കർണാടകയിൽ ബിജെപി വീഴും, കോൺഗ്രസ് അധികാരത്തിലേക്ക്..116 സീറ്റുകൾ വരെ നേടുമെന്ന് സർവേ
ബിജെപി നേതാവ് ജനാർദൻ റെഡ്ഡിയുടെ സംഘടന കോൺഗ്രസിന്റെയും ബിജെപിയുടെയും വോട്ടുകളിൽ ഒരുപോലെ വിള്ളൽ വീഴ്ത്തുമെന്നും സർവ്വേ പറയുന്നു.

ബെംഗളൂരു:ദക്ഷിണേന്ത്യയിൽ ബി ജെ പി ഭരിക്കുന്ന ഏക സംസ്ഥാനമാണ് കർണാടക. അതുകൊണ്ട് തന്നെ സംസ്ഥാന ഭരണം നിലനിർത്തുകയെന്നത് ബി ജെ പിയെ സംബന്ധിച്ച് അഭിമാന പ്രശ്നമാണ്, പ്രത്യേകിച്ച് ലോക്സഭ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കേ. അധികാര തുടർച്ച നേടാൻ തീവ്രശ്രമങ്ങൾ നടത്തുകയാണ് ബി ജെ പി. എന്നാൽ ബി ജെ പിയുടെ പ്രതീക്ഷകൾ ഇക്കുറി അസ്ഥാനത്താകുമെന്നാണ് ഏറ്റവും ഒടുവിലായി പുറത്തുവന്ന സർവ്വേ ഫലം ചൂണ്ടിക്കാട്ടുന്നത്. വിശദമായി വായിക്കാം.

തിരിച്ച് പിടിക്കുവാൻ കോൺഗ്രസ്
സംസ്ഥാന ഭരണം കോൺഗ്രസ് തിരിച്ച് പിടിക്കുമെന്നാണ് ലോക് പോൾ സർവ്വേ വ്യക്തമാക്കുന്നത്. മൈസൂരു മേഖല, ബാംഗ്ലൂർ, കല്ല്യാൺ കർണാടക എന്നിങ്ങനെയുള്ള സുപ്രധാന മേഖലകളിൽ അടക്കം വലിയ നേട്ടത്തോടെ കോൺഗ്രസിന് വിജയിക്കാനാകുമെന്ന് സർവ്വേ പ്രവചിക്കുന്നു. 226 അംഗ സഭയിൽ കോൺഗ്രസിന് ആകെ 116-122 സീറ്റുകൾ ആണ് സർവ്വേ പ്രവചിക്കുന്നത്. 39- 42 ശതമാനം വോട്ട് നേടുമെന്നും സർവ്വേ പറയുന്നു. ഭരണകക്ഷിയായ ബി ജ പി 77-83 സീറ്റുകളിൽ ഒതുങ്ങും. ബി ജെ പിക്ക് 33-36 ശതമാനം വരെ വോട്ട് വിഹിതവും പ്രവചിക്കുന്നു. 2018 ൽ കിംഗ് മേക്കറായ ജെ ഡി എസിന് 21-27 സീറ്റുകളാണ് സർവ്വേ പ്രവചനം.

വൻ മുന്നേറ്റം
കല്യാൺ കർണാടക മേഖലയിൽ വൻ മുന്നേറ്റമാണ് കോൺഗ്രസിന് സർവ്വേ പ്രവചിക്കുന്നത്. 24-27 വരെ സീറ്റുകൾ കോൺഗ്രസ് നേടുമ്പോൾ ബി ജെ പി വെറും 13 ലേക്ക് ഒതുങ്ങുമെന്നാണ് സർവ്വേ ചൂണ്ടിക്കാട്ടുന്നത്. വികസനത്തിന്റെ അഭാവവും കോലി സമുദായത്തിന് സംവരണം നൽകാത്തതും കല്യാണ കർണാടകയിൽ ബി ജെ പിക്കെതിരായ വികാരം ശക്തമാക്കിയിട്ടുണ്ടെന്നാണ് സർവ്വേ പറയുന്നത്.കോൺഗ്രസ് ദേശീയ അധ്യക്ഷനായി മല്ലികാർജുന ഖാർഗെയെ നിയമിച്ചത് ഇവിടെ കോൺഗ്രസിന് ഗുണം ചെയ്യും. മുൻ ബിജെപി നേതാവ് ജനാർദൻ റെഡ്ഡിയുടെ സംഘടന കോൺഗ്രസിന്റെയും ബിജെപിയുടെയും വോട്ടുകളിൽ ഒരുപോലെ വിള്ളൽ വീഴ്ത്തുമെന്നും സർവ്വേ പറയുന്നു.

ജെ ഡി എസിന്
ബി ജെ പി പ്രമുഖരെ എത്തിച്ച് വൻ നേട്ടമുണ്ടാക്കാൻ ശക്തമായ ശ്രമങ്ങൾ നടക്കുന്ന പഴയ മൈസൂരു മേഖലയിൽ കോൺഗ്രസിന് 21-24 സീറ്റുകൾ വരെയാണ് ലഭിക്കാൻ സാധ്യത. അഴിമതിയും അടിസ്ഥാന സൗകര്യ വികസനങ്ങളിലെ അഭാവവും ബി ജെ പിക്ക് തിരിച്ചടി നൽകും. അതേസമയം ഒരു സീറ്റ് മാത്രമുള്ള ബി ജെ പിക്ക് ഇക്കുറി ഇവിടെ 13 സീറ്റുകൾ വരെ സാധ്യത പ്രവചിക്കുന്നുണ്ട്. ജെ ഡി എസിന് 14-17 വരെ സീറ്റുകളാണ് സാധ്യത കൽപ്പിക്കുന്നത്.

ബെംഗളുരുവിലും തീരദേശ കർണാടകയിലും
ബെംഗളൂരു മേഖലയിലും സമാന മുന്നോറ്റം ആവർത്തിക്കുമെന്ന് സർവ്വേ പ്രവചിക്കുന്നത്. ഇവിടെ 19-23 സീറ്റുകൾ കോൺഗ്രസ് നേടും. ബി ജെ പി 11-14 , ജെ ഡി എസ് 1-4 സീറ്റുകളും നേടിയേക്കും. അതേസമയം തീരദേശ കർണാടകയിൽ ബി ജെ പിക്കാണ് മുൻതൂക്കം. ഇവിടെ 14-17 സീറ്റ് വരെ ബി ജെ പിക്ക് പ്രവചിക്കുമ്പോൾ 7-10 സീറ്റുകൾ വരെയാണ് കോൺഗ്രസിന് പ്രവചിക്കുന്നത്. 1 സീറ്റ് ജെ ഡി എസിനും ലഭിക്കും. മധ്യ കർണാടകയിൽ 10-13 സീറ്റുകൾ ബി ജെ പിക്കും 7-10 കോണ്‍ഗ്രസിനും നേടാനാകും. കിട്ടൂർ കർണാടക മേഖലയിലാണ് ബി ജെ പിക്ക് വലിയ മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കുകയെന്നാണ് സർവ്വേ ഫലം വ്യക്തമാക്കിന്നത്, 27-30 വരെ. 19-22 സീറ്റുകൾ കോൺഗ്രസിനും പ്രവചിക്കുന്നത്.
-
‘കമ്മ്യൂണിസ്റ്റുകളുടെ പിന്തുണയിൽ സർക്കാർ വേണ്ട’- ഈ വാശി മൂലം ജയിച്ചിട്ടും ‘എംഎൽഎ’ ആകാൻ കഴിയാഞ്ഞവർ -
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട്












Click it and Unblock the Notifications