നെഹ്റുവിനേയും പട്ടേലിനേയും ബോസിനേയും ബ്രിട്ടീഷുകാര്‍ തൂക്കിക്കൊന്നു... കേന്ദ്രമന്ത്രിയുടെ മണ്ടത്തരം
ദില്ലി: കഴിഞ്ഞ മന്ത്രിസഭ വികസനത്തില്‍ നരേന്ദ്ര മോദി 'പ്രൊമോഷന്' കൊടുത്ത ആളാണ് പ്രകാശ് ജാവദേക്കര്‍. സ്മൃതി ഇറാനിയെ മാറ്റി ജാവദേക്കറെ മാനവശേഷി വികസന മന്ത്രിയായി നിയമിയ്ക്കുകയായിരുന്നു. എന്നാല്‍ അത് വേണ്ടിയിരുന്നില്ലെന്ന് ഇപ്പോള്‍ മോദിയ്ക്ക് തോന്നുന്നുണ്ടാകും.
ജവഹര്‍ലാല്‍ നെഹ്റുവിനേയും സര്‍ദാര്‍ വല്ലഭായ് പട്ടേലിനേയും സുഭാഷ് ചന്ദ്ര ബോസിനേയും എല്ലാം ബ്രിട്ടീഷുകാര്‍ തൂക്കിക്കൊല്ലുകയായിരുന്നു എന്നാണ് ജാവദേക്കര്‍ പ്രസംഗിച്ചത്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയും ആഭ്യന്ത്രമന്ത്രിയും ഒക്കെ ആരായിരുന്നു എന്ന് മന്ത്രിയോട് ചോദിക്കേണ്ട സ്ഥിതിയാണ്.
മധ്യപ്രദേശിലെ ചിന്ദ്വാര എന്ന സ്ഥലത്ത് നടന്ന ഒരു റാലിയില്‍ പ്രസംഗിക്കുമ്പോഴാണ് ജാവദേക്കര്‍ക്ക് അബദ്ധം പിണഞ്ഞത്. മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെ മോഹന്‍ലാല്‍ കരംചന്ദ് ഗാന്ധി എന്ന് തെറ്റിപ്പറഞ്ഞ ആളാണ് നമ്മുടെ പ്രധാനമന്ത്രി.

നെഹ്റുവും പട്ടേലും
1857 ല്‍ തുടങ്ങിയ സ്വാതന്ത്ര്യ സമരത്തിന് ശേഷം 90 വര്‍ഷങ്ങള്‍ക്കപ്പുറം നാം ബ്രിട്ടീഷികാരെ തുരത്തി. നേതാജി സുഭാഷ് ചന്ദ്ര ബോസ്, സര്‍ദാര്‍ പട്ടേല്‍, പണ്ഡിറ്റ്, ഭഗത് സിങ്, രാജ ഗുരു എല്ലാവരേയും ബ്രിട്ടീഷുകാര്‍ തൂക്കിക്കൊന്നു. നാം അവര്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പിയ്ക്കുന്നു- ഇതായിരുന്നു ജാവദേക്കറുടെ വാക്കുകള്‍.

അറിയാതെ
പ്രസംഗിക്കുമ്പോള്‍ അറിയാതെ പറ്റിപ്പോയ ഒരു തെറ്റാണോ ഇത്, അത് ശരിക്കും അദ്ദേഹത്തിന് ചരിത്രത്തെ പറ്റി ധാരണയില്ലാത്തതാണോ... ചര്‍ച്ചകള്‍ ചൂടുപിടിയ്ക്കുകയാണ്.

ഭഗത് സിങ്
ഭഗത് സിങ്, രാജ്ഗുരു എന്നിവരുടെ കാര്യം ശരിയായിരുന്നു. പക്ഷേ അതിലേക്ക് പിന്നെങ്ങനെയാണ് നെഹ്റുവും പട്ടേലും ഒക്കെ എത്തിയത് എന്നാണ് സംശയം.

സുഖ് ദേവ്
ഭഗത് സിങ്ങിന്റേയും രാജ് ഗുരുവിന്റേയും പേര് പറയുമ്പോള്‍ ഒരിക്കലും വിട്ടുപോകാന്‍ പാടില്ലാത്ത ഒരു പേരുണ്ട്- സുഖ് ദേവ്. ആ പേര് പറയാന്‍ മന്ത്രി മറക്കുകയും ചെയ്തു.

നെഹ്റു
ജവഹര്‍ലാല്‍ നെഹ്റു സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ആയിരുന്നു. 1964 ല്‍ വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാല്‍ ആണ് നെഹ്റു മരിക്കുന്നത്.

സര്‍ദാര്‍ പട്ടേല്‍
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ആഭ്യന്തര മന്ത്രിയും ഉപ പ്രധാനമന്ത്രിയും ആയിരുന്നു സര്‍ദ്ദാര്‍ വല്ലഭായ് പട്ടേല്‍. എഴുപത്തിയഞ്ചാം വയസ്സിലാണ് അദ്ദേഹം മരിച്ചത്.

ബോസ്
സുഭാഷ് ചന്ദ്ര ബോസ് എന്നാണ് മരിച്ചത് എന്നത് സംബന്ധിച്ച് ഇപ്പോഴും ഒരു വ്യക്തതയും ഇല്ല. 1945 ല്‍ ആണ് അദ്ദേഹം അപ്രത്യക്ഷനായത്. വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു എന്നാണ് കരുതുന്നത്.

മോദിയോ
ചരിത്രപരമായ മണ്ടത്തരങ്ങള്‍ പറഞ്ഞതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പിറകില്‍ അല്ല. മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെ മോഹന്‍ലാല്‍ ആക്കിയ ആളാണ്. ചന്ദ്രഗുപ്ത മൗര്യന് ഗുപ്ത സാമ്രാജ്യത്തില്‍ പെട്ട ആളാണെന്നും മോദി മുമ്പ് പറഞ്ഞിട്ടുണ്ട്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications