ജിതൻ റാം മാഞ്ജി എൻഡിഎയിൽ നിന്ന് പുറത്തേക്ക്: ഭീഷണി ഏശിയില്ല, രാജ്യാസഭാ സീറ്റുമില്ല!
പട്ന: മുൻ ബീഹാര്‍ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാൻ അവാം മോർച്ചാ നേതാവുമായ ജിതന്‍ മാഞ്ജി എൻഡിഎയിൽ നിന്ന് പുറത്തേക്ക്. ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ഭാര്യ റാബ്രി ദേവിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് എൻഡിഎ സഖ്യത്തിൽ നിന്ന് പുറത്തുവരാനുള്ള തീരുമാനം പ്രഖ്യാപിക്കുന്നത്. ലാലു പ്രസാദ് യാദവിന്റെ ആർജെഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിനൊപ്പമാണ് ഹിന്ദുസ്ഥാനി അവാം മോർച്ചയെന്നും മാഞ്ജി വ്യക്തമാക്കിയിരുന്നു.
ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് തങ്ങൾക്ക് വേണമെന്ന ആവശ്യം മാഞ്ജി എൻഡിഎയിൽ ഉന്നയിച്ചിരുന്നു. ഒഴിവ് വരുന്ന ആര് രാജ്യസഭാ സീറ്റുകളിലേക്കാണ് മാർച്ചിൽ വോട്ടെടുപ്പ് നടക്കുന്നത്. അല്ലാത്ത പക്ഷം വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ എൻഡിഎയുമായി സഹകരിക്കില്ലെന്ന ഭീഷണിയും മാഞ്ജി മുഴക്കിയിരുന്നു. ആർജെഡിയും കോൺഗ്രസും മാഞ്ജിയെ മഹാസഖ്യത്തിലേയ്ക്ക് സ്വാഗതം ചെയ്തുുവെന്നും, മാഞ്ജി തന്റെ മാതാപിതാക്കളുടെ സുഹൃത്താണെന്നും തേജസ്വി യാദവ് പ്രതികരിച്ചിരുന്നു. അതേസമയം എൻഡിഎ വിടാനുള്ള കാരണം ബുധനാഴ്ച രാത്രിയോടെ വ്യക്തമാക്കുമെന്നും മാഞ്ജി വ്യക്തമാക്കിയിട്ടുണ്ട്.

ബിഹാർ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് നിതീഷ് കുമാറിന് തിരിച്ചുവരുന്നതിനായി പാർട്ടി സ്ഥാനമൊഴിയാന്‍ സമ്മർദ്ദം ചെലുത്തിയിരുന്നു. ഇതോടെയാണ് 2015ല്‍ മാഞ്ജി ജെഡിയുവിൽ നിന്ന് പുറത്തുവരുന്നത്. തുടർന്ന് ഹിന്ദുസ്ഥാൻ അവാം മോർച്ച രൂപീകരിച്ച മാഞ്ജി എന്‍ഡി സഖ്യത്തിനൊപ്പം ചേരുകയായിരുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications