ചോരയിലും മടങ്ങാതെ തമിഴ്നാട്; ആത്മഹത്യാ ഭീഷണിയുമായി പ്രതിഷേധക്കാര്‍, രാഷ്ട്രീയ ഗൂഡാലോചന!!
ചെന്നൈ: ജെല്ലിക്കെട്ടിനുള്ള നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് മറീന ബീച്ചില്‍ പ്രതിഷേധിക്കുന്നവരെ നീക്കാനുള്ള ശ്രമത്തിനിടെ സമരക്കാരുടെ ആത്മഹത്യാഭീഷണി. ബലം പ്രയോഗിച്ച് പിരിച്ചുവിടാന്‍ ശ്രമിക്കുകയാണെങ്കില്‍ കടലില്‍ ചാടി ആത്മഹത്യ ചെയ്യുമെന്നാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്ന ഭീഷണി. ഇതോടെ പൊലീസ് സമവായത്തിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.
തമിഴ്നാട്ടിലെ ദിണ്ഡിഗല്‍, തഞ്ചാവൂര്‍, കൃഷ്ണഗിരി എന്നിവിടങ്ങളില്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയവരെയും പൊലീസ് ബലം പ്രയോഗിച്ച് ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

സമരം വിജയിച്ചില്ല!!
സുപ്രീം കോടതി വിലക്ക് നീക്കിക്കൊണ്ടുള്ള ഓര്‍ഡിനന്‍സ് പുറത്തിറക്കുകയും തിങ്കളാഴ്ച നിയമസഭയില്‍ ബില്ല് പാസാക്കുകയും ചെയ്യുന്നതോടെ സമരം വിജയിച്ചെന്നും സര്‍ക്കാര്‍ പ്രതിശേഷക്കാര്‍ പിരിഞ്ഞുപോകണമെന്നും പൊലീസ് ആവശ്യപ്പെട്ടെങ്കിലും പിരിഞ്ഞുപോകാന്‍ പ്രതിഷേധക്കാര്‍ തയ്യാറായില്ല. ഇതോടെ പൊലീസ് ബലം പ്രയോഗിച്ച് നീക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുകയായിരുന്നു.

നിയമം ഉടന്‍
നിലവില്‍ ഗവര്‍ണര്‍ ഒപ്പുവച്ച് പാസാക്കിയ ഓര്ഡനന്സിന് പകരമായി തമിഴ്നാട് നിയമസഭയില്‍ ജെല്ലിക്കെട്ട് ബില്‍ അവതരിപ്പിച്ച് സഭ പാസാക്കാക്കുന്നതോടെ ബില്‍ നിയമമായി മാറുകയും ചെയ്യും. ഗവര്‍ണര്‍, രാഷ്ട്രപതി എന്നിവര്‍ ഒപ്പുവയ്ക്കുന്നതോടെ നിയമം പ്രാബല്യത്തില്‍ വരികയും ചെയ്യും. ഈ സാഹതര്യത്തിലാണ് പ്രതിഷേധക്കാര്‍ വേറിട്ട പ്രതിഷേധ മുറകളുമായി രംഗത്തെത്തിയിട്ടുള്ളത്.

ശാശ്വത പരിഹാരം
ജെല്ലിക്കെട്ടിനുള്ള സുപ്രീം കോടതി വിലക്ക് നീക്കിക്കൊണ്ട് ശനിയാഴ്ച തന്നെ ഓര്‍ഡിനന്‍സ് പുറത്തിറക്കിയതിനെ തുടര്‍ന്ന് തമിഴ്നാട്ടിലെ വിവിധയിടങ്ങളില്‍ ജെല്ലിക്കെട്ട് നടത്തിയെങ്കിലും നിരോധനനം നീക്കിക്കൊണ്ട് ശാശ്വത പരിഹാരം വേണമെന്നാണ് പ്രതിഷേധക്കാര്‍ ഉന്നയിക്കുന്ന ആവശ്യം.

ചോരയിലും തീരാത്ത വീര്യം
ഓര്‍ഡിനന്‍സ് പുറത്തിറക്കിയതോടെ ഞായറാഴ്ച തമിഴ്നാട്ടിലെ പുതുക്കോട്ടയില്‍ നടത്തിയ ജെല്ലിക്കെട്ടിനിടെ കാളയുടെ ആക്രമണത്തില്‍ രണ്ട് പേര് കൊല്ലപ്പെടുകയും 83 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. എന്നിട്ടും ജെല്ലിക്കെട്ടിന് വേണ്ടി വാദിയ്ക്കുന്നവര്‍ പിന്നോട് പോകാത്ത സാഹചര്യമാണ് സംസ്ഥാനത്തുള്ളത്.

മുഖ്യമന്ത്രിയുടെ ഉറപ്പ്
ജെല്ലിക്കെട്ട് നിരോധനം നീക്കിക്കൊണ്ടുള്ള ഓര്‍ഡിനന്‍സിന് പകരമായി നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം നേരത്തെ ഉറപ്പ് നല്‍കിയിരുന്നു. മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയുന്നതിനുള്ള 1960ലെ കേന്ദ്ര നിയമത്തിലെ ഭേദഗതിയാണ് ബില്ലില്‍ ഉള്‍പ്പെടുത്തുക. എന്നാല്‍ നിയമത്തിന് തമിഴ്നാട്ടില്‍ മാത്രമേ പ്രാബല്യത്തില്‍ വരികയുള്ളൂ.

ഭേദഗതി അനിവാര്യമോ
തമിഴ്നാടിന്റെ പാരമ്പര്യം, സംസ്കാരവും സംരക്ഷിക്കുന്നതിനും നാടന്‍ കാളയിനങ്ങളെ സംരക്ഷിക്കുന്നതിനും വേണ്ടിയാണ് ഇത്തരത്തിലൊരു ഭേദഗതിയ്ക്ക് ഒരുങ്ങുന്നത്. തമിഴ്നാട് സര്‍ക്കാര്‍ പുറത്തിറക്കിയ ഓര്‍ഡിനന്‍സിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

രാഷ്ട്രീയ ഗൂഡാലോചന
ഓര്‍ഡിനന്‍സിന് പകരമായി നിയമം പാസാക്കുമെന്ന് മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം വ്യക്തമാക്കിയതോടെ മാര്‍ച്ച് 31 വരെ സമരം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. ഇതിന് പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചനയുണ്ടോ എന്നും സംശയിക്കപ്പെടുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications