Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇസ്രായേലി സംഘം തിരഞ്ഞെടുപ്പില്‍ ഇടപ്പെട്ടുവെന്ന് വെളിപ്പെടുത്തല്‍: അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്

ഇന്ത്യയുടെ ജനാധിപത്യത്തെ രാജ്യം ഭരിക്കുന്ന പാർട്ടി ഹൈജാക്ക് ചെയ്യുകയാണെന്ന് കോണ്‍ഗ്രസ്

congress

ദില്ലി: ഇന്ത്യയില്‍ തിരഞ്ഞെടുപ്പിൽ ഇടപെടാൻ ഇസ്രായേലി സംഘത്തെ ഉപയോഗിച്ചുവെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്. ഈ വിഷയത്തിൽ സർക്കാർ മൗനം വെടിഞ്ഞ് ഉത്തരം പറയണമെന്നും കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേരയും സുപ്രിയ ശ്രിനേറ്റും വാർത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. തെറ്റായ വിവരങ്ങളും വ്യാജ വാർത്തകളും പ്രചരിപ്പിക്കുന്നതിൽ ഇസ്രായേലി കോൺട്രാക്ടർമാരുടെ ടീം ജോർജും ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) ഐടി സെല്ലും തമ്മിൽ സമാനമായ രീതിയിലാണ് പ്രവർത്തിച്ചതെന്നും അവർ ആരോപിച്ചു.

"ഇന്ത്യയിലും ഇത്തരം കാര്യങ്ങള്‍ നടന്നുവെന്നാണ് പറയുന്നത്. സർക്കാർ മൗനം വെടിഞ്ഞ് രാജ്യത്ത് ജനാധിപത്യം സംരക്ഷിക്കുന്നതിൽ അതിന്റെ സംഭാവന എന്താണെന്ന് പറയണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു," ഒരു അന്താരാഷ്ട്ര ഏജൻസിക്ക് മറുപടി നൽകേണ്ടത് കേന്ദ്രത്തിന്റെ ചുമതലയാണ്. ഇത്രയും ഗുരുതരമായ ആരോപണമാണ് ഉന്നയിക്കപ്പെട്ടത്. ഇത് ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയയെ നേരിട്ട് ബാധിക്കുന്നു അക്കാര്യത്തില്‍ അന്വേഷണം വേണം''- ശ്രീനേറ്റ് പറഞ്ഞു.

 israel

"സർക്കാർ ഇക്കാര്യത്തിൽ ഒന്നും ചെയ്യുന്നില്ലെങ്കിൽ, അത് രാജ്യത്തിന്റെ ജനാധിപത്യത്തിലും തെരഞ്ഞെടുപ്പിലും ഇടപെടാൻ സഹായം തേടുകയാണെന്ന് അർത്ഥമാക്കുന്നു. ഇന്ത്യക്കാരുടെ വിവരങ്ങൾ വിദേശ സ്ഥാപനത്തിന് കൈമാറി. നരേന്ദ്ര മോദി സർക്കാരിനെതിരെ ഇതാദ്യമായല്ല ഡാറ്റ ചോർത്തൽ ആരോപണം ഉയരുന്നതെന്നും കോൺഗ്രസിന്റെ സോഷ്യൽ മീഡിയ വിഭാഗം മേധാവി ആരോപിച്ചു. .

"ഈ സർക്കാർ നേരിടുന്ന ഗുരുതരമായ ആരോപണങ്ങളിലൊന്ന്, തിരഞ്ഞെടുപ്പ് പ്രക്രിയയിൽ കൃത്രിമം കാണിക്കാനുള്ള ഡാറ്റ മോഷണവും ഡാറ്റ കൃത്രിമത്വവുമാണ്. കർണാടകയിൽ എന്താണ് സംഭവിച്ചതെന്ന് നിങ്ങൾ കണ്ടു. ഈ സർക്കാർ അതിന്റെ നേട്ടത്തിനായി ബിഗ് ഡാറ്റ ഉപയോഗിച്ച് കളിക്കുന്നതായി അറിയപ്പെടുന്നു. ഇത് ജാനാധിപത്യത്തിന്റെ കൊലപാതകമാണ്.

ബി ജെ പിയുടെ ഐടി സെൽ ഇത്തരം കിംവദന്തികൾ കൂടുതൽ പ്രചരിപ്പിക്കുന്നതിലൂടെ സമൂഹത്തിൽ മോശം ഫലങ്ങളിലേക്ക് നയിക്കുന്നുവെന്നും അതിനാൽ ചോദ്യങ്ങൾ ചോദിക്കുമെന്നും ശ്രീനേറ്റ് കുറ്റപ്പെടുത്തി. ഇന്ത്യയുടെ ജനാധിപത്യത്തെ രാജ്യം ഭരിക്കുന്ന പാർട്ടി ഹൈജാക്ക് ചെയ്യുകയാണെന്ന് ഖേരയും ആരോപിച്ചു.

ഇന്ത്യക്കാരുടെ വിവരങ്ങൾ ചോർത്തപ്പെടുകയാണെന്നും അവർ ആരോപിച്ചു. വിവിധ രാജ്യങ്ങളിലെ 30-ലധികം തെരഞ്ഞെടുപ്പുകളിൽ ടീം ജോർജ് ഇടപെട്ടെന്നാണ് ആരോപണം. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ഉടനീളം വ്യാജ സോഷ്യൽ മീഡിയ കാമ്പെയ്‌നുകൾ സംഘടിപ്പിക്കുന്നതിനായി സോഫ്റ്റ്വെവെയറുകള്‍ മുഖേന പ്രവർത്തിച്ചുവെന്നാണ് ആരോപണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+