തീരുവയുമായി ബന്ധപ്പെട്ട വിഷയത്തിൽ യുഎസുമായി ധാരണ ആയിട്ടില്ല; ട്രംപിന്റെ അവകാശവാദം തള്ളി ഇന്ത്യ
ന്യൂഡൽഹി: തീരുവയുമായി ബന്ധപ്പെട്ട വിഷയത്തിൽ യുഎസുമായി ഇതുവരെ ധാരണയിൽ എത്തിയിട്ടില്ലെന്നും ചർച്ചകൾ പുരോഗമിക്കുകയാണെന്നും വ്യക്തമാക്കി ഇന്ത്യ. തീരുവ കുറയ്ക്കാൻ ഇന്ത്യ സമ്മതിച്ചുവെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം വന്ന് ദിവസങ്ങൾക്ക് ശേഷമാണ് ഇക്കാര്യത്തിൽ ഇന്ത്യ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ട്രംപിന്റെ നിലപാട് തള്ളുന്നതാണ് കേന്ദ്രത്തിന്റെ പുതിയ പ്രസ്‌താവന.
വാണിജ്യ സെക്രട്ടറി സുനിൽ ബർത്ത്‌വാൾ വിദേശകാര്യ പാർലമെന്ററി സ്‌റ്റാൻഡിംഗ് കമ്മിറ്റിയെയാണ് ഇക്കാര്യം അറിയിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര കരാറിനെക്കുറിച്ച് ചർച്ചകൾ ഇപ്പോഴും തുടരുകയാണെന്ന് ബർത്ത്‌വാൾ പറഞ്ഞു. ഇന്ത്യ തീരുവ കുറയ്ക്കാൻ സമ്മതിച്ചുവെന്ന ട്രംപിന്റെ വാദത്തെക്കുറിച്ച് പ്രതിപക്ഷ അംഗങ്ങൾ അദ്ദേഹത്തോട് ചോദ്യം ഉയർത്തിയിരുന്നു.

കോൺഗ്രസ് എംപി ശശി തരൂർ അധ്യക്ഷനായ കമ്മിറ്റിയെയാണ് വാണിജ്യ സെക്രട്ടറി ഇക്കാര്യം അറിയിച്ചത്. അമേരിക്കൻ പ്രസിഡന്റ് ആവർത്തിച്ച് ഉന്നയിക്കുന്ന ഈ വിഷയം പരിഹരിക്കാൻ സെപ്റ്റംബർ വരെ കേന്ദ്ര സർക്കാർ സമയം തേടിയിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതോടെയാണ് ട്രംപ് പറഞ്ഞതിൽ വാസ്‌തവമില്ലെന്ന പ്രചാരണം ശക്തമാവുന്നത്.
ഇന്ത്യ സ്വതന്ത്ര വ്യാപാരത്തെ പിന്തുണയ്ക്കുന്നുണ്ടെന്നും അതിലൂടെ ഉദാരവൽക്കരണം ആഗ്രഹിക്കുന്നുണ്ടെന്നും ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം വർധിപ്പിക്കുമെന്നും ബർത്ത്‌വാൾ കമ്മിറ്റിയോട് അറിയിച്ചു. തീരുവ യുദ്ധം ഒരു ഒന്നിനും ഉപകരിക്കില്ലെന്നും, യുഎസ് ഉൾപ്പെടെ ആരെയും സഹായിക്കില്ലെന്നും, സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞതായാണ് റിപ്പോർട്ടുകൾ.
കാനഡയും മെക്‌സിക്കോയും ചെയ്‌തതുപോലെ ഇന്ത്യയും തീരുവകൾക്കെതിരെ ശബ്‌ദമുയർത്താത്തത് എന്തുകൊണ്ടാണെന്ന് കമ്മിറ്റി അംഗങ്ങൾ ചോദിച്ചിരുന്നു. എന്നാൽ ഇരു രാജ്യങ്ങളുമായി യുഎസിന് സുരക്ഷാ ആശങ്കകളും അതിർത്തി കുടിയേറ്റ പ്രശ്‌നങ്ങളും ഉള്ളതിനാൽ രണ്ടും താരതമ്യം ചെയ്യാൻ സാധിക്കില്ലെന്നായിരുന്നു വാണിജ്യ സെക്രട്ടറിയുടെ മറുപടി.
