ഗുജറാത്തില്‍ ജിഗ്നേഷ് മേവാനി സ്വതന്ത്ര സ്ഥാനാര്‍ത്ഥി: വാദ്ഗാമില്‍ ബിജെപി- മേവാനി പോരാട്ടം!
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ കന്നിയങ്കത്തിനിറങ്ങുമെന്ന് ദളിത് നേതാവ് ജിഗ്നേഷ് മേവാനി. വടക്കന്‍ ഗുജറാത്തിലെ വാദ്ഗാമില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നാണ് മേവാനി വ്യക്തമാക്കിയിട്ടുള്ളത്. എസ് സി വിഭാഗങ്ങള്‍ക്ക് വേണ്ടി സംവരണം ചെയ്തിട്ടുള്ള സീറ്റാണ് വാദ്ഗാം. തിങ്കളാഴ്ച ഫേസ്ബുക്ക് പോസ്റ്റിലാണ് മേവാനി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതായി പ്രഖ്യാപിച്ചിട്ടുള്ളത്. വാദ്ഗാം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തരുതെന്ന് കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ട മേവാനി ബിജെപിയുമായി നേരിട്ടുള്ള പോരാട്ടത്തിന് കളമൊരുക്കുകയായിരുന്നു.
22 വര്‍ഷം ഗുജറാത്ത് ഭരിച്ച ബിജെപിയുടെ ദുര്‍ഭരണത്തെ തുറന്നുകാട്ടുകയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് മേവാനി പ്രഖ്യാപിച്ചത്. ബിജെപിയും താനും തമ്മില്‍ നേരിട്ട പോരാട്ടത്തിനാണ് ഗുജറാത്തില്‍ വഴിയൊരുങ്ങുന്നതെന്നും ദളിത് നേതാവ് പറയുന്നു. മറ്റ് പാര്‍ട്ടികളോടും സ്വതന്ത്രരോടും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തരുതെന്ന് ആവശ്യപ്പെട്ടത് ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടുന്നതിന് വേണ്ടിയാണെന്നും മേവാനി പോസ്റ്റില്‍ പറയുന്നു.

ബിജെപിയ്ക്ക് ആപ്പ് വെച്ച് മേവാനി
മേവാനിയുടെ അഭ്യര്‍ത്ഥന മാനിച്ച് വാദ്ഗാമില്‍ നിന്ന് സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചതായി കോണ്‍ഗ്രസും വ്യക്തമാക്കിയിട്ടുണ്ട്. വാഗ്ദാമിലെ ദളിത് വോട്ടുകള്‍ നേടുകയാണ് മേവാനിയുടെ പ്രധാനലക്ഷ്യം അതിനൊപ്പം ബിജെപിയെ തുറന്നുകാണിക്കുകയെന്ന ലക്ഷ്യവും മേവാനിയ്ക്കുണ്ട്. 22 വര്‍ഷം ഗുജറാത്ത് അടക്കിവാണ ബിജെപിയില്‍ നിന്ന് ഗുജറാത്തിനെ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളും മേവാനി നടത്തുന്നു. നേരത്തെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മറ്റ് ചില മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ മേവാനി നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങില്ലെന്നും വ്യക്തമാക്കിയിരുന്നു.

മുഖ്യശത്രു ബിജെപി
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ അവശേഷിക്കെ ബിജെപിയാണ് മുഖ്യശത്രുവെന്ന് പ്രഖ്യാപിച്ച് ദളിത് നേതാവ് ജിഗ്നേഷ് മേവാനി. കോണ്‍ഗ്രസിനെ പിന്തുണയ്ക്കില്ലെന്നും ജിഗ്നേഷ് മേവാനി പരസ്യമായി പ്രസ്താവിച്ചിട്ടുണ്ട്. ഗുജറാത്തില്‍ നിലവില്‍ അധികാരത്തിലിരിക്കുന്ന ബിജെപിയെ താഴെയിറക്കാന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്നും ഹര്‍ദിക് നേരത്തെ വണ്‍ഇന്ത്യയോട് പറഞ്ഞിരുന്നു.

