ഇന്ത്യന്‍ ബിന്ലാദന് അറസ്റ്റില്‍: ഭീകരന് വഴുതിപ്പോയത് പലതവണ, ഗുജറാത്ത് സ്ഫോടനത്തിലെ പ്രതി!
ദില്ലി: ഗുജറാത്ത് സ്ഫോടനക്കേസില്‍ ഇന്ത്യ അന്വേഷിക്കുന്ന ഹിസ്ബുള്‍ മുദാഹിദ്ദീന് ഭീകരന് അറസ്റ്റില്‍. 2008ല്‍ 56 പേരുടെ മരണത്തിനിടയാക്കിയ ഗുജറാത്ത് സ്ഫോടനക്കേസില പ്രതിയാണ് അറസ്റ്റിലായ അബ്ദുള്‍ സുഭാന് ഖുറേഷി. സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ആയിരുന്ന ഖുറേഷി ബോംബ് നിര്‍മാണത്തിലേയ്ക്ക് തിരിയുകയായിരുന്നു. ഇന്ത്യന്‍ ബിന്ലാദന് എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ഖുറേഷി ദില്ലിയിലെ ഘാസിപ്പൂരില്‍ നിന്നാണ് അറസ്റ്റിലാവുന്നത്. വെള്ളിയാഴ്ച റിപ്പബ്ലിക് ഡേ ആഘോഷങ്ങള്‍ നടക്കാനിരിക്കെ നിര്‍ണായക നീക്കമാണ് ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരന്റെ അറസ്റ്റോടെ പോലീസ് നടത്തിയിട്ടുള്ളത്.
തൗഖീര്‍ എന്നറിയപ്പെടുന്ന ഖുറേഷിയ്ക്ക് വേണ്ടി പോലീസ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിനെയാണ് ദില്ലിയില്‍ നിന്ന് ഭീകരന് അറസ്റ്റിലാവുന്നത്. നിരോധിത സംഘടന സിമിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഇയാള്‍ ടെക്കി ബോംബര്‍ എന്ന പേരിലും അറിയപ്പെടുന്നുണ്ട്. 2008 ജൂലൈ 26ന് അഹമ്മദാബാദിലെ സൂറത്തിലുണ്ടായ സ്ഫോടനക്കേസിലെ പ്രതിയാണ്. 56 പേര് കൊല്ലപ്പെട്ട ഭീകരാക്രമണത്തില്‍ 21 ഓളം ബോംബുകളാണ് ടിഫിന്‍ കാരിയറുകളിലാക്കി നിക്ഷേപിച്ചിരുന്നത്. ബസ് സ്റ്റാന്‍ഡ്, തിരക്കേറിയ മാര്‍ക്കറ്റ്, മോട്ടോര്‍ സൈക്കിള്‍, ആശുപത്രികളില്‍ എന്നിവിടങ്ങളിലാണ് ഭീകരര്‍ ബോംബുകള്‍ വിന്യസിച്ചത്. മൂന്ന് മക്കളുടെ പിതാവായ ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരന് പലതവണ പോലീസിന്റെയും സുരക്ഷാ സേനയുടേയും കയ്യില്‍ നിന്ന് വഴുതിപ്പോകുകയായിരുന്നു.

എന്‍ഐഎ അന്വേഷിക്കുന്ന കുറ്റവാളികളുടെ പട്ടികയില്‍ ഉള്‍പ്പെട്ട ഖുറേഷി 2014ല്‍ ബെംഗളൂരുവില്‍ സ്ഫോടനം നടത്താനും പദ്ധതിയിട്ടിരുന്നു. 2006ലും 2010ലു ദില്ലിയിലും മുംബൈയിലുമായി ലോക്കല്‍ ട്രെയിനിലുണ്ടായ സ്ഫോടനത്തിന് പിന്നിലും ഖുറേഷിയ്ക്ക് പങ്കുണ്ടായിരുന്നു. മുംബൈയില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഖുറേഷി സിമിയിയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിന് മുമ്പ് സോഫ്റ്റ് വെയര്‍ എന്‍ജിനീയറായിരുന്നു. ഉത്തര്‍പ്രദേശ് സ്വദേശിയായ ഖുറേഷിയുടെ രക്ഷിതാക്കള്‍ ജോലിയ്ക്ക് വേണ്ടിയാണ് ദില്ലിയിലെത്തിയത്.
-
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ് -
കുംഭമേള താരത്തിന്റെ വിവാഹം; പോലീസ് റിപ്പോര്‍ട്ട് ഇങ്ങനെ, സിപിഎം നേതാക്കള്‍ക്കെതിരെ പരാതി












Click it and Unblock the Notifications