ഗുരുദ്വാര ആക്രമണത്തിന് പിന്നില്‍ ഐസിസ്; സിഖുകാര്‍ക്കും ഹിന്ദുക്കള്‍ക്കും വിസ നല്കി ഇന്ത്യ
ന്യൂഡല്‍ഹി: കാബൂളിലെ സിഖ് ഗുരുദ്വാരക്ക് നേരെ ആക്രമണമുണ്ടായ പശ്ചാത്തലത്തില്‍ അഫ്ഗാനില്‍ നിന്നുള്ള സിഖ്, ഹിന്ദു വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഇ-വിസ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. നൂറിലധികം പേര്‍ക്കാണ് വിസ അനുവദിച്ചതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. കാബൂളിലെ ഗുരുദ്വാരയില്‍ ശനിയാഴ്ച ആക്രമമണുണ്ടായത്. ഒരു സിഖുകാരന് ഉള്‍പ്പെടെ രണ്ടു പേര് കൊല്ലപ്പെട്ടു. നിരവധി സ്ഫോടനങ്ങളാണ് കഴിഞ്ഞ ദിവസം കാബൂളിലുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐസിസ് ഏറ്റെടുത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപി നേതാവ് നുപുര്‍ ശര്‍മ പ്രവാചകനെ അവഹേളിച്ചതിന് പ്രതികാരമായിട്ടാണ് ആക്രമണം നടത്തിയതെന്നും റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐസിസ് ഏറ്റെടുത്തതായി അമാഖ് വെബ്സൈറ്റില്‍ വിവരം വന്നുവെന്നാണ് വാര്‍ത്തകള്‍. ഹിന്ദുക്കളെയും സിഖുകാരെയും ലക്ഷ്യമിട്ടായിരുന്നുവത്രെ ആക്രമണം. ഒരു ഗാര്‍ഡും സിഖുകാരനുമാണ് കൊല്ലപ്പെട്ടത്. ഏഴ് പേര്‍ക്ക് പരിക്കേറ്റിരുന്നു. അക്രമികള്‍ ഗുരുദ്വാരയില്‍ കടന്ന ഉടനെ ഒരു ഗ്രനേഡ് പൊട്ടിച്ചു. ഇത് തീപിടിക്കാന്‍ കാരണമായെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് അബ്ദുല്‍ നാഫി താകൂര്‍ പറഞ്ഞു. ആഭ്യന്തര കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് താലിബാന് ഭരണകൂടം വ്യക്തമാക്കിയിരുന്നു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് അഫ്ഗാനിസ്താന്. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ സഹായത്തോടെയാണ് മുന്നോട്ട് പോകുന്നത്. മാനുഷിക സഹായങ്ങള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് അടുത്തിടെ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ കാബൂളിലെത്തിയിരുന്നു. താലിബാന് നേതാക്കളുമായി ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി. ആദ്യമായിട്ടാണ് താലിബാനുമായി ഔദ്യോഗിക ചര്‍ച്ച ഇന്ത്യ നടത്തിയത്. കാബൂളിലെ ഇന്ത്യന്‍ എംബസി വീണ്ടും തുറക്കുന്നതും ചര്‍ച്ചയായി. താലിബാന് അധികാരം പിടിച്ച കഴിഞ്ഞ ആഗസ്റ്റില്‍ അടച്ചതാണ് എംബസി. ചര്‍ച്ചകള്‍ക്ക് ശേഷം ഉദ്യോഗസ്ഥര്‍ മടങ്ങിയ പിന്നാലെയാണ് ഗുരുദ്വാരക്ക് നേരെ ആക്രമണമുണ്ടായത്.
ഐസിസിനെതിരായ പോരാട്ടം ശക്തമാക്കുമെന്ന് നേരത്തെ താലിബാന് അറിയിച്ചിരുന്നു. എങ്കിലും ഐസിസ് ആക്രമണം തുടരുകയാണ്. ഒരുകാലത്ത് അഞ്ച് ലക്ഷത്തോളം സിഖുകാര്‍ അഫ്ഗാനിലുണ്ടായിരുന്നു. ഇപ്പോള്‍ അത് ആയിരത്തില്‍ താഴെയാണ്. ഒട്ടേറെ സിഖുകാര്‍ ഇന്ത്യയിലേക്ക് വരുന്നതിന് ശ്രമിക്കുന്നുണ്ട്. ചിലര്‍ കാബൂളിലെ ക്യാമ്പിലാണ്. പലരും ഇന്ത്യയില്‍ നിന്നുള്ള വിസയ്ക്ക് വേണ്ടി അപേക്ഷ സമര്‍പ്പിച്ചിരുന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നടപടികള്‍ വേഗത്തിലാക്കുകയും നൂറിലധികം പേര്‍ക്ക് ഇ-വിസ അനുവദിക്കുകയും ചെയ്തുവെന്നാണ് വാര്‍ത്തകള്‍.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications