വിഘടന വാദത്തെ പ്രോത്സാഹിപ്പിക്കുന്നു: യാസിന് മാലിക്കിന്റെ ജമ്മുകശ്മീര്‍ വിമോചന മുന്നണിക്ക് നിരോധനം
ദില്ലി: വിഘടനവാദത്തെയും ഭീകരതയെയും പ്രോത്സാഹിപ്പിക്കുന്നതിന്റെ പേരില്‍ ജമ്മു കശ്മീര്‍ വിമോചന മുന്നണിയെന്ന ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടിനെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. യാസിന് മാലിക് നയിക്കുന്ന സംഘടനയെയാണ് സര്‍ക്കാര്‍ നിരോധിച്ചത്. 10,000 യുഎസ് ഡോളര്‍ സര്‍ക്കാറിലേക്ക് കണ്ടു കെട്ടുകയും 14.4 ലക്ഷം പിഴയടക്കുകയും ചെയ്യണം. തീവ്ര ഹുറിയത്ത് നേതാവായ സയ്യിദ് അലി ഷാ ഗിലാനി വിദേശ വിനിമയ നിയമങ്ങള്‍ ലംഘിച്ചെന്നതിനാണ് ഈ പിഴ.
നിയമ വിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം യുഎപിഎ അനുസരിച്ചാണ് ജെകെഎല്‍എഫിന് നിരോധനം ഏര്‍പ്പെടുത്തിയത് എന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ വ്യക്തമാക്കി. കേന്ദ്ര ഗവണ്മെന്റിന്റെ തീവ്രവാദത്തിനെതിരെ സീറോ ടോളറന്‍സ് പോളിസിയുടെ ഭാഗമായാണ് വിഘടനവാദ സംഘടനയ്ക്കെതിരെ നടപടി. സമാനമായി ഫെബ്രുവരി 28ന് കേന്ദ്ര ഗവണ്മെന്റ് ജമാത്ത് ഇ ഇസ്ലാമിയെ നിരോധിച്ചിരുന്നു. ഭീകരവാദ സംഘടനകളുമായി വളരെ അടുത്ത ബന്ധം ഉണ്ടെന്നും പണം നല്കുന്നു എന്നതിനാലാണ് സംഘടനയെ നിരോധിക്കുന്നത്.

സ്വതന്ത്ര കശ്മീര്‍ വാദവുമായി 1970 ല്‍ രൂപീകരിച്ച സംഘടനയാണ് ജെകെഎല്‍എഫ്. 1988 മുതല്‍ കശ്മീര്‍ താഴ് വരയില്തീവ്ര നിലപാടുകളുമായി ഭീകരത വ്യാപിക്കുകയായിരുന്നു യാസിന് മാലികും ജെകെഎല്‍എഫും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനത്തില്‍ ജെകെഎല്‍എഫ് രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെയും അഖണ്ഡതയെയും ബാധിക്കുന്നതാണെന്നും പറയുന്നു.
ജെകെഎല്‍എഫ് യാസിമിന് ഘടകത്തിന്റെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളെ ഉടന്‍ തന്നെ ഇല്ലാതാക്കുമെന്നും കശ്മീരിനെ ഇന്ത്യയില്‍ നിന്ന് വേര്‍പ്പെടുത്താനുള്ള ശ്രമങ്ങളെഇല്ലാതാക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. തീവ്രവാദത്തിന് ഫണ്ടിങ് നല്‍കുന്നതിനും കശ്മീരി പണ്ഡിറ്റുകളെ കൊന്നൊടുക്കിയതിനും വിപി സിങ് കാലത്ത് കേന്ദ്ര മന്ത്രിയയിരുന്ന മുഫ്തി മുഹമ്മദ് സയീദിന്റെ മകളെ തട്ടിക്കൊണ്ട് പോയതുള്‍പ്പെടെയുള്ള കേസുകള്‍ക്ക് യാസിന് മാലിക്കിനെ വിചാരണ ചെയ്യും.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications