Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ദിരാ ഗാന്ധിയും സഞ്ജയ് ഗാന്ധിയും മരിച്ചത് ഗോവധശാപത്താലെന്ന് മുന്‍ കേന്ദ്രമന്ത്രി; 'ബാബ്‌റി ആവര്‍ത്തിക്കും'

ബെംഗളൂരു: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും കോണ്‍ഗ്രസ് നേതാവ് സഞ്ജയ് ഗാന്ധിയും ഗോഹത്യയാല്‍ ശപിക്കപ്പെട്ടവരാണെന്ന് ബി ജെ പി എം പിയും മുന്‍ കേന്ദ്രമന്ത്രിയുമായ അനന്ത്കുമാര്‍ ഹെഗ്ഡെ. ഇന്ദിരാഗാന്ധി ഗോപാഷ്ടമി ദിനത്തില്‍ ആണ് വെടിയേറ്റ് മരിച്ചത് എന്നും അത് ഗോവധ നിരോധനത്തിന് വേണ്ടിയുള്ള സുപ്രധാനമായ പ്രക്ഷോഭത്തിനിടെ സന്യാസി കര്‍പത്രി മഹാരാജ് ശപിച്ചതിനാലാണ് എന്നും അനന്ത് കുമാര്‍ ഹെഗ്‌ഡെ പറഞ്ഞു.

ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഗോവധ നിരോധനത്തിനെതിരെ വലിയ പ്രക്ഷോഭം നടന്നിരുന്നുവെന്ന് അനന്ത് കുമാര്‍ ഹെഗ്ഡെ പറഞ്ഞു. അന്ന് ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഗോവധ നിരോധനത്തെച്ചൊല്ലി വലിയ പ്രക്ഷോഭം നടന്നിരുന്നു. ഇതിനിടെ ഡസന്‍ കണക്കിന് സന്യാസിമാര്‍ മരിക്കുകയും ഇന്ദിരാഗാന്ധിയുടെ സാന്നിധ്യത്തില്‍ നൂറുകണക്കിന് പശുക്കളെ കശാപ്പ് ചെയ്യുകയും ചെയ്തു.

Anantkumar Hegde

അതില്‍ മനംനൊന്ത് സന്യാസിവര്യനായ കര്‍പത്രി മഹാരാജ് ഇന്ദിരാഗാന്ധിയെ ശപിച്ചു,' അദ്ദേഹം പറഞ്ഞു. ഗോപാഷ്ടമി നാളില്‍ തന്നെ നിന്റെ കുലവും നശിക്കുമെന്ന് അദ്ദേഹം ശപിച്ചു. ഗോപാഷ്ടമി ദിനത്തില്‍ വിമാനാപകടത്തില്‍ ആണ് സഞ്ജയ് ഗാന്ധി കൊല്ലപ്പെട്ടത് എന്നും ഗോപാഷ്ടമി ദിനത്തിലാണ് ഇന്ദിരാഗാന്ധി വെടിയേറ്റ് മരിച്ചത് എന്നും അനന്ത് കുമാര്‍ ഹെഗ്‌ഡെ ചൂണ്ടിക്കാട്ടി.

രാജ്യത്തെ പള്ളികളെ കുറിച്ചുള്ള അനന്ത് കുമാര്‍ ഹെഗ്‌ഡെയുടെ പരാമര്‍ശവും വിവാദമായിട്ടുണ്ട്. ഭട്കലിന്റെ സുവര്‍ണ്ണ ഗ്രാമത്തിന്റെ വിധിയെ ബാബറി മസ്ജിദ് തകര്‍ച്ചയുമായി അദ്ദേഹം ബന്ധിപ്പിച്ചു. ബാബറി മസ്ജിദ് തകര്‍ത്തതുപോലെ ഭട്കലിലെ പള്ളിക്കും സമാനമായ വിധിയുണ്ടാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത് ഹിന്ദു സമൂഹത്തിന്റെ തീരുമാനമാണ്, അനന്തകുമാര്‍ ഹെഗഡെയുടെ തീരുമാനമല്ല എന്നും അദ്ദേഹം പറഞ്ഞു.

'നിങ്ങള്‍ക്ക് വേണമെങ്കില്‍ ഇതൊരു ഭീഷണിയായി കരുതുക. സിരാസിയിലെ സിപി ബസാറില്‍ ഒരു മുസ്ലീം പള്ളിയുമുണ്ട്. ഇത് നേരത്തെ വിജയ വിത്തല്‍ ക്ഷേത്രമായിരുന്നു എന്നും അദ്ദേഹം അവകാശപ്പെട്ടു. അതേസമയം അനന്ത് കുമാര്‍ ഹെഗ്‌ഡെയ്‌ക്കെതിരെ ആഞ്ഞടിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തി. ഹെഗ്‌ഡെ ഉപയോഗിക്കുന്ന ഭാഷ അദ്ദേഹത്തിന്റെ സംസ്‌കാരത്തെ പ്രതിഫലിപ്പിക്കുന്നതാണെന്ന് സിദ്ധരാമയ്യ പറഞ്ഞു.

'ഉത്തര കന്നഡ എംപി അനന്തകുമാര്‍ ഹെഗ്ഡെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഭാഷ അദ്ദേഹത്തിന്റെ സംസ്‌കാരത്തെ പ്രതിഫലിപ്പിക്കുന്നു. കേന്ദ്ര മന്ത്രിയായിരിക്കുമ്പോള്‍ ഭരണഘടന മാറ്റുമെന്ന് പറഞ്ഞ അനന്തകുമാര്‍ ഹെഗ്ഡെയില്‍ നിന്ന് മികച്ച സംസ്‌കാരം പ്രതീക്ഷിക്കാന്‍ കഴിയുമോ?' സിദ്ധരാമയ്യ ചോദിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+