന്നും പെൺകുട്ടി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.

ഇവിടെ വെച്ച് എങ്ങനെയോ ഈ പൺകുട്ടി തന്റെ പിതാവുമായി ഫോണിൽ ബന്ധപ്പെട്ടു. ഇതേ തുടർന്നാണ് പോലീസിന്റെ സഹായത്തോടെ ഈ പെൺകുട്ടിയെ മധ്യപ്രദേശിലെത്തി രക്ഷപ്പെടുത്തിയത്. തന്നെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് ചിലർക്ക് കാഴ്ച വെച്ചതിന് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസെടുത്ത് മജിസ്‌ട്രേറ്റിന് മുമ്പാകെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് തെഹ്‌റോളി സർക്കിൾ ഓഫീസർ അനുജ് സിംഗ് പറഞ്ഞു. വിഷയം ഗൗരവമായി അന്വേഷിക്കുകയാണെന്നും കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്ത് സ്ത്രികൾക്കെതിരായ ആക്രമണം ഏറ്റവും കൂടുതൽ നടക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് ഉത്തർ പ്രദേശ്. അടുത്തിടെ പ്രായപൂർത്തിയാകാത്ത സ്വന്തം മകളെ ബലാൽസംഘം ചെയ്ത പിതാവിന്റെ കേസ് ഉത്തർ പ്രദേശിലെ ബുലങ്ഷഹറിൽ നിന്ന് റിപ്പോർട്ട് ചെയ്തിരുന്നു. പതിനഞ്ചോളം ദിവസം ഈ പിതാവ് മകളെ ലൈം ഗീകമായി ഉപദ്രവിച്ചു എന്നാണ് പരാതിയിൽ പറഞ്ഞിരുന്നു. പോലീസ് കേസെടുത്തതിനെ തുടർന്ന് ഇയാൾ ഒളിവിൽ പോയിരുന്നു. സമാനമായ സംഭവം ബീഹാറിലെ സമസ്തിപൂർ ജില്ലയിൽ നിന്നും കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു. പോലീസ് കേസെടുക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് ഇരയായ പെൺകുട്ടി പിതാവ് തന്നെ പീഡിപ്പിക്കുന്നതിനെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പുറത്ത് വിടുകയായിരുന്നു. ഇതേ തുടർന്നാണ് പോലീസ് കേസെടുക്കാൻ തയ്യാറായത്.
-
കണക്കുകൂട്ടലെല്ലാം തെറ്റിച്ച് സ്വര്‍ണം.. ഇന്ത്യയില്‍ വിലയില്‍ കുത്തനെ ഇടിവ് പതിവില്ലാത്തത്; കാരണമെന്ത്? -
കൊച്ചി മെട്രോയിൽ ജോലി ഒഴിവ്; 1.20 ലക്ഷം വരെ ശമ്പളം..സ്ഥിര നിയമനം...ഇപ്പോൾ തന്നെ അപേക്ഷിക്കൂ -
കൊറിയ കളത്തിലിറങ്ങി... പത്ത് കൊല്ലത്തിന് ശേഷം ആദ്യമായി സ്വര്‍ണം വാങ്ങി; വില ഇനിയെങ്ങോട്ട്! -
'വിജയ് തൃഷയുടെ വെറും കളിപ്പാവ, സംഗീതയുടെ കുടുംബ ജീവിതം തകർത്തത് ഇരുവരും തമ്മിലെ വഴിവിട്ട ബന്ധം'; സുചിത്ര -
ഭൂമി ഇടപാടില്‍ സാമ്പത്തിക ലാഭം ഉണ്ടാകും, കുടുംബത്തില്‍ സമാധാനം, സുഖഭോഗങ്ങള്‍ വര്‍ധിക്കും, നാൾഫലം -
സ്വര്‍ണവില ഇന്നും കുറഞ്ഞു; പ്രവചനങ്ങള്‍ തെറ്റിയോ, ആശ്വാസം വേണ്ട, ഇന്നത്തെ പവന് വില -
സാധാരണക്കാരന്റെ ബജറ്റിൽ ഐഫോൺ; വിപണി പിടിക്കാൻ 17e എത്തി -
ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റവും ശമ്പളവര്‍ദ്ധനവും, ഏതു കാര്യത്തിലും ഭാഗ്യാനുഭവങ്ങള്‍, ധനജ്യോതിഷം -
എറണാകുളം പഴയ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് ശാപമോക്ഷം; 1.88 കോടി രൂപ ചിലവിൽ നവീകരിച്ചു -
ബിഗ് ബോസ് വിജയിയാകണമെന്ന് ആറ്റുകാലമ്മയോട് പ്രാര്‍ത്ഥിച്ചിട്ടില്ല; ഇപ്രാവശ്യവും ഒരു ആഗ്രഹമുണ്ട് -
'ലോക ജനതയെ കൊന്ന് ഇസ്ലാമിക ശരീഅത് നടപ്പാക്കാനായിരുന്നു ഇറാൻ്റെ ലക്ഷ്യം,യുഎസും ഇസ്രായേലും ചെയ്തതിൽ തെറ്റില്ല' -
സ്വര്‍ണവില ഇന്നും ഇടിഞ്ഞു വീണു; ഇതാണ് കാരണം, ആഭരണം വാങ്ങുന്നവര്‍ക്ക് ഇന്ന് ബുക്ക് ചെയ്യാം












Click it and Unblock the Notifications