ആഭ്യന്തര സമ്പദ്‌വ്യവസ്ഥയ്ക്ക് നിർണായകമായ ഏതൊരു വ്യവസായത്തെയും ഇന്ത്യ സംരക്ഷിക്കുമെന്ന് വാണിജ്യ സെക്രട്ടറി എടുത്തു പറഞ്ഞു. വികസ്വര രാജ്യങ്ങൾക്ക് എല്ലാത്തിനും അവരുടെ തീരുവകൾ കുറയ്ക്കാൻ കഴിയില്ലെന്നും ബർത്ത്‌വാൾ പറഞ്ഞു. ഉഭയകക്ഷി വ്യാപാര കരാറിലൂടെ മാത്രമേ തീരുവ വിഷയം പരിഹരിക്കൂവെന്നും വാണിജ്യ സെക്രട്ടറി വ്യക്തമാക്കിയിരുന്നു.
'ഇന്ത്യ നമ്മിൽ നിന്ന് വൻതോതിലുള്ള തീരുവ ഈടാക്കുന്നു, ഇന്ത്യയിൽ ഒന്നും വിൽക്കാൻ പോലും കഴിയാത്തത്ര വലിയ തുകയാൻ അത്. നമ്മൾ വളരെ കുറച്ച് മാത്രമേ ബിസിനസ് നടത്തുന്നുള്ളൂ. എന്തായാലും അവർ സമ്മതിച്ചിട്ടുണ്ട്. അവർ ചെയ്‌ത കാര്യങ്ങൾ ഒടുവിൽ ആരോ അവരെ തുറന്നുകാട്ടുന്നതിനാൽ അവർ ഇപ്പോൾ അവരുടെ തീരുവ ഗണ്യമായി കുറയ്ക്കാൻ ആഗ്രഹിക്കുന്നു' എന്നായിരുന്നു ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഈ അവകാശവാദം തള്ളിക്കൊണ്ട് ഇന്ത്യ വരുന്നത്.
-
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
ബെംഗളൂരു പെരിഫെറൽ റിംഗ് റോഡ് അഥവാ ബിബിസി വൈകും; ടെൻഡർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സിബിഎസ്ഇ പത്താം ക്ലാസ് ഫലം കാത്തിരിക്കുകയാണോ? ഡിജിലോക്കർ, ഉമാങ് എന്നിവയിൽ മികച്ചത് അറിയാം -
ബെംഗളൂരു വന്ദേഭാരത് സ്ലീപ്പറില്‍ 6 മണിക്കൂര്‍ ലാഭം; ടിക്കറ്റ് നിരക്ക് 2500 രൂപ, രാത്രി 9 മണിക്ക് പുറപ്പെടും -
തുര്‍ക്കി പ്ലാന്‍ ബി വിജയത്തിലേക്ക്; ഇസ്താംബൂള്‍ കനാല്‍ ലോക ചിത്രം മാറ്റും, സൗദി അറേബ്യക്ക് റോളില്ല -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
പെട്രോളിന് 18 രൂപയും ഡീസലിന് 35 രൂപയും കൂടും; എണ്ണക്കമ്പനികള്‍ വന്‍ നഷ്ടത്തിലെന്ന് റിപ്പോര്‍ട്ട് -
വിഷു കഴിഞ്ഞാല്‍ പിന്നെ നല്ലകാലം; ഈ രാശിക്കാരുടെ ശുക്രനുദിക്കാന്‍ പോകുന്നു! നിങ്ങളുമുണ്ടോ? -
ജോര്‍ജ് കുര്യനും എല്‍ മുരുകനും; മധ്യപ്രദേശില്‍ ചൂടേറിയ ചര്‍ച്ച, കസേര കാത്ത് ബിജെപി നേതാക്കള്‍












Click it and Unblock the Notifications