ഉത്തർ പ്രദേശിൽ വിവാഹ ക്ഷണക്കത്ത് വിതരണം ചെയ്യാനെത്തിയ പെൺകുട്ടിയ തട്ടിക്കൊണ്ടുപോയി ബലാൽസംഘം ചെയ്തു
ലഖ്നൗ: ഉത്തർ പ്രദേശിൽ സ്വന്തം വിവാഹ ക്ഷണക്കത്ത് വിതരണം ചെയ്യാൻ പോകുന്നതിനിടെ പെൺകുട്ടിയെ മൂന്ന് പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതായി ആരോപണം. ഝാൻസി ജില്ലയിലെ പതിനെട്ടുകാരിയാണ് ആരോപണവുമായി രം ഗത്ത് വന്നിരിക്കുന്നത്. പ്രതികൾ തന്നെ ഒരു രാഷ്ട്രീയ പാർട്ടി നേതാവിന്റെ അടുത്തേക്ക് കൊണ്ടുപോയി. പിന്നീട് മധ്യപ്രദേശിലെ മറ്റൊരാളോടൊപ്പം താമസിക്കാൻ നിർബന്ധിച്ചതായും യുവതി ആരോപിച്ചതായി തിങ്കളാഴ്ച പോലീസ് പറഞ്ഞു.
ഏപ്രിൽ 21ന് നടക്കാനിരിക്കുന്ന തന്റെ വിവാഹത്തിന്റെ ക്ഷണക്കത്ത് വിതരണം ചെയ്യാൻ പോകവെ ഏപ്രിൽ 18നാണ് ഈ പെൺകുട്ടി മൂന്ന് യുവാക്കളിനാൽ ആക്രമിക്കപ്പെടുന്നത്. തട്ടിക്കൊണ്ട് പോയതിന് ശേഷം തന്നെ കുറച്ച് ദിവസത്തേക്ക് വിവിധ സ്ഥലങ്ങളിൽ പാർപ്പിച്ചു. പിന്നീട് ഝാൻസിയിൽ തിരിച്ചെത്തിച്ച് ഒരു നേതാവിന് കൈമാറിയെന്നും അവർ ആരോപിച്ചു. തുടർന്ന് യുവതിയെ മദ്ധ്യപ്രദേശിലെ ദാതിയ ഗ്രാമത്തിലേക്ക് മറ്റൊരാളോടൊപ്പം താമസിപ്പിക്കാൻ അയച്ചു. എന്നും പെൺകുട്ടി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.

ഇവിടെ വെച്ച് എങ്ങനെയോ ഈ പൺകുട്ടി തന്റെ പിതാവുമായി ഫോണിൽ ബന്ധപ്പെട്ടു. ഇതേ തുടർന്നാണ് പോലീസിന്റെ സഹായത്തോടെ ഈ പെൺകുട്ടിയെ മധ്യപ്രദേശിലെത്തി രക്ഷപ്പെടുത്തിയത്. തന്നെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് ചിലർക്ക് കാഴ്ച വെച്ചതിന് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസെടുത്ത് മജിസ്‌ട്രേറ്റിന് മുമ്പാകെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് തെഹ്‌റോളി സർക്കിൾ ഓഫീസർ അനുജ് സിംഗ് പറഞ്ഞു. വിഷയം ഗൗരവമായി അന്വേഷിക്കുകയാണെന്നും കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്ത് സ്ത്രികൾക്കെതിരായ ആക്രമണം ഏറ്റവും കൂടുതൽ നടക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് ഉത്തർ പ്രദേശ്. അടുത്തിടെ പ്രായപൂർത്തിയാകാത്ത സ്വന്തം മകളെ ബലാൽസംഘം ചെയ്ത പിതാവിന്റെ കേസ് ഉത്തർ പ്രദേശിലെ ബുലങ്ഷഹറിൽ നിന്ന് റിപ്പോർട്ട് ചെയ്തിരുന്നു. പതിനഞ്ചോളം ദിവസം ഈ പിതാവ് മകളെ ലൈം ഗീകമായി ഉപദ്രവിച്ചു എന്നാണ് പരാതിയിൽ പറഞ്ഞിരുന്നു. പോലീസ് കേസെടുത്തതിനെ തുടർന്ന് ഇയാൾ ഒളിവിൽ പോയിരുന്നു. സമാനമായ സംഭവം ബീഹാറിലെ സമസ്തിപൂർ ജില്ലയിൽ നിന്നും കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു. പോലീസ് കേസെടുക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് ഇരയായ പെൺകുട്ടി പിതാവ് തന്നെ പീഡിപ്പിക്കുന്നതിനെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പുറത്ത് വിടുകയായിരുന്നു. ഇതേ തുടർന്നാണ് പോലീസ് കേസെടുക്കാൻ തയ്യാറായത്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications