Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗയാനയുടെ എണ്ണസമ്പത്തില്‍ കണ്ണുവെച്ച് ഇന്ത്യ; പണികിട്ടുക റഷ്യയ്‌ക്കോ സൗദിയ്‌ക്കോ, ഇറാഖ് വിയര്‍ക്കും

ഗയാനയിലെ എണ്ണശേഖരം ലക്ഷ്യമിട്ട് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗയാന സന്ദര്‍ശനത്തിന് പിന്നാലെ ഗയാനയുമാണ് ക്രൂഡ് ഓയില്‍ ഇറക്കുമതിക്കുള്ള ശ്രമങ്ങള്‍ ഇന്ത്യ ആരംഭിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഗയാനയിലെ ഓഫ്ഷോര്‍ സ്റ്റാബ്രോക്ക് ബ്ലോക്കില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന എണ്ണയുടെ അളവ് 500 മില്യണ്‍ ബാരല്‍ എത്തിയതായി രണ്ടാഴ്ച മുമ്പ് യുഎസ് ഓയില്‍ ആന്‍ഡ് ഗ്യാസ് ഭീമനായ എക്സോണ്‍ മൊബില്‍ കോര്‍പ്പറേഷന്‍ പ്രഖ്യാപിച്ചിരുന്നു.

2026 ഓടെ, ഗയാന എണ്ണ ഉല്‍പാദനത്തില്‍ അയല്‍രാജ്യമായ വെനസ്വേലയെ മറികടന്നേക്കും എന്നാണ് വിലയിരുത്തല്‍. ആഗോള എണ്ണ വിതരണ മേഖലയിലെ ഒഴിച്ച് കൂടാനാകാത്ത ശക്തിയായി ഗയാന മാറുകയാണ്. ഇത് മുന്‍കൂട്ടി കണ്ടാണ് ഇന്ത്യയുടെ നീക്കം. ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഒന്നണ് ഇന്ത്യ. ഗയാനയെ ഇന്ത്യയുടെ ഊര്‍ജ സുരക്ഷയുടെ താക്കോലായിട്ടാണ് തന്റെ സര്‍ക്കാര്‍ വീക്ഷിക്കുന്നതെന്ന് മോദി പറഞ്ഞിരുന്നു.

Guyana s Crude Oil

ഗയാനയെ ഒരു പ്രധാന ഊര്‍ജ സ്രോതസായിട്ടാണ് താന്‍ കാണുന്നതെന്നും വന്‍കിട ഇന്ത്യന്‍ ബിസിനസുകളെ രാജ്യത്ത് നിക്ഷേപം നടത്താന്‍ പ്രോത്സാഹിപ്പിക്കുമെന്നും മോദി പാര്‍ലമെന്റിലും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഗയാന നിലവില്‍ ഇതിന് പച്ചക്കൊടി കാട്ടിയിട്ടില്ല. എങ്കിലും ചര്‍ച്ചകള്‍ തുടരുമെന്നും ഗയാനയുമായി സമഗ്രമായ കരാര്‍ പരിഗണനയിലുണ്ട് എന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്.

ഗയാനയുടെ കടല്‍ത്തീരത്തെ എണ്ണ ഉല്‍പാദനത്തിലെ പ്രധാന ഓപ്പറേറ്ററായ എക്സോണ്‍ മൊബീല്‍ ഇതിന് സമ്മതിച്ചാല്‍ ഇന്ത്യയ്ക്ക് വലിയ അളവില്‍ ക്രൂഡ് നല്‍കാന്‍ ഗയാന തയ്യാറാണെന്ന് ഗയാനീസ് പ്രകൃതിവിഭവ മന്ത്രി വിക്രം ഭാരത് പറഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ കമ്പനികള്‍ എണ്ണ ബ്ലോക്കുകള്‍ക്കായി ലേലം വിളിക്കുന്നതിനാണ് ഗയാന താല്‍പര്യപ്പെടുന്നത്. നിലവില്‍ ഇന്ത്യ റഷ്യയില്‍ നിന്നാണ് വന്‍തോതില്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത്.

വിലക്കിഴിവുള്ള റഷ്യന്‍ എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താവാണ് ഇന്ത്യ. ജൂലൈയില്‍ ഇന്ത്യയിലേക്കുള്ള റഷ്യന്‍ ക്രൂഡ് കയറ്റുമതി ചൈനയിലേക്കുള്ള 1.76 ദശലക്ഷം ബിപിഡിയുമായി താരതമ്യം ചെയ്യുമ്പോള്‍ 2.07 ദശലക്ഷം ബാരല്‍ എന്ന റെക്കോഡ് നിലയിലെത്തിയിരുന്നു. (ബിപിഡി). എന്നിരുന്നാലും വര്‍ധിച്ചുവരുന്ന ഊര്‍ജ്ജ ആവശ്യകതയും പരിമിതമായ ആഭ്യന്തര വിഭവങ്ങളും കാരണം ഊര്‍ജ്ജ സുരക്ഷ ഇന്ത്യയ്ക്ക് ഒരു പ്രധാന പ്രശ്‌നമാണ്.

മിഡില്‍ ഈസ്റ്റിലെ ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഇന്ത്യയുടെ ഊര്‍ജ സുരക്ഷയെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. ഈയിടെയായി റഷ്യന്‍ എണ്ണയുടെ ഇറക്കുമതിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെങ്കിലും ഇന്ത്യ യഥാര്‍ത്ഥത്തില്‍ അതിന്റെ എണ്ണയുടെ സിംഹഭാഗവും മിഡില്‍ ഈസ്റ്റില്‍ നിന്നാണ് വാങ്ങുന്നത്. ഓഗസ്റ്റില്‍, ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതിയുടെ 44.6% മിഡില്‍ ഈസ്റ്റില്‍ നിന്നാണ്.

ജൂലൈയില്‍ ഇത് 40.3% ആയിരുന്നു. ഇറാഖ്, സൗദി അറേബ്യ, യുഎഇ, കുവൈത്ത് എന്നിവയാണ് ഇന്ത്യയിലേക്കുള്ള പ്രധാന മിഡില്‍ ഈസ്റ്റേണ്‍ എണ്ണ വിതരണക്കാര്‍. ഖത്തറില്‍ നിന്നാണ് ഇന്ത്യ ദ്രവീകൃത പ്രകൃതി വാതകത്തിന്റെ (എല്‍എന്‍ജി) പകുതിയോളം ഇറക്കുമതി ചെയ്യുന്നത്. അതിനിടെ തുടര്‍ച്ചയായി അഞ്ച് മാസത്തെ വര്‍ധനവിന് ശേഷം റഷ്യന്‍ ക്രൂഡിന്റെ വിഹിതം 36% ആയി കുറഞ്ഞു.

ഈ സാഹചര്യത്തില്‍ ഗയാനയുമായുള്ള കരാര്‍ ഇന്ത്യയ്ക്ക് നിര്‍ണായകമാണ്. 2019 അവസാനത്തോടെ ക്രൂഡ് ഉല്‍പ്പാദനം ആരംഭിച്ചത് മുതല്‍ ഇന്ത്യയുമായുള്ള ഗയാനയുടെ ഇടപെടല്‍ പരിമിതമാണ്. 2021 ല്‍ എച്ച്പിസിഎല്‍ മിത്തല്‍ എനര്‍ജി ലിമിറ്റഡും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും 1 ദശലക്ഷം ബാരല്‍ ലിസ ക്രൂഡ്, ഇടത്തരം കുറഞ്ഞ സള്‍ഫര്‍ ഓയില്‍ വാങ്ങിയതോടെയാണ് വ്യാപാര ബന്ധം സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ സ്വീകരിച്ചത്.

അതേസമയം ഗയാനയുമായുള്ള ഇടപാടില്‍ ചില വെല്ലുവിളികളും ഇന്ത്യ നേരിടുന്നുണ്ട്. ഗയാനയില്‍ നിന്നുള്ള അസംസ്‌കൃത എണ്ണ ചരക്കുകള്‍ക്കായി യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ശക്തമായ മത്സരവും ഗയാനയില്‍ നിന്ന് ക്രൂഡ് ഇറക്കുമതി ചെയ്യാനുള്ള ഇന്ത്യന്‍ റിഫൈനര്‍മാരുടെ വഴക്കവും സന്നദ്ധതയും സുപ്രധാന ഘടകങ്ങളാകും. നിലവില്‍, യൂറോപ്പ് ഗയാനയുടെ ക്രൂഡ് കയറ്റുമതിയില്‍ ഗണ്യമായ പങ്ക് വഹിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+