Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ണാടക വിമതരുടെ ഹര്‍ജിയില്‍ വിധി ബുധനാഴ്ച 10.30ന്; 'എല്ലാ വിമതര്‍ക്കും മന്ത്രിമാരാകണം'

ദില്ലി: കര്‍ണാടകയിലെ ഭരണപക്ഷ വിമത എംഎല്‍എമാരുടെ ഹര്‍ജി സുപ്രീംകോടതി വിധി പറയാന്‍ മാറ്റി. ബുധനാഴ്ച രാവിലെ 10.30ന് വിധി പ്രസ്താവിക്കുമെന്ന് കോടതി അറിയിച്ചു. കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിക്ക് വേണ്ടി കോടതിയില്‍ ഹാജരായത് മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ ആണ്.

Supreme

ഒരു മുഖ്യമന്ത്രിയും മുഖ്യമന്ത്രിയാകാന്‍ കൊതിക്കുന്ന വ്യക്തിയും തമ്മിലുള്ള കേസാണിതെന്ന് ധവാന്‍ പറഞ്ഞു. മുംബൈയിലേക്ക് പോയ വിമത എംഎല്‍എമാര്‍ക്ക് മന്ത്രിമാരാകണം. വ്യക്തിപരമായ കേസല്ലിത്. 10 എംഎല്‍എമാരടങ്ങുന്ന ഒരു സംഘത്തിന്റെ കേസാണ്. ഇന്ന് വൈകീട്ട് തന്നെ തീരുമാനമെടുക്കേണ്ട കേസാണെന്നും ധവാന്‍ വിശദീകരിച്ചു.

വിമത എംഎല്‍എമാരുടെ കൂട്ടരാജി സുപ്രീംകോടതിയില്‍ വന്‍ വാദങ്ങള്‍ക്ക് കാരണമായി. തങ്ങളുടെ രാജി എന്തുകൊണ്ടാണ് സ്പീക്കര്‍ സ്വീകരിക്കാത്തത് എന്നാണ് വിമതര്‍ ചോദിച്ചത്. നിര്‍ബന്ധപൂര്‍വം സഭാ നടപടികളില്‍ പങ്കെടുപ്പിക്കാന്‍ സാധിക്കില്ലെന്നും വിമതര്‍ കോടതിയില്‍ പറഞ്ഞു. നിര്‍ബന്ധപൂര്‍വം രാജിവെപ്പിക്കുകയാണോ എന്നറിയാനാണ് കാത്തിരുന്നതെന്ന് സ്പീക്കര്‍ കോടതിയില്‍ പറഞ്ഞു.

രാജിക്കാര്യത്തില്‍ തീരുമാനം എടുക്കരുതെന്ന മുന്‍ ഉത്തരവ് കോടതി റദ്ദാക്കണമെന്നും ബുധനാഴ്ച അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും സ്പീക്കര്‍ സുപ്രീംകോടതിയെ അറിയിച്ചു. 15 എംഎല്‍എമാരുടെ ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. ഇവരുടെ രാജി സ്വീകരിച്ചാല്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ ന്യൂനപക്ഷമാകും. സര്‍ക്കാര്‍ വീഴും.

തോക്കിന്‍മുനയില്‍ നിര്‍ത്തിയാണ് രാജിവെപ്പിക്കുന്നത് എന്ന് എന്തെങ്കിലും തെളിവ് സ്പീക്കര്‍ക്കുണ്ടോ എന്ന് വിമതര്‍ക്ക് വേണ്ടി ഹാജരായ മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി ചോദിച്ചു. സ്പീക്കര്‍ സര്‍ക്കാരിനെ രക്ഷിക്കാന്‍ വേണ്ടി മനപ്പൂര്‍വം തീരുമാനം വൈകിപ്പിക്കുകയാണെന്നും റോഹ്തഗി കോടതിയില്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+