Get Updates
Get notified of breaking news, exclusive insights, and must-see stories!

ബസവരാജ് ബൊമ്മെ 2023 ൽ ബിജെപിയെ നയിക്കുമെന്ന് അമിത് ഷാ; കർണാടക ബിജെപിയിൽ അതൃപ്തി രൂക്ഷം

ബംഗളൂരു; അടുത്ത കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ ബസരവാജ് ബൊമ്മെ ബിജെപിയെ നയിക്കുമെന്ന അമിത് ഷായുടെ പ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാന ബിജെപിയിൽ അതൃപ്തി ശക്തം. മുഖ്യമന്ത്രി സ്ഥാനം മോഹിച്ച മുതിർന്ന നേതാക്കളേയാണ് ഷായുടെ പ്രഖ്യാപനം ചൊടിപ്പിച്ചത്. ഇവർ പരസ്യമായി തന്നെ ഷായ്ക്കെതിരെ രംഗത്തെത്തി.

മുതിർന്ന നേതാക്കളായ ജഗദീഷ് ഷെട്ടാര്‌, മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ, ഗ്രാമവികസന, പഞ്ചായത്ത് രാജ് മന്ത്രി കെ ഈശ്വരപ്പ എന്നിവരാണ് നേതൃത്വത്തിനെതിരെ പ്രതിഷേധമുയർത്തിയത്. കൂട്ടായ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പിനെ നേരിടേണ്ടതെന്ന് ഷായോട് നേതാക്കൾ നിലപാട് വ്യക്തമാക്കി. തന്റെ ജൂനിയറായ ഒരു നേതാവിന്റെ മന്ത്രിസഭയിൽ മന്ത്രിസ്ഥാനം വഹിക്കുന്നത് തന്റെ ആത്മാഭിമാനത്തെ മുറിവേൽപ്പിക്കുന്നതാണെന്ന് ഷെട്ടാർ പ്രതികരിച്ചു.

karnataka politics

പാർട്ടി തിരുമാനങ്ങൾ തങ്ങൾ അംഗീകരിക്കും. എന്നാൽ 2023 ലാണ് അടുത്ത നിയമസഭ തിരഞ്ഞെടുപ്പ്. ഇനിയും ഏറെ നാൾ അവശേഷിക്കുന്നുണ്ട്. തിരഞ്ഞെടുപ്പിനോട് അടുക്കോമ്പഴത്തെ സാഹചര്യമാണ് നമ്മൾ പരിഗണിക്കേണ്ടത്, ഷെട്ടാർ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം കെഎസ് ഈശ്വരപ്പയും ബിജെപി ദേശീയ നേതൃത്വത്തിന്റെ തിരുമാനത്തിൽ പ്രതിഷേധം രേഖപ്പെടുത്തി. ഷായുടെ പ്രഖ്യാപനത്തെ താൻ എതിർക്കുന്നില്ല, എന്നാൽ കർണാടകത്തിലെ സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ ഇവിടെ നമുക്ക് കൂട്ടായ നേതൃത്വം ആവശ്യമാണ്. രണ്ട് പതിറ്റാണ്ടോളം താനും യെഡിയൂരപ്പയുമെല്ലാം പ്രയത്നിച്ചാണ് പാർട്ടിയെ ഈ നിലയിൽ വളർത്തിയെടുത്തതെന്ന് ഈശ്വരപ്പ പറഞ്ഞു. മുഖ്യമന്ത്രിയായി ബൊമ്മയുടെ നേതൃത്വവും പാർട്ടി അധ്യക്ഷൻ എന്ന നിലയിൽ നളിൻ കുമാർ കട്ടീലിന്റെ നേതൃത്വവും ബഹുജന നേതാവെന്ന നിലയിൽ യെദിയൂരപ്പയുടെ നേതൃത്വവും നമ്മുക്ക് ആവശ്യമാണ്. അല്ലാതെ തനിച്ചൊരാൾ അല്ല പാർട്ടിയെ നയിക്കേണ്ടത്, ഈശ്വരപ്പ പ്രതികരിച്ചു.

ഒന്നിലധികം തവണ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയർന്നുവന്നിട്ടും കർണാടകയിൽ ഒരിക്കലും ഒരു പൂർണ്ണ ജനവിധി ലഭിച്ചിട്ടില്ലെന്നും ഒരു കൂട്ടായ നേതൃത്വത്തിന് മാത്രമേ അത് ഉറപ്പാക്കാനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിഎസ് യെഡിയൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും താഴെയിറക്കാൻ ചരടുവലിച്ച നേതാക്കളിൽ പ്രമുഖരായിരുന്നു ജഗദീഷ് ഷെട്ടാറും കെഎസ് ഈശ്വരപ്പയും. മുതിർന്ന നേതാവായ ഷെട്ടാറിനെ മുഖ്യമന്ത്രിയാക്കാനുള്ള ശ്രമങ്ങളും പാർട്ടിയിൽ ചിലർ നടത്തിയിരുന്നു. എന്നാൽ അപ്രതീക്ഷിതമായിട്ടായിരുന്നു ലിംഗായത്ത് നേതാവ് കൂടിയായ ബസരവാജ് ബൊമ്മെയെ ബിജെപി ദേശീയ നേതൃത്വം അടുത്ത മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. ജഗദീഷ് ഷെട്ടാറിന്റെ പ്രദേശമായ ഹുബ്ബള്ളി ദർവാഡിൽ നിന്നുള്ള എംഎൽഎ കൂടിയാണ് ബൊമ്മി.

ലിംഗായത്ത് നേതാവായ യെഡിയെ മാറ്റി നിർത്താനുള്ള പാർട്ടി തിരുമാനം വലിയ പ്രതിഷേധത്തിനായിരുന്നു വഴിവെച്ചത്. സമുദായ നേതൃത്വം ബിജെപിക്കെതിരെ രംഗത്തെത്തിയിരുന്നു. തുടർന്നായിരുന്നു യെഡിയൂരപ്പയുടെ കൂടി നിർദ്ദേശ പ്രകാരം ബസവരാജ് ബൊമ്മിയെ മുഖ്യമന്ത്രിയാക്കിയത്. ഇത് കനത്ത തിരിച്ചടിയായിരുന്നു സംസ്ഥാനത്തെ മുതിർന്ന നേതാക്കൾക്ക് സമ്മാനിച്ചത്. ഇതോടെ പലരും ഒളിഞ്ഞും തെളിഞ്ഞുമെല്ലാം നേതൃത്തിനെതിരെ രംഗത്തെത്തിയിരുന്നു. ജഗദീഷ് ഷെട്ടാർ തനിക്ക് വാഗ്ദാനം ചെയ്ത മന്ത്രിസ്ഥാനം പോലും ഏറ്റെടുക്കാൻ തയ്യാറായിരുന്നില്ല. അതേസമയം ഈ സർക്കാരിന്റെ കാലാവധി അവസാനിക്കുന്നതോടെ വീണ്ടും കാര്യങ്ങൾ തങ്ങൾക്ക് അനുകൂലമാകുമെന്ന നിലപാടിലായിരുന്നു നേതാക്കൾ. ഈ പ്രതീക്ഷയാണ് അമിത് ഷായുടെ പ്രസ്താവനയോടെ അസ്തമിച്ചിരിക്കുന്നത്.

ഭാർത്താവിനൊപ്പം സാന്ദ്രാ തോമസ്.. ഏറ്റവും പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

അതേസമയം ഇപ്പോൾ പാർട്ടിയിൽ ഉയർന്ന ഭിന്നതകൾക്ക് അന്ത്യം കുറിക്കുകയെന്ന ലക്ഷ്യത്തോട് കൂടിയാണ് ഇപ്പോഴത്തെ ഷായുടെ പ്രഖ്യാപനം എന്ന വിലയിരുത്തലുകൾ ഉണ്ട്. മാത്രമല്ല പുതിയ നേതൃത്വത്തിന് വഴിയൊരുക്കേണ്ട സമയമായെന്ന് മുതിർന്ന നേതാക്കൾക്കുള്ള ഒരു മുന്നറിയിപ്പ് കൂടിയാണെന്നും പാർട്ടിയിൽ ഒരു വിഭാഗം കരുതുന്നുണ്ട്.

Recommended Video

cmsvideo
    ഞാനൊരു ചാണകം ആണ്, സുരേഷ് ഗോപി പറയുന്നു | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+