പാകിസ്താനെ ഞെട്ടിച്ച് ഇന്ത്യന്‍ പട്ടാളം; ടാങ്ക് വേധ മിസൈല്‍ ഉപയോഗിച്ച് തിരിച്ചടി,ദൃശ്യങ്ങള്‍ പുറത്ത്
ദില്ലി: വെടിനിര്‍ത്തല്‍ കരാര്‍ തുടര്‍ച്ചയായി ലംഘിക്കുകയും നുഴഞ്ഞു കയറ്റക്കാരെ സഹായിക്കുകയും ചെയ്യുന്ന പാകിസ്താന് പട്ടാളത്തിന് അപ്രതീക്ഷിത തിരിച്ചടി നല്കി ഇന്ത്യന്‍ പട്ടാളം. പാകിസ്താന് നീക്കത്തിനു നേരെ ഇന്ത്യ ടാങ്ക് വേധ മിസൈല്‍ ഉപയോഗിച്ച് തിരിച്ചടിച്ചു. ശക്തായ ഷെല്ലാക്രമണവും ഇന്ത്യയുടെ ഭാഗത്ത് നിന്നും ഉണ്ടായി.
ഇന്തന്‍ പട്ടാളം ടാങ്ക് വേധ മിസൈല്‍ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐ പുറത്തുവിട്ടിട്ടുണ്ട്. കുപാവാര സെക്ടറിന് എതിര്‍വശത്തുള്ള പാക് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെയാണ് ഇന്ത്യ തിരിച്ചടിച്ചതെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിശദാംശങ്ങളിലേക്ക്..

ശക്തമായ താക്കീത്
ഫെബ്രുവരിയില മൂന്നാമത്ത ആഴ്ച്ച നടത്തിയ ആക്രമണത്തിന്റ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. വെടിനിര്‍ത്തല്‍ കരാര്‍ തുടര്‍ച്ചയായി ലംഘിച്ച് ഇന്ത്യയിലേക്ക് കടക്കാന്‍ നുഴഞ്ഞുകയറ്റക്കാരെ സഹായിക്കുന്ന പാകിസ്താന് നിലപാടിനുള്ള ശക്തമായ താക്കീതാണ് മിസൈല്‍ ആക്രമണമെന്ന് സൈനിക കേന്ദ്രങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

പാക് പ്രകോപനം
ഇന്ത്യയുടെ ഈ തിരിച്ചടിക്ക് പിന്നാലെ ഈ മാസം മുന്നാം തിയതിയും പാകിസ്താന്റെ ഭാഗത്ത് നിന്നും പ്രകോപനം ഉണ്ടായി. തുടര്‍ന്ന് ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഒന്നര മണിക്കൂറിലേറെ നീണ്ട് നിന്ന പ്രത്യാക്രമണം നടന്നിരുന്നു. ഇന്ത്യന്‍ തിരിച്ചടിയില്‍ ഒരു പാക് സൈനികള്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

646 തവണ
ഈ വര്‍ഷം ജനുവരി ഒന്നിനും ഫെബ്രുവരി 23നുമിടെ 646 തവണ പാകിസ്താന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്നാണ് കണക്ക്. അതിര്‍ത്തികളില്‍ 27 തവണയാണ് ഇരുവിഭാഗവും തമ്മില്‍ ഏറ്റമുട്ടിയത്. നുഴഞ്ഞു കയറാന്‍ ശ്രമിച്ച 45 തീവ്രവാദികളെ വധിച്ചെന്നും സേനാ കേന്ദ്രങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

രൂക്ഷമായത്
ജമ്മുകശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ എടുത്ത് കളഞ്ഞ് സംസ്ഥാനം പുനഃസംഘടിപ്പിച്ചതിന് ശേഷമാണ് നിയന്ത്രണ രേഖയില്‍ പാക് പ്രകോപനം ഇത്രത്തോളം രൂക്ഷമായത്. അതേസമയം, ശൈത്യകാലം അവസാനിച്ചതോടെ വരുംദിവസങ്ങളില്‍ നുഴഞ്ഞുകയറ്റം വര്‍ധിക്കുമെന്ന കണക്ക് കൂട്ടലില്‍ അതിര്‍ത്തിയിലുടനീളം സേന കനത്ത ജാഗ്രയിലാണ്.

കപ്പലില്‍
അതിനിടെ ചൈനയില്‍ നിന്നും പാകിസ്താനിലേക്ക് നീങ്ങിയ ചരക്ക് കപ്പലില്‍ ബാലിസ്റ്റിക് മിസൈല്‍ നിര്‍മ്മാണ സാമഗ്രികള്‍ ഉണ്ടെന്ന് പ്രതിരോധ ഗവേഷണ, വികസന കേന്ദ്ര സ്ഥിരീകരിച്ചു. ഗുജറാത്തിലെ കാണ്ട്ല തുറമുഖത്തിന് സമീപം കസ്റ്റംസ് അധികൃതര്‍ കഴിഞ്ഞ മാസം കപ്പല്‍ പിടിച്ചെടുത്തിരുന്നു.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി












Click it and Unblock the Notifications