പിന്നോക്ക വിഭാഗവും ബിജെപിയ്ക്കെതിരെ
ഗുജറാത്തിലെ ഏഴ് ശതമാനത്തോളം വരുന്ന ദളിത് ജനസംഖ്യയും നിയമസഭാ തിരഞ്ഞെടുപ്പിന് വേണ്ടി കാത്തിരിക്കുകയാണെന്ന് മേവാനി വ്യക്തമാക്കി. സംസ്ഥാനത്ത് ബിജെപി വിരുദ്ധ അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ തങ്ങള്‍ വിജയിക്കുകയാണെങ്കില്‍ ഏഴ് ശതമാനത്തോളം വരുന്ന ദളിത് വിഭാഗങ്ങള്‍ തങ്ങളുടെ കരുത്ത് തെളിയിക്കുമെന്നും മേവാനി വ്യക്തമാക്കി. ബിജെപി ഏറ്റവുമധികം പ്രശ്നങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള ദളിത്, പാട്ടീദാര്‍, മുസ്ലിം, ഒബിസി വിഭാഗങ്ങള്‍ എന്നിങ്ങനെയാണ് സംസ്ഥാനത്തെ വോട്ടര്‍മാരുടെ വിന്യാസമെന്നും ദളിത് നേതാവ് ചൂണ്ടിക്കാണിക്കുന്നു. തനിക്ക് സ്വാധീനമുള്ളത് യുവാക്കള്‍ക്കിടയിലാണെന്നും ദളിതുകള്‍ക്കിടയില്‍ സ്വാധീനമില്ലെന്നും മേവാനി പറയുന്നു. എന്നാല്‍ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ തറപറ്റിച്ച് രാഷ്ട്രീയത്തില്‍ സ്വന്തമായി ഒരിടം സൃഷ്ടിക്കുമെന്നും മേവാനി ചൂണ്ടിക്കാണിക്കുന്നു.

കോണ്‍ഗ്രസിന് വേണ്ടിയിറങ്ങില്ല
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമോ എന്ന ചോദ്യത്തിന് ഇല്ലെന്ന മറുപടിയാണ് മേവാനി നല്‍കിയത്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയ്ക്ക് വേണ്ടി പോരാടില്ലെന്നും അടിച്ചമര്‍ത്തപ്പെട്ട വിഭാഗത്തിന്റെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും മേവാനി വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് ദശാബ്ദത്തിലധികമായി ഗുജറാത്തില്‍ അധികാരത്തിലിരിക്കുന്ന ബിജെപി സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് താഴെയിറക്കുകയാണ് കോണ്‍ഗ്രസിന്റെയും പിന്നോക്ക വിഭാഗങ്ങളുടേയും പ്രഥമ ലക്ഷ്യം.

യുവാക്കള്‍ ഗുജറാത്ത് അടക്കിവാഴും
പാട്ടീദാര്‍ സമുദായത്തിലെ ജനങ്ങളെ ഒരു കുടക്കീഴിലെത്തിക്കാന്‍ 22 കാരനായ ഹര്‍കിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയുന്നുണ്ടെന്ന് മേവാനി സാക്ഷ്യപ്പെടുത്തുന്നു. അടുത്തിടെ കോണ്‍ഗ്രസില്‍ ചേര്‍ന്ന അല്‍പേഷ് ഠാക്കൂറും ജനങ്ങളെ വിളിച്ചുകൂട്ടുന്നതില്‍ കഴിവ് തെളിയിച്ചുവെന്നും തന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും ദളിത് നേതാവ് വ്യക്തമാക്കുന്നു. ഗുജറാത്തിലെ ഉനയില്‍ ദളിത് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടതോടെയാണ് ജിഗ്നേഷ് മേവാനിയെന്ന ദളിത് നേതാവ് യുവാക്കള്‍ക്ക് രാജ്യത്തെ ഹരമായി മാറിയത്. പശുവിന്‍രെ തോലുരിച്ചെന്ന് ആരോപിച്ച് നാല് ദളിത് യുവാക്കളെ ആക്രമിച്ച സംഭവത്തോടെയാണ് ദളിതുകള്‍ പ്രക്ഷോഭവുമായി ഗുജറാത്തിലെ ഉനയില്‍ ഒത്തുചേര്‍ന്നത്.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications